وَلَا تُعْجِبْكَ أَمْوَالُهُمْ وَأَوْلَادُهُمْ ۚ إِنَّمَا يُرِيدُ اللَّهُ أَنْ يُعَذِّبَهُمْ بِهَا فِي الدُّنْيَا وَتَزْهَقَ أَنْفُسُهُمْ وَهُمْ كَافِرُونَ
അവരുടെ സമ്പത്തോ അവരുടെ സന്താനങ്ങളോ നിന്നെ ആശ്ചര്യപ്പെടുത്തേണ്ട തില്ല, നിശ്ചയം അവകൊണ്ട് ഇഹത്തില്‍തന്നെ അവരെ ശിക്ഷിക്കണമെന്നാ ണ് അല്ലാഹു ഉദ്ദേശിക്കുന്നത്, കാഫിറുകളായിക്കൊണ്ടുതന്നെ അവര്‍ അവരു ടെ ജീവന്‍ വെടിയുകയും ചെയ്തിരിക്കുന്നു.
അല്ലാഹുവിന്‍റെ ശാപവും കോപവും വര്‍ഷിക്കപ്പെട്ട കപടവിശ്വാസികളും അവരു ടെ അനുയായികളുമാണ് ഇന്ന് 7: 40 ല്‍ വിവരിച്ച പ്രകാരം 52 സൂക്തങ്ങളില്‍ പരാമര്‍ശിച്ച ഭ്രാന്തന്മാര്‍. അവര്‍ അല്ലാഹുവിനെ സേവിക്കുന്നതിനുപകരം 2: 168-169 ല്‍ വിവരിച്ച പ്ര കാരം കാഫിറായ പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നതും പിശാചിന്‍റെ കാല്‍പ്പാടുകളാണ് പിന്‍പറ്റിക്കൊണ്ടിരിക്കുന്നതും. 9: 53-55 ല്‍ വിവരിച്ച പ്രകാരം നമസ്കാരം, നോമ്പ്, ദാനധര്‍മങ്ങള്‍, ഹജ്ജ്, ഉംറ തുടങ്ങിയ പ്രവര്‍ത്തനങ്ങളൊന്നും കപടവിശ്വാസികളില്‍ നിന്ന് സ്വീകരിക്കുകയില്ല. 9: 80 ല്‍ വിവരിച്ച പ്രകാരം പ്രവാചകനും വിശ്വാസി ക്കും വിശ്വാസികളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി മാത്രമേ പൊറുക്കലിനെ തേടാന്‍ അനുവാദമുള്ളൂ. കപടവിശ്വാസികളും അവരുടെ അനുയായികളും 4: 150-151 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ സംഘത്തില്‍ പെട്ട യഥാര്‍ത്ഥ കാഫിറുകളാണ്. അതു കൊണ്ട് 1: 4 ല്‍ പറഞ്ഞ പ്രകാരം നിഷ്പക്ഷവാനായ നാഥനെ സേവിക്കുന്ന യഥാര്‍ത്ഥ വിശ്വാസിക്ക് അവരെ അനുസരിക്കാനോ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനോ അനുവാ ദമില്ല. 4: 86 ല്‍ വിവരിച്ച പ്രകാരം മനുഷ്യരില്‍ നിന്ന് ആര് അഭിസംബോധനം ചെയ്താലും അതിന് കൂടുതല്‍ നല്ല നിലയില്‍ പ്രത്യഭിവാദ്യം ചെയ്യണമെന്ന് കല്‍പിച്ചിട്ടുണ്ടെങ്കിലും കപടവിശ്വാസികള്‍ അഭിവാദ്യം ചെയ്താല്‍ അതിന് തക്കതായ പ്രത്യഭിവാദ്യം മാത്രം ചെയ്യണമെന്നേ കല്‍പിച്ചിട്ടുള്ളൂ. 