( മുദ്ദസ്സിര്‍ ) 74 : 7

وَلِرَبِّكَ فَاصْبِرْ

അങ്ങനെ നിന്‍റെ നാഥന് വേണ്ടി നീ ക്ഷമ കൈകൊള്ളുകയും ചെയ്യുക. 

അതായത് നാഥന്‍ കാണുന്നുണ്ട്, വീക്ഷിക്കുന്നുണ്ട് എന്ന ബോധത്തോടുകൂടി സഹായങ്ങള്‍ ചെയ്യണമെന്നും വിധിദിവസം നാഥന്‍ അതിനെല്ലാം പ്രതിഫലം നല്‍കു മെന്ന ബോധത്തോടെ നിലകൊള്ളണമെന്നുമാണ് സൂക്തം പഠിപ്പിക്കുന്നത്. 57: 18; 73: 20 വിശദീകരണം നോക്കുക.