( അത്തൗബ ) 9 : 15

وَيُذْهِبْ غَيْظَ قُلُوبِهِمْ ۗ وَيَتُوبُ اللَّهُ عَلَىٰ مَنْ يَشَاءُ ۗ وَاللَّهُ عَلِيمٌ حَكِيمٌ

അവരുടെ ഹൃദയങ്ങളിലുള്ള കോപം നീക്കിക്കളയുന്നതിനും അവന്‍ ഉദ്ദേശി ക്കുന്നവരുടെമേല്‍ അല്ലാഹു മടങ്ങുന്നതിനും വേണ്ടിയാകുന്നു, അല്ലാഹു എ ല്ലാം അറിയുന്ന യുക്തിജ്ഞനുമാകുന്നു.

8: 43-44 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ കാലത്തുള്ള വിശ്വാസികളോട് യുദ്ധം കല്‍പിച്ചിരുന്നത് അല്ലാഹുവിന്‍റെ ചെറിയ സംഘത്താല്‍ കാഫിറുകളെ നിന്ദ്യരാക്കി പരാജയപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. കൂടാതെ വിശ്വാസികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ച് നെഞ്ചകങ്ങളുടെ ഉള്ളിലുള്ള സംശയമാകുന്ന രോഗം നീക്കിക്കളയുന്നതി നും കപടവിശ്വാസികളുടെ ഹൃദയങ്ങളിലുള്ള ദേഷ്യം നീക്കിക്കളഞ്ഞ് പശ്ചാത്തപിക്കാ ന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതിന് അവസരം നല്‍കുന്നതിന് വേണ്ടിയുമായിരുന്നു. 10: 57 ല്‍ മനുഷ്യരെ അഭിസംബോധനം ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു: നിങ്ങള്‍ക്ക് നിങ്ങളുടെ ഉടമയായ നാഥനില്‍ നിന്നുള്ള ഉപദേശവും നിങ്ങളുടെ നെഞ്ചുകള്‍ക്കുള്ളിലുള്ളതിന് ശമനവും വിശ്വാസികള്‍ക്ക് സന്‍മാര്‍ഗവും കാരുണ്യവുമായ അദ്ദിക്ര്‍ വന്നെത്തിക്കഴിഞ്ഞു എന്നും; 10: 58 ല്‍ അല്ലാഹുവിന്‍റെ ഔദാര്യവും കാരുണ്യവുമായ അദ്ദിക്ര്‍ കൊ ണ്ട് ഊറ്റം കൊള്ളലും ആഹ്ലാദിക്കലുമാണ് അവര്‍ ഒരുമിച്ചുകൂട്ടുന്ന മറ്റെന്തിനേക്കാളും ഉത്തമമെന്നും പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികള്‍ക്കും അവരുടെ അനുയായികളായ മുശ്രിക്കുകള്‍ക്കും അദ്ദിക്ര്‍ മാലിന്യത്തിനുമേല്‍ മാലിന്യമല്ലാതെ വര്‍ധിപ്പിക്കുകയില്ല എന്ന് 9: 125 ല്‍ പറഞ്ഞിട്ടുണ്ട്. 17: 82 ല്‍, വിശ്വാസികള്‍ക്ക് ഗ്രന്ഥത്തില്‍ രോഗശമനവും കാരുണ്യവുമുണ്ടെന്നും അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ലെന്നും പറഞ്ഞിട്ടുണ്ട്.

ഇന്ന് യുദ്ധമോ രക്തച്ചൊരിച്ചിലോ ഇല്ല. എന്നാല്‍ നാഥന്‍റെ സൂക്തങ്ങളെ അടിക്ക ടി മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന കപടവിശ്വാസികളോടും കുഫ്ഫാറുകളോടും 10: 33 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യാനാണ് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി കല്‍പിക്കപ്പെട്ടിരിക്കുന്നത്. അദ്ദിക്റിനെ മൂടിവെക്കുകവഴി ഫുജ്ജാറുകള്‍ 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിന്‍റെ പുറപ്പാടിനുവേണ്ടി ധൃതി കാണിക്കുന്നവരായതിനാല്‍ ഈസായുടെ രണ്ടാം വരവിനുശേഷം 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവര്‍ വ ധിക്കപ്പെടുന്നതാണ്. ആത്മാവില്ലാത്തവരും ജീവന്‍ മാത്രമുള്ളവരുമായ കപടവിശ്വാസികളെ പിന്‍പറ്റുന്ന അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന അനുയായികള്‍ ഇന്ന് എല്ലാ കാര്യത്തിലും സംശയങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണ്. 3: 154; 4: 174-175; 8: 8, 41 വിശദീകരണം നോക്കുക.