يَحْلِفُونَ بِاللَّهِ مَا قَالُوا وَلَقَدْ قَالُوا كَلِمَةَ الْكُفْرِ وَكَفَرُوا بَعْدَ إِسْلَامِهِمْ وَهَمُّوا بِمَا لَمْ يَنَالُوا ۚ وَمَا نَقَمُوا إِلَّا أَنْ أَغْنَاهُمُ اللَّهُ وَرَسُولُهُ مِنْ فَضْلِهِ ۚ فَإِنْ يَتُوبُوا يَكُ خَيْرًا لَهُمْ ۖ وَإِنْ يَتَوَلَّوْا يُعَذِّبْهُمُ اللَّهُ عَذَابًا أَلِيمًا فِي الدُّنْيَا وَالْآخِرَةِ ۚ وَمَا لَهُمْ فِي الْأَرْضِ مِنْ وَلِيٍّ وَلَا نَصِيرٍ
അവര്‍ അത് പറഞ്ഞിട്ടേയില്ല എന്ന് അല്ലാഹുവിനെക്കൊണ്ട് ആണയിട്ട് പറയു ന്നു- എന്നാല്‍ നിശ്ചയം അവര്‍ ആ നിഷേധത്തിന്‍റെ വാക്ക് പറയുകതന്നെ ചെയ് തിട്ടുണ്ട്, അവര്‍ അവരുടെ ഇസ്ലാമിനുശേഷം അതിനെ മൂടിവെച്ച കാഫിറുകളായിരിക്കുന്നു, അവര്‍ക്ക് ചെയ്യാന്‍ കഴിയാത്ത ചിലത് ചെയ്യാന്‍ അവര്‍ ഉദ്യമി ക്കുകയും ചെയ്തു, തന്‍റെ ഔദാര്യത്തില്‍ നിന്ന് അല്ലാഹുവും അവന്‍റെ പ്രവാച കനും അവരെ ഐശ്വര്യവാന്മാരാക്കി എന്നല്ലാതെ മറ്റൊന്നും അവരുടെ ഈ പ്രതികാരത്തിന് കാരണമായിട്ടില്ല, അപ്പോള്‍ ഇനി തങ്ങളുടെ ഈ നിലപാടില്‍ നിന്ന് അവര്‍ ഖേദിച്ച് പിന്‍മാറുന്നുവെങ്കില്‍ അത് അവര്‍ക്കുതന്നെയാണ് ഉത്തമം, അവര്‍ പിന്തിരിയുകയാണെങ്കിലോ, വേദനാജനകമായ ശിക്ഷകൊണ്ട് അല്ലാ ഹു അവരെ ഇഹത്തിലും പരത്തിലും ശിക്ഷിക്കുന്നതാണ്, ഭൂമിയില്‍ എവിടെ യും അവര്‍ക്ക് രക്ഷകനായോ സഹായിയായോ ആരും തന്നെ ഉണ്ടാവുകയുമില്ല.
മദീനയിലുണ്ടായിരുന്ന ജൂതര്‍ പ്രവാചകനെ വധിക്കാന്‍ ഉദ്യമിച്ചതുപോലെ കപടവിശ്വാസികളും തബൂക്കില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ പ്രവാചകനെ വധിക്കാന്‍ ഉദ്യമിക്കുകയുണ്ടായി. എന്നാല്‍ 5: 11 ല്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനിയായ നാഥന്‍ പ്ര വാചകനെ രക്ഷപ്പെടുത്തി. പ്രവാചകന്‍റെ കാലത്തുണ്ടായിരുന്ന മദീനയിലെ ജൂതക്രൈസ്തവര്‍ പ്രകാശമായ അദ്ദിക്റിനെ ഊതിക്കെടുത്താന്‍ ശ്രമിച്ചിരുന്നതുപോലെ 9: 32 ല്‍ വിവരിച്ച പ്രകാരം ഇന്നത്തെ കപടവിശ്വാസികളും പ്രകാശമായ അദ്ദിക്റിനെ വായകൊണ്ട് ഊതിക്കെടുത്താന്‍ ശ്രമിക്കുന്നവരാണ്. 5: 15-16; 16: 44 സൂക്തങ്ങളില്‍ വിവരിച്ചപ്രകാരം മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയിട്ടുള്ള ഗ്രന്ഥമാണ് അദ്ദിക്ര്‍. അത് അവതരിപ്പിച്ചിട്ടുള്ളത് മനുഷ്യരെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് പുറപ്പെടുവിക്കുന്നതിനുവേണ്ടിയാണ്. 3: 70 ല്‍ വിവരിച്ച പ്രകാരം കപടവിശ്വാസികളും അവരുടെ അനുയായികളും ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അതിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിരിക്കുന്നു. 8: 22 ല്‍ ദുഷ്ടജീവികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇവര്‍ നാഥന്‍റെ ഗ്രന്ഥമായ അദ്ദിക്റി ന്‍റെ 40 പേരുകളില്‍ ഒന്നുപോലും മനുഷ്യരോട് പറയാത്തവരാണ്. ഇത്തരം ഭ്രാന്തന്മാര്‍ "ആവര്‍ത്തിച്ച് വായിക്കുക" എന്ന് അര്‍ത്ഥം വരുന്ന "ഖുര്‍ആന്‍" എന്ന പദം മാത്രമേ പറ യുകയുള്ളൂ. 25: 17-18 ല്‍ പറഞ്ഞ ആത്മാവിനെ പരിഗണിക്കാത്ത ഈ കെട്ടജനത 2: 145; 9: 36-37 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം വിവിധ ദിനങ്ങളില്‍ നോമ്പും പെരുന്നാളും കൊണ്ടാടുകവഴി 41: 37-38 സൂക്തങ്ങളുടെ കല്‍പന ധിക്കരിച്ചുകൊണ്ട് ചന്ദ്രന് സാഷ്ടാം ഗ പ്രണാമം നടത്തുന്നവരായി അധഃപതിച്ചിരിക്കുകയാണ്. 6: 55; 7: 40 സൂക്തങ്ങളില്‍ വി വരിച്ച പ്രകാരം പിശാചിനെ സേവിച്ചുകൊണ്ട് അന്ത്യദിനത്തിനുവേണ്ടി ധൃതികാണിക്കു ന്ന ഈ കെട്ടജനത 4: 158-159; 6: 158 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ ഇതര സമുദായത്തില്‍ പെട്ട ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതാണ്.
ഈ സൂക്തത്തിലും 10: 58; 24: 21; 62: 4 തുടങ്ങിയ സൂക്തങ്ങളിലും പറഞ്ഞ 'ഔദാ ര്യം' അദ്ദിക്ര്‍ തന്നെയാണ്. 2: 85; 9: 55, 85 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഔദാര്യമാ യ അദ്ദിക്റിനെ മനുഷ്യരില്‍ നിന്ന് മൂടിവെക്കുന്നത് ആരാണോ, അവര്‍ക്ക് ഇഹത്തിലും പരത്തിലും ഹീനമായ ശിക്ഷയാണ് വാഗ്ദത്തം ചെയ്തിട്ടുള്ളത്. 2: 159; 3: 21-22; 4: 63; 10: 17-18 വിശദീകരണം നോക്കുക.