( അൽ അന്‍ഫാല്‍ ) 8 : 35

وَمَا كَانَ صَلَاتُهُمْ عِنْدَ الْبَيْتِ إِلَّا مُكَاءً وَتَصْدِيَةً ۚ فَذُوقُوا الْعَذَابَ بِمَا كُنْتُمْ تَكْفُرُونَ

അല്ലാഹുവിന്‍റെ ഭവനത്തിങ്കല്‍ അവരുടെ നമസ്കാരം കൈകൊട്ടും ചൂളം വിളി യുമല്ലാതെ മറ്റൊന്നുമല്ല, അപ്പോള്‍ നിങ്ങള്‍ നിഷേധിച്ചുകൊണ്ടിരിക്കുന്നവരാ യതിനാല്‍ നിങ്ങള്‍ ശിക്ഷ രുചിച്ചുകൊള്ളുക.

പ്രജ്ഞയറ്റവരായ മക്കാമുശ്രിക്കുകളുടെ ആരാധനാശൈലിയാണ് സൂക്തത്തില്‍ വരച്ചു കാണിക്കുന്നത്. അല്ലാഹുവിലുള്ള വിശ്വാസവൈകല്യം കാരണം അവരുടെ നമസ് കാരവും പ്രാര്‍ത്ഥനകളുമെല്ലാം കേവലം കൈകൊട്ടും ആര്‍പ്പും വിളിയുമായിരുന്നു. ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുകയും നമസ്കരിക്കുകയും ചെയ്യുന്ന ഫുജ്ജാറുകളുടെ അ വസ്ഥ മക്കാമുശ്രിക്കുകളുടേതിനേക്കാള്‍ വഴികേടിലാണ്. ആത്മാവിനെ പരിഗണിക്കാ തെ നാവുകൊണ്ട് ഉച്ചത്തില്‍ പറഞ്ഞാലേ നാഥന്‍ കേള്‍ക്കുകയുള്ളൂ എന്ന മിഥ്യാധാര ണ വെച്ചുപുലര്‍ത്തുന്ന പ്രജ്ഞയറ്റവരാണ് അവര്‍. അദ്ദിക്റിനെക്കുറിച്ച് ലോകരോട് പറയാത്ത ഊമരായ കപടവിശ്വാസികളെയും അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാകാത്ത ബധിരരായ അനുയായികളെയും ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഏറ്റവും ദുഷ്ടജീവിക ള്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 13: 14; 40: 50 സൂക്തങ്ങളില്‍ കാഫിറുകളുടെ പ്രാര്‍ത്ഥന വഴികേടല്ലാതെ അല്ല എന്ന് ലോകരില്‍ വായിച്ചത് ഫുജ്ജാറുകളാണ്. അവരു ടെ പള്ളികള്‍ വലിയ കോണ്‍ക്രീറ്റ് സൗധങ്ങളായിരിക്കും, അവിടെ സന്‍മാര്‍ഗമായ അദ്ദിക്ര്‍ ഉണ്ടായിരിക്കുകയില്ല എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഇന്ന് ലോകത്തെവിടെയും സന്മാര്‍ഗമായ അദ്ദിക്ര്‍ പഠിപ്പിക്കുന്ന ഒരു സ്ഥാപനവുമില്ല. അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയാകാതെ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയോ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുകയോ ഇല്ല എന്ന് 2: 186 ല്‍ വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയാകാത്തവരും ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കാത്തവരുമായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അവരുടെ നമസ്കാരങ്ങളില്‍ പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാ വയവങ്ങള്‍ ഹൃദയം കൊണ്ട് കണ്ടുകൊണ്ടിരിക്കുകവഴി അവരുടെ കാര്യത്തില്‍ സൂക്തം 38: 24 സത്യപ്പെട്ടിരിക്കുകയാണ്. അതെല്ലാം അവരുടെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള 17: 13-14; 18: 49; 58: 6 തുടങ്ങി 7 സ്ഥലങ്ങളില്‍ പറഞ്ഞ കര്‍മരേഖയില്‍ കൊത്തിവെക്കുകയും വിധിദിവസം പ്രകാശിക്കുന്ന തുറന്ന പുസ്തകമായി പുറത്തെടുത്ത് വായിപ്പിച്ച് അതെ ല്ലാം കാണിച്ചുകൊടുത്ത് വിചാരണ നടത്തുന്നതുമാണ്. സൂചികുത്താന്‍ പോലും ഇടമില്ലാത്ത നരകക്കുണ്ഠത്തില്‍ ഓരോരുത്തരുടെയും കര്‍മരേഖയില്‍ കൊത്തിവെക്കപ്പെട്ട പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങളില്‍ പരസ്പരം കുത്തിത്തിരുകിയാ ണ് ഓരോരുത്തരും കഴിയേണ്ടിവരിക എന്ന് 6: 28; 7: 38-40 സൂക്തങ്ങളില്‍ വിവരിച്ചിട്ടു ണ്ട്. 7: 179; 9: 31; 32: 12-14 വിശദീകരണം നോക്കുക.