( അത്തൗബ ) 9 : 17

مَا كَانَ لِلْمُشْرِكِينَ أَنْ يَعْمُرُوا مَسَاجِدَ اللَّهِ شَاهِدِينَ عَلَىٰ أَنْفُسِهِمْ بِالْكُفْرِ ۚ أُولَٰئِكَ حَبِطَتْ أَعْمَالُهُمْ وَفِي النَّارِ هُمْ خَالِدُونَ

നിഷേധത്തിന് സ്വയം സാക്ഷികളായിക്കൊണ്ട് അല്ലാഹുവിന്‍റെ പള്ളികളുടെ പരിപാലകരായിരിക്കല്‍ മുശ്രിക്കുകള്‍ക്ക് യോജിച്ചതല്ല, അക്കൂട്ടരുടെ കര്‍ മ്മങ്ങളൊക്കെയും പാഴായിപ്പോയിരിക്കുന്നു, അവര്‍ നരകത്തില്‍ നിത്യവാസികളുമാണ്.

ഇന്ന് ലോകത്തുള്ള എല്ലാ പള്ളികളും നാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന, നാഥന്‍റെ കോപവും ശാപവും വര്‍ഷിക്കപ്പെട്ട, 33: 73; 48: 6; 98: 6 സൂക്തങ്ങളി ല്‍ പറഞ്ഞ കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും ഉള്‍പ്പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ കീഴിലാണ് ഉള്ളത്. ത്രികാലജ്ഞാനിയില്‍ നിന്നുള്ള 25: 33-34 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അ ദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നതിനാല്‍ അക്കൂട്ടരാണ് മനുഷ്യരില്‍ നിന്നുള്ള നരകക്കുണ്ഠാഗ്നിയിലെ വിറകുകള്‍. 7: 127, 137 സൂക്തങ്ങളില്‍ വിവരിച്ചതുപോലെ ലോകത്തുള്ള മനുഷ്യരില്‍ നിന്നുള്ള വിശ്വാസികളായ പുരുഷന്മാരും സ്ത്രീ കളും ഇജാസിലേക്ക് വേര്‍തിരിക്കപ്പെടുന്നത് മാലിന്യമായ ഇത്തരം കപടവിശ്വാസികളെ യും അവരുടെ അനുയായികളായ മുശ്രിക്കുകളെയും ശിക്ഷിക്കുന്നതിന് വേണ്ടിയാണ്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി ഇന്ന് സ്വീകരിക്കേണ്ട പ്രര്‍ത്ഥനാ രീ തിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 2: 62, 113-114; 7: 37; 9: 67-68 വിശദീകരണം നോക്കുക.