( അൽ അന്‍ഫാല്‍ ) 8 : 11

إِذْ يُغَشِّيكُمُ النُّعَاسَ أَمَنَةً مِنْهُ وَيُنَزِّلُ عَلَيْكُمْ مِنَ السَّمَاءِ مَاءً لِيُطَهِّرَكُمْ بِهِ وَيُذْهِبَ عَنْكُمْ رِجْزَ الشَّيْطَانِ وَلِيَرْبِطَ عَلَىٰ قُلُوبِكُمْ وَيُثَبِّتَ بِهِ الْأَقْدَامَ

അവനില്‍ നിന്നുള്ള ശാന്തിനിര്‍ഭരമായ ഒരു മയക്കം നിങ്ങളെ മൂടിയതും ആകാ ശത്തുനിന്ന് നിങ്ങള്‍ക്കുമീതെ മഴ വര്‍ഷിപ്പിച്ചതും ഓര്‍ക്കേണ്ടതാണ്; അത് കൊണ്ട് നിങ്ങളെ ശുദ്ധീകരിക്കേണ്ടതിനും പിശാചിന്‍റെ മാലിന്യം നിങ്ങളില്‍ നിന്ന് നീക്കിക്കളയേണ്ടതിനും നിങ്ങളുടെ ഹൃദയങ്ങള്‍ കൂട്ടിയോജിപ്പിക്കേണ്ടതിനും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തേണ്ടതിനും വേണ്ടി.

യുദ്ധ പരിചയമില്ലാതിരുന്ന വിശ്വാസികള്‍ യുദ്ധനിപുണരായ മക്കാമുശ്രിക്ക് സം ഘത്തോട് ആദ്യമായി ഏറ്റുമുട്ടുന്നതിന്‍റെ തലേദിവസം വിശ്വാസികള്‍ക്ക് ഭീതിയും വിഭ്രാ ന്തിയും ഇല്ലാതാക്കുന്നതിന് വേണ്ടി ശാന്തിനിര്‍ഭരമായ ഉറക്കം പ്രദാനം ചെയ്ത കാര്യമാണ് സൂക്തത്തില്‍ പറയുന്നത്. 3: 154 പ്രകാരം ഉഹ്ദ് യുദ്ധം നടന്ന ശേഷമുള്ള രാത്രിയിലും കഠിനമായ ഭീതിയും വിഭ്രാന്തിയും ഉളവായിരുന്ന ഘട്ടത്തില്‍ വിശ്വാസികള്‍ക്ക് ഉറങ്ങാന്‍ കഴിയുമാറ് അല്ലാഹു മനഃശാന്തിയും സമാധാനവും പ്രദാനം ചെയ്യുകയുമുണ്ടാ യി. ബദ്ര്‍യുദ്ധം നടന്നതിന്‍റെ തലേന്നാള്‍ രാത്രിയുണ്ടായ മഴ കാരണം വിശ്വാസികള്‍ ക്ക് വേണ്ടത്ര വെള്ളം ലഭിച്ചു. അവര്‍ താവളമടിച്ചിരുന്നത് ബദ്ര്‍ താഴ്വരയില്‍ മേലേ ഭാ ഗത്തായിരുന്നതിനാല്‍ മഴവെള്ളം ഒഴുകിപ്പോയതുമൂലം മണല്‍ അമര്‍ന്ന് നിലമുറച്ചതാ യി. അതിനാല്‍ അവര്‍ക്ക് അനായാസം കാലുറപ്പിച്ച് മുന്നേറാന്‍ സാധിച്ചു. ശത്രുക്കള്‍ താവളമടിച്ചത് താഴ്ന്ന ഭാഗത്തായിരുന്നതിനാല്‍ അവിടെയെല്ലാം ചെളി കെട്ടി കാല്‍ ചെ ളിയില്‍ ആഴ്ന്നുപോവുകയും വഴുതി വീഴുകയും ചെയ്യുന്ന അവസ്ഥയുണ്ടായി.

ഇന്ന് അദ്ദിക്ര്‍ ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ചവന്‍ ആരോ, അവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101; 5: 48 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 98: 2-3 ല്‍ പറഞ്ഞ, മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയിട്ടുള്ള അദ്ദിക്ര്‍ കൊണ്ട് മാത്രമേ ആത്മാവിനെ ശുദ്ധീകരിക്കാന്‍ സാധിക്കുകയുള്ളൂ. 4: 118 ല്‍ വിവരിച്ച പ്രകാരം ആയിരത്തില്‍ ഒന്നായ വിശ്വാസി മാത്രമേ അദ്ദിക്റിനെ സത്യപ്പെടുത്തി സ്വര്‍ഗത്തിലേക്ക് തിരിച്ചുപോവുകയുള്ളൂ എന്ന അലംഘനീയമായ വിധി നാഥനില്‍ നിന്ന് ഉണ്ടായിരിക്കെ ഇന്ന് മാനുഷിക ഐക്യത്തിന് വേണ്ടിയാണ് ശ്രമിക്കേണ്ടത്. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ കൊണ്ട് മാത്രമേ അത് സാധ്യമാവുകയുള്ളൂ. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്തെ ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട ജീവിതരീതി 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 2: 218; 3: 19-22 വിശദീകരണം നോക്കുക.