( ഇന്‍സാന്‍ ) 76 : 26

وَمِنَ اللَّيْلِ فَاسْجُدْ لَهُ وَسَبِّحْهُ لَيْلًا طَوِيلًا

രാത്രിയിലോ; അപ്പോള്‍ നീ അവന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുകയും രാത്രി സുദീര്‍ഘമായി അവനെ വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുക.

ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും അദ്ദിക്ര്‍ ആ ത്മാവ് പങ്കെടുത്ത് കണ്ണുകൊണ്ട് നോക്കി മനസ്സിലാക്കുകയും കേള്‍ക്കുകയും ചെയ്യുന്ന വരാണ് ഒറ്റപ്പെട്ട വിശ്വാസികള്‍. ശേഷം, അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാ യ കുഫ്ഫാറുകള്‍ ചെയ്യാത്ത, എന്നാല്‍ 19: 58 ല്‍ പറഞ്ഞ എക്കാലത്തുമുള്ള എല്ലാ പ്രവാചകന്മാരും നബിമാരും മാര്‍ഗദര്‍ശനം ചെയ്യപ്പെട്ടവരുമായ നിഷ്പക്ഷവാനായ നാഥന്‍റെ സംഘത്തില്‍ പെട്ടവര്‍ ചെയ്ത് പോന്ന തിലാവത്തിന്‍റെ സുദീര്‍ഘമായ ഒറ്റ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കുകയും അതില്‍ 7: 205-206 ല്‍ വിവരിച്ചിട്ടുള്ള സ്തുതികീര്‍ത്തനങ്ങ ളും പ്രാര്‍ത്ഥനകളും നാവുകൊണ്ട് ഉരുവിടാതെ ആത്മാവുകൊണ്ട് നടത്തുകയുമാണ് ഇ ന്ന് വിശ്വാസി ചെയ്യുക. പ്രസ്തുത നമസ്കാര രീതിയാണ് പ്രവാചകന്‍റെ 45-ാ മത്തെ വ യസ്സിലുള്ള, 96-ാം സൂറത്തില്‍ വിവരിച്ച നമസ്കാരരീതി. 22: 18 ല്‍ പറഞ്ഞ പ്രകാരം ശി ക്ഷ ബാധകമായ ഫുജ്ജാറുകള്‍ കോഴികൊത്തുന്ന വേഗത്തില്‍ സാഷ്ടാംഗപ്രണാമം നി ര്‍വവ്വഹിക്കുന്നവരും അവരുടെ നമസ്ക്കാരങ്ങളില്‍ അശ്രദ്ധരായി നിന്നുകൊണ്ട് പരസ് ത്രീ പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങള്‍ അവരവരുടെ പിരടിയില്‍ ബന്ധിച്ചിട്ടു ള്ള കര്‍മ്മരേഖയില്‍ കൊത്തിവെച്ചുകൊണ്ടിരിക്കുന്നവരുമാണ്. ലോകത്തുള്ള എല്ലാ പള്ളി കളും ഇന്ന് 9: 107-108 ല്‍ വിവരിച്ച പ്രകാരം മനുഷ്യര്‍ക്ക് ഉപദ്രവകരമായ പള്ളികളായ തിനാല്‍ അത്തരം പള്ളികളില്‍ പ്രവേശിക്കല്‍ പോലും വിശ്വാസിക്ക് അനുവദനീയമല്ല. എന്നാല്‍ വിശ്വാസിക്ക് ഭൂമിയില്‍ മറ്റെവിടെവെച്ചും തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാ മം നിര്‍വഹിക്കാവുന്നതാണ്. 2: 62; 9: 17-18; 22: 40, 77-78 വിശദീകരണം നോക്കുക.