( മുഖവുര ) 0 : 1

അമാനത്ത് (ഉത്തരവാദിത്തം):

4: 58; 8: 27; 23: 8; 33: 72; 70: 32 എന്നീ 5 സൂക്തങ്ങളില്‍ ഗ്രന്ഥത്തിന് 'അമാനത്ത്' എ ന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ അവതരിപ്പിക്കപ്പെട്ടത് കപടവിശ്വാസികളായ പുരു ഷന്മാരെയും സ്ത്രീകളെയും അവരെ അന്ധമായി പിന്‍പറ്റിക്കൊണ്ടിരിക്കുന്ന മുശ്രിക്കു കളായ പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കുന്നതിനുവേണ്ടിയും വിശ്വാസികളാ യ പുരുഷന്മാരുടെയും സ്ത്രീകളുടെയും പശ്ചാത്താപം സ്വീകരിക്കുന്നതിന് വേണ്ടി യുമാണെന്ന് 33: 72-73 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെ ച്ചുപുലര്‍ത്തുന്ന, അവന്‍റെ കോപത്തിനും ശാപത്തിനും വിധേയമായ കപടവിശ്വാസി കളും മുശ്രിക്കുകളുമായ പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കാന്‍ വേണ്ടിയാണ് ലോകത്തുള്ള എല്ലാ മനുഷ്യരില്‍ നിന്നുമുള്ള വിശ്വാസികളായ പുരുഷന്മാരും സ്ത്രീ കളും ഇനി ഇജാസിലേക്ക് വേര്‍തിരിക്കപ്പെടുക എന്ന് 48: 6 ലും പറഞ്ഞിട്ടുണ്ട്. 23: 8; 70: 32 എന്നീ സൂക്തങ്ങളില്‍ വിജയം വരിക്കുന്ന വിശ്വാസികള്‍ അവരുടെ അമാനത്തു കളും ഉടമ്പടികളും കാത്തുസൂക്ഷിക്കുന്നതാണെന്ന് പറഞ്ഞിട്ടുണ്ട്. 

ബസ്വാഇര്‍ (ഉള്‍ക്കാഴ്ചാദായകം): 

6: 104; 7: 203; 12: 108; 17: 102; 28: 43; 45: 20; 75: 14 എന്നീ 7 സൂക്തങ്ങളില്‍ ഗ്രന്ഥ ത്തിന് 'ഉള്‍ക്കാഴ്ചാദായകം' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. 6: 104 ല്‍, നിശ്ചയം നിങ്ങ ളുടെ നാഥനില്‍ നിന്നുള്ള ഉള്‍ക്കാഴ്ചാദായകം നിങ്ങള്‍ക്ക് വന്നുകിട്ടിയിരിക്കുന്നു; പു രുഷനാകട്ടെ സ്ത്രീയാകട്ടെ, ആരാണോ അതിനെ ഉപയോഗപ്പെടുത്തിയത്, അത് അ വനുവേണ്ടിത്തന്നെയാണ്; ആരാണോ അതുകൊള്ളെ അന്ധത നടിച്ചത്, അതിന്‍റെ ദോഷം ആ ആത്മാവിന് തന്നെയാണ്, ഞാന്‍ നിങ്ങളുടെ സൂക്ഷിപ്പുകാരനൊന്നുമല്ല എന്ന് പറയാന്‍ കല്‍പിച്ചിട്ടുണ്ട്. 7: 203; 45: 20 എന്നീ സൂക്തങ്ങളില്‍ അദ്ദിക്ര്‍ മൊത്തം മനുഷ്യര്‍ക്ക് ഉള്‍ക്കാഴ്ചാദായകവും ദൃഢബോധ്യമുള്ള ജനതക്ക് സന്മാര്‍ഗവും കാരു ണ്യവുമാണെന്ന് പറഞ്ഞിട്ടുണ്ട്. ഓരോ ആത്മാവിനും അതിന്‍റെ നാളത്തെ ഇരിപ്പിടം സ്വര്‍ഗത്തിലാണോ നരകത്തിലാണോ എന്ന് കാണിച്ചുകൊടുക്കുന്നതാണ് ഉള്‍ക്കാഴ്ചാദായകം. ആത്മാവിന്‍റെ ദൃഷ്ടിയായ അത് ഉപയോഗപ്പെടുത്തി നരകത്തിലെ ശിക്ഷാക ഠോരങ്ങളും സ്വര്‍ഗത്തിലെ അനുഗ്രഹാനുഭൂതികളും മനസ്സിലാക്കി ഓരോരുത്തരും സ്വ ര്‍ഗം ഇവിടെ പണിയേണ്ടതിനുവേണ്ടിയാണ് മനുഷ്യരെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത്. ഉള്‍ക്കാഴ്ചാദായകം വന്നുകിട്ടിയിട്ട് അതിനെത്തൊട്ട് അന്ധത നടിച്ചവര്‍ ജീവിതല ക്ഷ്യം നഷ്ടപ്പെട്ടവരും നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാനുള്ളവരുമാണെന്ന് 7: 179 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബുര്‍ഹാന്‍ (തെളിവ്):