9: 113 ല്‍, അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന മുശ്രിക്കുകള്‍ക്കുവേണ്ടി-അവര്‍ കുടുംബാംഗങ്ങളില്‍പെട്ട എത്ര അടു ത്തവരാണെങ്കിലും ശരി-അവര്‍ നരകത്തിന്‍റെ സഹവാസികളാണെന്ന് വ്യക്തമായതിന് ശേഷം പൊറുക്കലിനെത്തേടല്‍ നബിക്കോ വിശ്വാസിക്കോ യോജിച്ചതല്ല എന്ന് പറഞ്ഞിട്ടുണ്ട്. അവരുടെ ഖബറിന്‍റെ അടുക്കല്‍ നില്‍ക്കരുതെന്ന് പറഞ്ഞിട്ടില്ല, എന്നാല്‍ കപടവിശ്വാസികളുടെ ഖബറിന്‍റെ അടുക്കലും ശിക്ഷിക്കപ്പെട്ട ജനതയുടെ പ്രദേശത്തും നി ല്‍ക്കരുതെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഫുജ്ജാറുകളായ കുഫ്ഫാറുകളില്‍ നിന്നുള്ള ഏതൊരാളോടും അവന്‍റെ മരണസമയത്ത് 39: 59 ല്‍ പറ ഞ്ഞ പ്രകാരം നാഥന്‍, 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുന്ന താണ്. ആത്മാവിനെ പരിഗണിക്കാത്ത കെട്ട ജനതയായ കപടവിശ്വാസികള്‍ അല്ലാഹുവിനെക്കൊണ്ടോ അവന്‍റെ പ്രവാചകന്മാരെക്കൊണ്ടോ നബിമാരെക്കൊണ്ടോ വിശ്വസിക്കാത്തവരാണ്. അവരുടെ മരണസമയത്ത് 1: 3; 7: 37 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്. 9: 55, 67-68; 3: 196-197 വിശദീകരണം നോക്കുക.
ഇന്ന് ഈ സൂക്തം ഉദ്ധരിച്ചുകൊണ്ട് കപടവിശ്വാസികള്‍ക്കുവേണ്ടി മയ്യിത്ത് നമ സ്കരിക്കാന്‍ പാടില്ല എന്ന് വിശ്വാസികള്‍ പറയുമ്പോള്‍ അതൊക്കെ മക്കാ ബഹുദൈവാ രാധകരെക്കുറിച്ച് പറഞ്ഞതാണ് എന്നാണ് ഇന്നത്തെ കപടവിശ്വാസികള്‍ പറയുക. ഈ സൂക്തം മദീനയില്‍ കപടവിശ്വാസികളെക്കുറിച്ച് അവതരിപ്പിച്ചിട്ടുള്ളതാണെന്നുപോലും ഇത്തരം കപട-വാടക ഇമാമുകള്‍ക്ക് അറിയില്ല. എങ്ങനെയാണ് കപടവിശ്വാസിയെ തി രിച്ചറിയുക എന്നാണ് കപടന്‍മാരില്‍ പെട്ട മറ്റുചിലര്‍ ചോദിക്കുന്നത്. കാഫിറിനെയും ക പട വിശ്വാസിയെയും വിശ്വാസിയെയുമെല്ലാം തിരിച്ചറിയാനുള്ള ഉപകരണമാണ് ഉരക്കല്ലും ഉള്‍കാഴ്ച്ചാദായകവുമായ അദ്ദിക്ര്‍ എന്നുപോലും അറിയാത്ത, അല്ലാഹു കൊ ന്നുകളഞ്ഞവരാണ് അവര്‍. മനുഷ്യരുടെയും മലക്കുകളുടെയും ശാപത്തിന് വിധേയരായ അവരെ ചുമരില്‍ ചാരിവെച്ച വിറകുകൊള്ളിയോടാണ് 63: 4 ല്‍ ഉപമിച്ചിട്ടുള്ളത്. ഇത്തരക്കാര്‍ 42: 17; 57: 25 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം ത്രാസ്സായി അദ്ദിക്റിനെ പരിഗണിക്കാത്തവരാണ്. 2: 186 പ്രകാരം വിശ്വാസിയാകാതെ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുക യോ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കപ്പെടുകയോ ഇല്ല എന്നിരിക്കെ കപടവിശ്വാസികള്‍ മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കുന്നതുകൊണ്ട് പുണ്യമൊന്നുമില്ല എന്ന് മാത്രമല്ല, അല്ലാഹുവിനെ കൊഞ്ഞനം കാട്ടിയതിന്‍റെ പേരില്‍ മയ്യിത്ത് ശിക്ഷിക്കപ്പെടുകയാണ് ചെയ്യുക. ടിക്കറ്റെടുത്ത് സ്വര്‍ഗ്ഗത്തില്‍ പോകുന്ന വിശ്വാസിക്കുവേണ്ടി ആരും മയ്യിത്ത് നമസ്കരിച്ചിട്ടി ല്ലെങ്കിലും ഒരു കുഴപ്പവുമില്ല. എന്നാല്‍ ടിക്കറ്റെടുക്കാതെ നരകക്കുണ്ഠത്തിലേക്കുപോയ ഒരാള്‍ക്കുവേണ്ടി ലോകത്തുള്ള മുഴുവന്‍ ആളുകളും ചേര്‍ന്ന് മയ്യിത്ത് നമസ്കരിച്ചതുകൊണ്ടോ ലോകത്തുള്ള മുഴുവന്‍ സമ്പത്തും ചെലവഴിച്ചതുകൊണ്ടോ ശിക്ഷയില്‍ നി ന്ന് ഇളവ് ലഭിക്കുന്നതല്ല. അപ്പോള്‍ പിന്നെ മയ്യിത്ത് നമസ്കാരം നിശ്ചയിച്ചിട്ടുള്ളത് എ ന്തിനാണ് എന്നാണ് ചോദ്യമെങ്കില്‍, വിശ്വാസികള്‍ വിശ്വാസികള്‍ക്കുവേണ്ടി പൊറുക്കലിനെത്തേടിയാല്‍ -മയ്യിത്ത് നമസ്കരിച്ചാല്‍- ഇരുകൂട്ടര്‍ക്കും ഗുണമുണ്ട് എന്നാണ് ഉത്ത രം. എന്നാല്‍ വിശ്വാസികളുടെ സംഘമോ നേതൃത്വമോ ഇല്ലാത്ത, ശരീഅത്ത് നിയമങ്ങ ള്‍ ബാധകമല്ലാത്ത ഇക്കാലത്ത് മയ്യിത്ത് നമസ്കാരമോ ജുമുഅ-ജമാഅത്ത് നമസ്കാരങ്ങളോ ഒറ്റക്കുള്ള നമസ്ക്കാരം തന്നെയുമോ ഇല്ല. മറിച്ച് 7: 205-206 ല്‍ വിവരിച്ച പ്രകാ രം അദ്ദിക്ര്‍ ഹൃദയം പങ്കെടുത്ത് പ്രഭാതത്തിലും പ്രദോഷത്തിലും വായിക്കാനും നാഥ നെ വാഴ്ത്തിക്കൊണ്ടും പരിശുദ്ധപ്പെടുത്തിക്കൊണ്ടും തിലാവത്തിന്‍റെ സാഷ്ടാംഗപ്ര ണാമം നിര്‍വ്വഹിക്കാനും മൊത്തം ലോകര്‍ക്കുള്ള നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ ലോ കര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് ഇസ്ലാമിനെ മായ്ച്ചുകളയാന്‍ വരുന്ന മസീഹുദ്ദജ്ജാലിന്‍റെ പുറപ്പാട് നീട്ടാന്‍ ശ്രമിക്കാനുമാണ് ഇന്നത്തെ ഒറ്റപ്പെട്ട വിശ്വാസി കല്‍പിക്കപ്പെട്ടി ട്ടുള്ളത്. അതൊടൊപ്പം തന്നെ സ്രഷ്ടാവിന്‍റെ ആയിരം സമുദായത്തില്‍ പെട്ട ജീവികള്‍ ക്ക് നാഥനെ ആത്മാവുകൊണ്ട് വാഴ്ത്തുന്നതിനും കീര്‍ത്തനം ചെയ്യുന്നതിനും അവസ രം നല്‍കുക എന്ന ലക്ഷ്യം വെച്ച് ജൈവകൃഷി ചെയ്യുകയും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അതിനുവേണ്ടി സമ്പത്തും ആരോഗ്യവും സമയവും ഉപയോഗപ്പെടുത്തുക യും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതാണ്. കൂടാ തെ 9: 73 ല്‍ വിശദീകരിച്ച പ്രകാരം കപടവിശ്വാസികളോടും അവരുടെ അനുയായിക ളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യുകയും വേണം. അതെല്ലാം തന്നെയാണ് ഏഴാം ഘട്ടത്തിലേക്കുവേണ്ടി സ്വര്‍ഗം പണിയുന്ന രീതിയും. 2: 99, 174-176; 3: 91; 7: 8-9 വിശദീകരണം നോക്കുക.