( അൽ അന്‍ഫാല്‍ ) 8 : 19

إِنْ تَسْتَفْتِحُوا فَقَدْ جَاءَكُمُ الْفَتْحُ ۖ وَإِنْ تَنْتَهُوا فَهُوَ خَيْرٌ لَكُمْ ۖ وَإِنْ تَعُودُوا نَعُدْ وَلَنْ تُغْنِيَ عَنْكُمْ فِئَتُكُمْ شَيْئًا وَلَوْ كَثُرَتْ وَأَنَّ اللَّهَ مَعَ الْمُؤْمِنِينَ

നിങ്ങള്‍ തീരുമാനം ചോദിച്ചെങ്കില്‍ അപ്പോള്‍ നിങ്ങള്‍ക്കിതാ തീരുമാനം വന്നു കഴിഞ്ഞിരിക്കുന്നു, ഇനി നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍ അപ്പോള്‍ അതാണ് നിങ്ങള്‍ക്ക് ഏറ്റവും നല്ലത്, അതല്ല നിങ്ങള്‍ വീണ്ടും അതിക്രമികളാവുകയാണെ ങ്കില്‍ നാമും പ്രതികരിക്കുന്നതാണ്, നിങ്ങളുടെ സംഘബലം നിങ്ങളെത്തൊട്ട് ഒരു പ്രയോജനവും ചെയ്യുകയില്ല -അത് എത്രതന്നെ വര്‍ദ്ധിച്ചതായിരുന്നാലും ശരി, നിശ്ചയം അല്ലാഹു വിശ്വാസികളോടൊപ്പമാകുന്നു.

കാഫിറുകള്‍ മക്കയില്‍ നിന്ന് ബദ്റിലേക്ക് പുറപ്പെടുമ്പോള്‍ കഅ്ബയുടെ മൂടുപ ടം പിടിച്ച് ഇങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നു: 'അല്ലാഹുവേ! ഈ രണ്ടുകൂട്ടരില്‍ ഉത്തമന്‍മാരാരാ ണോ അവരെ വിജയിപ്പിക്കേണമേ'. അവരുടെ നേതാവായ അബൂജഹ്ല്‍ പ്രത്യേകം പ്രാ ര്‍ത്ഥിച്ചു, 'ഞങ്ങളില്‍ സത്യവാദികള്‍ ആരോ അവരെ വിജയിപ്പിക്കുകയും അക്രമികളെ പരാജയപ്പെടുത്തുകയും അപമാനിതരാക്കുകയും ചെയ്യേണമേ'. അവരുടെ ഈ പ്രാര്‍ത്ഥ ന അല്ലാഹു സ്വീകരിക്കുകയും ഉത്തമന്‍മാരും വിശ്വാസികളും ആരെന്ന് വേര്‍തിരിച്ചു കാ ണിച്ചുകൊടുക്കുകയും ചെയ്തു. അവരുടെ സംഘബലമോ യുദ്ധനൈപുണ്യമോ ഒന്നും അവര്‍ക്ക് ഉപകാരപ്പെട്ടില്ല. 

സത്യത്തെയും അസത്യത്തെയും വേര്‍തിരിക്കുന്ന ദിനമായതുകൊണ്ടാണ് ബദ്ര്‍ ദിനത്തിന് യൗമുല്‍ ഫുര്‍ഖാന്‍-വേര്‍തിരിക്കുന്ന ദിനം-എന്നുപറയുന്നത്. അല്ലാഹു അ വനെ സഹായിക്കുന്നവരെ സഹായിക്കുകതന്നെ ചെയ്യും, നിശ്ചയം, അവന്‍ എല്ലാറ്റിനും കഴിവുള്ള ശക്തനും അജയ്യനും തന്നെയാണ് എന്ന് 22: 40 ലും, നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുകയാണെങ്കില്‍ അവന്‍ നിങ്ങളെയും സഹായിക്കുമെന്ന് 47: 7 ലും പറഞ്ഞിട്ടുണ്ട്. ബദ്ര്‍ യുദ്ധം കഴിഞ്ഞതിനുശേഷം മക്കാമുശ്രിക്കുകളെ അഭിസംബോധനം ചെയ് തുകൊണ്ടാണ് 'ഇനി നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഏറ്റവും ന ല്ലത്, അതല്ല വീണ്ടും നിങ്ങള്‍ അതിക്രമികളാവുകയാണെങ്കില്‍ നാമും പ്രതികരിക്കുന്ന താണ്' എന്ന സൂക്തഭാഗം അവതരിച്ചത്. എങ്കിലും അടുത്തവര്‍ഷം ഉഹ്ദില്‍ വെച്ച് നടന്ന യുദ്ധത്തിന്‍റെ അന്ത്യത്തില്‍ പ്രവാചകനും അനുയായികള്‍ക്കുമാണ് അല്ലാഹു പരാജയം നല്‍കിയത്. ഉഹ്ദ് യുദ്ധം പ്രവാചകനോടൊപ്പമുള്ളവരിലെ വിശ്വാസികളെയും കപടവി ശ്വാസികളെയും വേര്‍തിരിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു എന്ന് 3: 166-167 ല്‍ പറഞ്ഞിട്ടുണ്ട്. ഹിജ്റക്കുശേഷം മക്കക്കാര്‍ക്ക് സൂക്തങ്ങള്‍ ലഭിച്ചിരുന്നില്ല, അതേസമയം മദീനക്കാര്‍ക്ക് സൂക്തങ്ങള്‍ തുടര്‍ന്ന് ലഭിച്ചിരുന്നു. ഇതില്‍ നിന്നും വിശ്വാസികള്‍ക്ക് ലഭിക്കുന്ന ഗുണ പാഠം ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ കിട്ടിയിട്ട് മൂടിവെച്ച് അതിന് വിരുദ്ധമായ ജീവിതം ന യിക്കുന്ന കപടവിശ്വാസികളെയാണ് ഇഹത്തിലും പരത്തിലും അല്ലാഹു ശിക്ഷിക്കുക എന്നാണ്. 

ഇന്ന് ഒറ്റപ്പെട്ട വിശ്വാസികള്‍ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താ നുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്ത് നിഷ്പക്ഷവാനായ അല്ലാഹുവിനെ സഹായിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിന് തടസ്സമുണ്ടാക്കുന്നതും അവരെ പുച്ഛിക്കുന്നതും ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളാണ്, അവ ര്‍ കണ്ട-കേട്ട-തൊട്ട-വായിച്ച ഗ്രന്ഥം അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുകയും വാദി ക്കുകയും ചെയ്ത് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. 3:160; 7: 47-49; 98: 6 വിശദീകരണം നോക്കുക.