2: 111; 4: 174; 12: 24; 21: 24; 23: 117; 27: 64; 28: 32, 75 എന്നീ 8 സൂക്തങ്ങളില്‍ ഗ്ര ന്ഥത്തിന് 'തെളിവ്' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. അദ്ദിക്ര്‍ മൊത്തം മനുഷ്യര്‍ക്കുള്ള തെളിവും വ്യക്തമായ പ്രകാശവുമാണെന്ന് 4: 174-175 ല്‍ പറഞ്ഞിട്ടുണ്ട്. ഏതൊരു വി ഷയത്തിനും ഗ്രന്ഥത്തില്‍ നിന്ന് തെളിവ് ഉദ്ധരിക്കാന്‍ സാധിക്കുന്നവര്‍ക്ക് മാത്രമേ വി ചാരണാനാളില്‍ ഗ്രന്ഥം അനുകൂലമായി വാദിക്കുകയും സാക്ഷി നില്‍ക്കുകയുമുള്ളൂ. 21: 24 ല്‍, ഗ്രന്ഥത്തിന് തെളിവ്, സത്യം, അദ്ദിക്ര്‍ എന്നീ മൂന്ന് പേരുകളും പറഞ്ഞിട്ടുണ്ട്.

അന്നൂര്‍ (പ്രകാശം):

2: 257; 5: 16, 44, 46; 7: 157; 14: 1, 5; 24: 40; 42: 52; 64: 8 തുടങ്ങി 32 സൂക്തങ്ങളില്‍ ഗ്രന്ഥത്തിന് 'പ്രകാശം' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. മനുഷ്യരെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കുന്നതിനുവേണ്ടി അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് അ ദ്ദിക്ര്‍ എന്ന് 14: 1 ല്‍ പറഞ്ഞിട്ടുണ്ട്. 7: 157 ല്‍, ആരാണോ പ്രവാചകനെക്കൊണ്ട് വിശ്വസിക്കുകയും അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം ഇറക്കപ്പെട്ട പ്രകാശത്തെ പിന്‍പറ്റുകയും ചെയ്യുന്നത്; അക്കൂട്ടര്‍ മാത്രമാണ് വിജയം വ രിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. 24: 35 ല്‍ പറഞ്ഞ ആകാശഭൂമികളുടെ പ്രകാശമായ അ ല്ലാഹുവിലേക്ക് എത്തിപ്പെടാന്‍ പ്രകാശമായ അദ്ദിക്ര്‍ ടിക്കറ്റായി ഉപയോഗപ്പെടുത്തുക തന്നെ വേണം. വിശ്വാസികള്‍ എപ്പോഴും 'ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പ്രകാശം നീ ഞങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തരേണമേ, ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ചെ യ്യേണമേ; നിശ്ചയം നീ എല്ലാ ഓരോ കാര്യത്തിനും കഴിവുള്ളവന്‍ തന്നെയാണല്ലോ' എന്ന് പ്രാര്‍ത്ഥിക്കുമെന്ന് 66: 8 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റാകുന്ന പ്രകാശം കൊണ്ട് അ ഹങ്കാരം, അസൂയ, താന്‍പോരിമ, സ്വാര്‍ത്ഥത തുടങ്ങിയ പൈശാചിക സ്വഭാവങ്ങളെ യെല്ലാം കരിച്ചുകളഞ്ഞ് നിഷ്കളങ്കരായി സ്വര്‍ഗത്തിലേക്കു(അല്ലാഹുവിലേക്ക്) തന്നെ തിരിച്ചുപോകലാണ് ജീവിതലക്ഷ്യം.

