( അത്തൗബ ) 9 : 89

أَعَدَّ اللَّهُ لَهُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ

അവര്‍ക്കുവേണ്ടി അല്ലാഹു സ്വര്‍ഗ്ഗപ്പൂന്തോപ്പുകള്‍ ഒരുക്കിവെച്ചിട്ടുണ്ട്, അവയു ടെ താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്, അവര്‍ അതില്‍ നിത്യവാസികളുമായിരിക്കും, അതത്രെ മഹത്തായ വിജയം!

സ്വര്‍ഗ്ഗവും നരകവുമെല്ലാം പ്രപഞ്ചം രൂപപ്പെടുത്തിയപ്പോള്‍ തന്നെ സജ്ജീകരിച്ചി ട്ടുള്ളതാണ്. സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിച്ച മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചയച്ചതിന്‍റെ ലക്ഷ്യം ഉള്‍കാഴ്ച്ചാദായകമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി സ്വര്‍ഗ്ഗം ഇവിടെ പണിയാ നും അദ്ദിക്റിലൂടെ നരകത്തെ കണ്ടുകൊണ്ട് അവന്‍റെ പക്കല്‍ ഒരു ഈത്തപ്പഴച്ചീന്താ ണുള്ളതെങ്കില്‍ പോലും അതുനല്‍കി ആ നരകത്തെത്തൊട്ട് തടയാനുമാണ്. 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള വേദത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് രൂപപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി 4: 1-2 ല്‍ വിവരിച്ച പ്ര കാരം ജീവിതലക്ഷ്യം സാക്ഷാത്കരിക്കുന്നതാണ്. അതിനുവേണ്ടി അവന്‍ മനുഷ്യരുടെ ഐക്യം സ്ഥാപിതമാക്കാനും ശാന്തിയും സമാധാനവും നിലനിര്‍ത്താനും ലക്ഷ്യം വെച്ച് അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതാണ്. ആയിരത്തില്‍ തൊള്ളായിരത്തി തൊ ണ്ണൂറ്റി ഒമ്പതില്‍ പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്ര്‍ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചി ന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റി ജീവിക്കുന്നവരും അതുവഴി അവര്‍ ലോകം നശിപ്പിച്ചതിനു ള്ള പാപഭാരം വഹിച്ച് പിശാചിന്‍റെ സങ്കേതമായ നരകക്കുണ്ഠത്തിലേക്ക് പോകേണ്ടവരുമാണ്. 2: 25; 3: 136, 185; 9: 71-72 വിശദീകരണം നോക്കുക.