( ഇന്‍സാന്‍ ) 76 : 23

إِنَّا نَحْنُ نَزَّلْنَا عَلَيْكَ الْقُرْآنَ تَنْزِيلًا

നിശ്ചയം, നാം തന്നെയാണ് ഈ വായന നിന്‍റെ മേല്‍ ഘട്ടം ഘട്ടമായി അവ തരിപ്പിച്ചുകൊണ്ടിരിക്കുന്നത്. 

അന്ത്യപ്രവാചകനായ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥത്തിന് മുമ്പ് ഭൂമിയിലേക്ക് അവതരിപ്പിക്കപ്പെട്ട 312 ഗ്രന്ഥങ്ങളും ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട അദ്ദിക്ര്‍ ത ന്നെയായിരുന്നു. അവ വ്യത്യസ്ത നാടുകളിലേക്ക് വ്യത്യസ്ത ഭാഷകളിലായി വ്യത്യസ് ത കാലഘട്ടങ്ങളില്‍ അവതരിപ്പിച്ചതുകൊണ്ടാണ് അവയുടെ ശരീരം വ്യത്യസ്തമായത്. മുഹമ്മദ് പ്രവാചകനായി നിയോഗിക്കപ്പെട്ടതുമുതല്‍ മൊത്തം മനുഷ്യര്‍ക്കുള്ള ഗ്രന്ഥം 41: 41-43 ല്‍ പറഞ്ഞ മിഥ്യ കലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്റാണ്. ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, നിരീശ്വരവാദികള്‍ തുടങ്ങി എല്ലാ ജനവിഭാഗങ്ങളെ യും സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും അവര്‍ക്കെല്ലാം വേണ്ടി വായുവും വെള്ളവും വെളിച്ചവും മണ്ണും സംവിധാനിക്കുകയും ചെയ്ത സ്രഷ്ടാവിന്‍റെ സംസാരമായ അദ്ദിക് ര്‍ 5: 48 പ്രകാരം മുന്‍ വേദഗ്രന്ഥങ്ങളുടെ പരിസമാപ്തി രൂപവും അവയെയെല്ലാം സത്യപ്പെടുത്തുന്നതും കാത്ത് സൂക്ഷിക്കുന്നതുമാണ്. 

ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ ഘട്ടം ഘട്ടമായി അവതരിപ്പിച്ചിട്ടുള്ളത് പ്രവാചകന്‍റെ യും അതുവഴി എക്കാലത്തെയും വിശ്വാസികളുടെയും മനസ്സില്‍ അത് ഉറപ്പിച്ചുനിര്‍ത്താ ന്‍ വേണ്ടിയാണ്. ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട അദ്ദിക്റിനെ അവഗണിച്ച മുമ്പുള്ള വി ഭാഗങ്ങളിലേക്ക് മുന്നറിയിപ്പുകാരെ അയച്ചതുപോലെ മുഹമ്മദിനെ മൊത്തം ലോകര്‍ ക്ക് മുന്നറിയിപ്പുകാരനായി അല്ലാഹു അയച്ചിരിക്കുകയാണ് എന്ന് 15: 90-91; 38: 87; 81: 27 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. സത്യമായ ഈ വായനയെ ജനങ്ങളുടെ മേല്‍ നിര്‍ത്തിനിര്‍ത്തി വായിച്ചുകേള്‍പ്പിക്കുന്നതിന് വേണ്ടിയാണ് നാഥന്‍ ഘട്ടം ഘട്ടമാ യി അവതരിപ്പിച്ചിട്ടുള്ളത് എന്ന് 17: 105-107 ലും പറഞ്ഞിട്ടുണ്ട്. നിയോഗിക്കപ്പെട്ടതുമുത ല്‍ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരിലേക്കുമുള്ള പ്രവാചകനാണ് മുഹമ്മദ് എ ന്ന് 7: 158; 21: 107; 34: 28 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. 

25: 33 ല്‍ പറഞ്ഞ സത്യമായ അദ്ദിക്ര്‍ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെട്ടിരി ക്കെ അതിനെ സത്യപ്പെടുത്താതെ ജീവിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഏറ്റവും ദുഷിച്ച ജീവികളും ഏറ്റവും വഴിപിഴച്ചവരുമാണെന്ന് 8: 22; 25: 34  സൂ ക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 25: 32 വിശദീകരണം നോക്കുക.