ശാഹിദ് (സാക്ഷി):

6: 19; 11: 17; 22: 78; 85: 3 എന്നീ 4 സൂക്തങ്ങളില്‍ ഗ്രന്ഥത്തിന് 'സാക്ഷി' എന്ന പേ ര് പരാമര്‍ശിച്ചിട്ടുണ്ട്. 6: 19 ല്‍, അല്ലാഹുവും ഗ്രന്ഥവും തന്നെയാണ് ഏറ്റവും വലിയ സാക്ഷി എന്ന് പറഞ്ഞിട്ടുണ്ട്. ആരാണോ ഗ്രന്ഥം ലഭിച്ചശേഷം അതിന് വിരുദ്ധമായ ജീവിതം നയിച്ചത്, അവര്‍ക്ക് എതിരായും; ആരാണോ ഗ്രന്ഥത്തെ സാക്ഷ്യപ്പെടുത്തി ജീവിതം നയിച്ചത്, അവര്‍ക്ക് അനുകൂലമായും ഗ്രന്ഥം വാദിക്കുകയും സാക്ഷിനില്‍ ക്കുകയും ചെയ്യുന്നതാണ്. അല്ലാഹുവില്‍ നിന്നുള്ള സാക്ഷ്യം മൂടിവെക്കുന്നവനാണ് ഏറ്റവും വലിയ അക്രമി എന്ന് 2: 140 ലും; സാക്ഷിയും ഇമാമും കാരുണ്യവും സത്യവും വെളിപാടുമായ ഗ്രന്ഥത്തെ സംഘടനകളില്‍ നിന്ന് ആരാണോ മൂടിവെച്ചത്, അവനോട് വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ളത് നരകക്കുണ്ഠമാണെന്ന് 11: 17 ലും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അദ്ദിക്ര്‍ പിന്‍പറ്റാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ നാഥനെയും പ്ര വാചകനെയും ഗ്രന്ഥത്തില്‍ മൂടിവെച്ചുകൊണ്ട് പിശാചിനെ സേവിച്ചുകൊണ്ടിരിക്കു ന്നവരായതിനാല്‍ അവന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് പോകാനുള്ളവരാണ്. സാ ക്ഷിയായ ഗ്രന്ഥത്തെ പിന്‍പറ്റുമ്പോള്‍ മാത്രമേ ഏതൊരുവനും പ്രവാചകനെ പിന്‍പ റ്റുന്നവനും 2: 143; 22: 78 എന്നീ സൂക്തങ്ങളുടെ കല്‍പന സത്യപ്പെടുത്തിക്കൊണ്ട് പ്ര വാചകന്‍റെ ജീവിതം ജനങ്ങള്‍ക്കിടയില്‍ സാക്ഷ്യം വഹിക്കുന്നവനുമാവുകയുള്ളൂ. 

ഹിക്മത്ത് (തത്വജ്ഞാനം):

2: 129, 269; 3: 81; 16:125; 17: 39; 33: 34; 54: 5 തുടങ്ങി 21 സൂക്തങ്ങളില്‍ ഗ്രന്ഥത്തിന് 'തത്വജ്ഞാനം' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. ഗ്രന്ഥത്തിലെ 6236 സൂക്തങ്ങളുടെ യും ആശയം കൂട്ടിയോജിപ്പിച്ച് അല്ലാഹുവിലേക്കുള്ള നേരെച്ചൊവ്വായ പാതയായി ഗ്രന്ഥത്തെ ഉപയോഗപ്പെടുത്തുന്നതിനും മറ്റുള്ളവര്‍ക്ക് അങ്ങനെ ഉപയോഗപ്പെടുത്താന്‍ വേണ്ടി മനസ്സിലാക്കിക്കൊടുക്കുന്നതിനുമുള്ള കഴിവിനാണ് 'തത്വജ്ഞാനം' എന്നുപറയുന്നത്. 16: 125 ല്‍ യുക്തിജ്ഞാനം കൊണ്ടും സമാനമായ ഉപമ ഉദാഹരണങ്ങള്‍ കൊ ണ്ടും നീ നിന്‍റെ നാഥനിലേക്ക് വിളിക്കുക എന്നുപറഞ്ഞിട്ടുണ്ട്. 31: 12 ല്‍, നാഥന് നന്ദി പ്രകടിപ്പിക്കുന്നവനാകുന്നതിനുവേണ്ടി ലുഖ്മാന് തത്വജ്ഞാനം നല്‍കിയിട്ടുണ്ടായി രുന്നു എന്നും; 2: 269 ല്‍, ആര്‍ക്കാണോ 'തത്വജ്ഞാനം' ലഭിച്ചത്, അവര്‍ക്ക് വമ്പിച്ച നേ ട്ടം ലഭിച്ചു എന്നും പറഞ്ഞിട്ടുണ്ട്. തത്വജ്ഞാനം ലഭിച്ചവര്‍ക്ക് പ്രപഞ്ചത്തില്‍ മുമ്പ് ന ടന്നതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും ഇനി നടക്കാന്‍ പോകുന്നതുമായ എല്ലാ കാര്യങ്ങളുടെയും യാഥാര്‍ത്ഥ്യം ഗ്രഹിച്ച് മനസിലാക്കാന്‍ സാധിക്കുന്നതാണ്. 

