( അൽ അന്‍ഫാല്‍ ) 8 : 31

وَإِذَا تُتْلَىٰ عَلَيْهِمْ آيَاتُنَا قَالُوا قَدْ سَمِعْنَا لَوْ نَشَاءُ لَقُلْنَا مِثْلَ هَٰذَا ۙ إِنْ هَٰذَا إِلَّا أَسَاطِيرُ الْأَوَّلِينَ

അവരുടെ മേല്‍ നമ്മുടെ സൂക്തങ്ങള്‍ വിവരിച്ചുകൊടുക്കപ്പെട്ടാല്‍ അവര്‍ പറയും: നിശ്ചയം ഞങ്ങള്‍ കേട്ടിരിക്കുന്നു, ഞങ്ങള്‍ ഉദ്ദേശിച്ചാല്‍ ഇതുപോലുള്ളത് ഞങ്ങള്‍ക്കും പറയാന്‍ കഴിയും, നിശ്ചയം ഇത് പൂര്‍വ്വികരുടെ പുരാണങ്ങളല്ലാതെ മറ്റൊന്നുമല്ല.

'ഇത് പൂര്‍വ്വികരുടെ പുരാണങ്ങളല്ലാതെ മറ്റൊന്നുമല്ല' എന്ന സമീപനം തന്നെയാണ് വ്യക്തവും സ്പഷ്ടവുമായ വായനയായ അദ്ദിക്റിനോട് ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളും വെച്ചുപുലര്‍ത്തുന്നത്. അവര്‍ 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരും സ്രഷ്ടാവിന്‍റെ ഗ്രന്ഥത്തെ അവഗണിച്ച് സൃഷ്ടികള്‍ രൂപപ്പെടുത്തിയ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പിന്‍പറ്റുന്നവരുമാണ്. ഏറ്റവും നല്ല വര്‍ത്തമാനമായ (ഹദീസായ) അദ്ദിക്റിനെ അവഗണിച്ചുകൊണ്ട് അവര്‍ വിശ്വാസികളെക്കുറിച്ച് ഹദീസും സുന്നത്തുമില്ലാത്തവരാണെന്ന് പറയുന്നു. യഥാര്‍ത്ഥത്തില്‍ ഹദീസ്, സുന്നത്ത് എന്നിവയെല്ലാം നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിന്‍റെ 40 പേരുകളില്‍ പെട്ടവയാണ്. 17: 77; 33: 62; 35: 43 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ അല്ലാഹുവിന്‍റെ സുന്നത്ത് (നടപടിക്രമം)അദ്ദിക്ര്‍ തന്നെയാണ്. പ്രവാചകന്‍റെ സ്വഭാവം അദ്ദിക്റായിരുന്നു. 7: 157 ല്‍, പ്രവാച കനോടൊപ്പം അവതരിപ്പിച്ച അദ്ദിക്റാകുന്ന പ്രകാശത്തെ പിന്‍പറ്റുന്നവര്‍ക്കും തങ്ങളു ടെ സ്വഭാവം അതിന് അനുസരിച്ച് ക്രമപ്പെടുത്തുന്നവര്‍ക്കും അതിനെ എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനും സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റുമായി ഉപയോഗപ്പെടുത്തുന്നവര്‍ ക്കും മാത്രമേ അദ്ദിക്ര്‍ അനുകൂലമായി വാദിക്കുകയും സാക്ഷിനില്‍ക്കുകയും ചെയ്യുക യുള്ളൂ. ഫുജ്ജാറുകളെയെല്ലാം അത് നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെ യ്യുക. 6: 25, 93; 10: 15-16 വിശദീകരണം നോക്കുക.