( അത്തൗബ ) 9 : 41

انْفِرُوا خِفَافًا وَثِقَالًا وَجَاهِدُوا بِأَمْوَالِكُمْ وَأَنْفُسِكُمْ فِي سَبِيلِ اللَّهِ ۚ ذَٰلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ

നിങ്ങള്‍ ഭാരം കുറഞ്ഞവരായോ ഭാരം കൂടിയവരായോ പുറപ്പെടുവിന്‍, നിങ്ങ ള്‍ നിങ്ങളുടെ ധനം കൊണ്ടും നിങ്ങളുടെ ആത്മാവുകൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് നടത്തുവിന്‍, അതാണ് നിങ്ങള്‍ക്ക് ഉത്തമമായിട്ടുള്ളത്, നിങ്ങള്‍ അറിവുള്ളവര്‍ തന്നെയാണെങ്കില്‍!

അനുകൂലാവസ്ഥയിലായാലും പ്രതികൂലാവസ്ഥയിലായാലും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധത്തിന് പുറപ്പെടണമെന്നാണ് ഭാരം കുറഞ്ഞവരായോ ഭാരം കൂടിയവരായോ പുറപ്പെടുവിന്‍ എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. അദ്ദിക്ര്‍ നിലനിര്‍ത്തുന്നതിന് വേ ണ്ടി നമസ്കാരം നിലനിര്‍ത്തുക എന്നും സകാത്ത് നല്‍കുക എന്നും കല്‍പിക്കപ്പെട്ടപ്പോ ള്‍ മദീനയില്‍ പ്രവാചകന്‍റെ അനുയായികളില്‍ ചിലരുടെ മനോനില എന്തുകൊണ്ട് ഞങ്ങള്‍ ശത്രുക്കളോട് യുദ്ധം ചെയ്യാന്‍ കല്‍പിക്കപ്പെടുന്നില്ല എന്നായിരുന്നു. എന്നാല്‍ 2: 216 ല്‍ വിവരിച്ച പ്രകാരം അവരോട് യുദ്ധത്തിനുവേണ്ടി കല്‍പിച്ചപ്പോള്‍ 4: 77 ല്‍ വിവരിച്ച പ്ര കാരം ഞങ്ങളുടെ നാഥാ! എന്തുകൊണ്ട് ഞങ്ങളോട് ഇപ്പോള്‍ തന്നെ യുദ്ധം കല്‍പിച്ചിരിക്കുന്നു? അത് അല്‍പം കൂടി നീട്ടിവെച്ചിരുന്നെങ്കില്‍ എന്നതായിരുന്നു അവരില്‍ ഒരു വിഭാഗത്തിന്‍റെ മനോനില.

ഇന്ന് വിശ്വാസികളുടെ സംഘം ലോകത്തൊരിടത്തും ഇല്ലാത്തതിനാല്‍ യുദ്ധമോ ആയുധം കൊണ്ടുള്ള ജിഹാദോ ഇല്ല. മറിച്ച് 9: 67-68 ല്‍ വിവരിച്ച പ്രകാരം തിന്മ ക ല്‍പിക്കുകയും നന്മ വിരോധിക്കുകയും ചെയ്യുന്ന, മനുഷ്യരുടെ ഐക്യം സ്ഥാപിതമാകാനുള്ള അദ്ദിക്ര്‍ മൂടിവെക്കുന്ന തെമ്മാടികളായ കപടവിശ്വാസികളോടും കുഫ്ഫാറുകളോടും അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്താനാണ് 9: 73 ലൂ ടെ ഒറ്റപ്പെട്ട വിശ്വാസി കല്‍പിക്കപ്പെട്ടിട്ടുള്ളത്. അത്തരം വിശ്വാസിയുടെ ജീവിതരീതി യും പ്രാര്‍ത്ഥനാരീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 2: 245; 4: 63, 71-73; 25: 68 വിശദീകരണം നോക്കുക.