മൗഇളത്ത് (സദുപദേശം):

2: 66, 275; 3:138; 10: 57; 16:125 തുടങ്ങി 9 സൂക്തങ്ങളില്‍ ഗ്രന്ഥത്തിന് 'സദുപദേശം' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. സദുപദേശം എന്നാല്‍ ഗ്രന്ഥത്തിലെ ആശയം സ് പഷ്ടമായതും യുക്തിനിര്‍ഭരവുമായ സൂക്തങ്ങളുടെ സമാനമായ ഉപമ ഉദാഹരണങ്ങ ളാണ്. അദ്ദിക്ര്‍ മൊത്തം മനുഷ്യര്‍ക്ക് സദുപദേശവും അവരുടെ നെഞ്ചുകളിലുള്ള സം ശയങ്ങള്‍ക്ക് ശമനവും വിശ്വാസികള്‍ക്ക് സന്‍മാര്‍ഗവും കാരുണ്യവുമാണ് എന്ന് 10: 57 ല്‍ പറഞ്ഞിട്ടുണ്ട്. മൗഇളത്തിന് മുന്നറിയിപ്പ്, താക്കീത്, ഗുണപാഠം എന്നും ആശയമുണ്ട്. 

ശിഫാഅ് (രോഗശമനം):

10: 57; 17: 82; 41: 44 എന്നീ 3 സൂക്തങ്ങളില്‍ ഗ്രന്ഥത്തിന് 'രോഗശമനം' എന്ന പേ ര് പരാമര്‍ശിച്ചിട്ടുണ്ട്. 17: 82 ല്‍, വിശ്വാസികള്‍ക്ക് അദ്ദിക്റില്‍ രോഗശമനവും കാരുണ്യ വുമുണ്ടെന്നും എന്നാല്‍ അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ലെന്നും പറഞ്ഞിട്ടുണ്ട്. വിശ്വാസികള്‍ക്ക് അദ്ദിക്ര്‍ അവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ഇടവരുത്തുമെന്ന് 9: 124 ല്‍ പറഞ്ഞിട്ടുണ്ടെങ്കില്‍, കപടവിശ്വാസികള്‍ക്ക് അത് മാലിന്യത്തിനുമേല്‍ മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല എന്നാണ് 125 ല്‍ പറഞ്ഞിട്ടുള്ളത്. വിശ്വാ സികളായ ജനതക്ക് അദ്ദിക്ര്‍ സന്മാര്‍ഗവും രോഗശമനവുമാണെന്ന് 41: 44 ലും പറഞ്ഞി ട്ടുണ്ട്. മാനസികവും ശാരീരികവുമായ എല്ലാ രോഗങ്ങള്‍ക്കുമുള്ള ശമനം അദ്ദിക്റാണ് എന്നിരിക്കെ ആത്മാവിനെ തിരിച്ചറിയാത്ത കപടവിശ്വാസികള്‍ രോഗശമനത്തിനായി ഗ്രന്ഥത്തിന്‍റെ ശരീരമായ അറബി ഖുര്‍ആന്‍ കൊണ്ട് കുറഞ്ഞവില വാങ്ങുകയാണ് ചെ യ്യുന്നത്. അതുവഴി അവരും അവരെ അന്ധമായി പിന്‍പറ്റിക്കൊണ്ടിരിക്കുന്ന വഴിപിഴ ച്ചവരുമടങ്ങിയ ഫുജ്ജാറുകള്‍ അവരുടെ വയറുകളില്‍ തീയല്ലാതെ നിറക്കുന്നില്ല എന്ന് 2: 174 ല്‍ പറഞ്ഞിട്ടുണ്ട്.

റഹ്മത്ത് (കാരുണ്യം): 

2: 64; 4: 113; 6: 157; 9: 99; 10: 57, 58; 11: 63; 45: 30; 76: 31 തുടങ്ങി 65 സൂക്തങ്ങളില്‍ ഗ്രന്ഥത്തിന് 'റഹ്മത്ത്' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. അല്ലാഹുവിന്‍റെ കാരുണ്യവും ഔദാര്യവുമായ ഗ്രന്ഥം ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ നിന്നെ വഴിപിഴപ്പിച്ച് കളയു മായിരുന്നു എന്ന് 4: 113 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ കാരുണ്യവും ഔദാര്യവുമാ യ അദ്ദിക്ര്‍ കൊണ്ട് ഊറ്റം കൊള്ളല്‍ തന്നെയാണ് നിങ്ങള്‍ ഒരുമിച്ചുകൂട്ടുന്ന മറ്റെന്തിനേക്കാളും ഉത്തമമായിട്ടുള്ളത് എന്ന് 10: 58 ലും പറഞ്ഞിട്ടുണ്ട്. നാഥന്‍റെ ഗ്രന്ഥമാണ് ഐശ്വര്യം, അതിന് ശേഷം ദാരിദ്ര്യമില്ല, അതുകൂടാതെ ഐശ്വര്യവുമില്ല എന്ന് ഐശ്വ ര്യവാനായ നാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു വിന്‍റെ കാരുണ്യമായ ഗ്രന്ഥം പിന്‍പറ്റാത്തവരെല്ലാം ഭിന്നിപ്പിലാണെന്നും അവരെക്കൊ ണ്ടും ജിന്നുകളെക്കൊണ്ടും മുഴുവന്‍ നരകകുണ്ഠം കുത്തിനിറക്കുകതന്നെ ചെയ്യുമെ ന്നും 11: 118-119 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിശ്വാസികള്‍ മാത്രമേ അതിനെ കാരുണ്യ മായും ഐശ്വര്യമായും അനുഗ്രഹമായും ഉപയോഗപ്പെടുത്തുകയുള്ളൂ. നിശ്ചയം, ടി ക്കറ്റായ അദ്ദിക്റിനെ മൂടിവെച്ചവര്‍ക്ക് അത് ഒരു ദുഃഖഹേതു തന്നെയാണെന്ന് 69: 50 ല്‍ പറഞ്ഞിട്ടുണ്ട്. 

ഫള്ല്‍ (ഔദാര്യം):

 2: 64, 105; 4: 113, 173; 11: 3; 17: 87; 24: 10, 14, 20, 21; 49: 8; 57: 29; 59: 8 തുടങ്ങി 28 സൂക്തങ്ങളില്‍ ഗ്രന്ഥത്തിന് 'ഔദാര്യം' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. 

ഇമാം (മുന്നില്‍ നില്‍ക്കുന്നത്):

11: 17; 17: 71; 36: 12; 46: 12 എന്നീ 4 സൂക്തങ്ങളില്‍ ഗ്രന്ഥത്തിന് 'മുന്നില്‍ നില്‍ക്കുന്നത്' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. അദ്ദിക്റും അദ്ദിക്റിന്‍റെ ഭാഗമായ തൗറാത്തും ഇമാമും കാരുണ്യവുമാണെന്ന് 11: 17; 46: 12 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 17: 71 ല്‍, വിധിദിവസം എല്ലാവരെയും നാം അവരുടെ ഇമാമിനെയും കൊണ്ട് വിചാരണക്ക് വിളിക്കുന്നതാണ്, അപ്പോള്‍ ആര്‍ക്കാണോ വലതുകയ്യില്‍ ഗ്രന്ഥം നല്‍കപ്പെട്ടത്, അവര്‍ തങ്ങളുടെ ഗ്രന്ഥം വായിക്കുന്നതാണ്, അവര്‍ തരിമ്പും അനീതി കാണിക്കപ്പെടുകയുമില്ല എന്നും; 72 ല്‍, ആരാണോ ഇഹലോകത്ത് അവരുടെ 'ഇമാമി'നോട് അന്ധത നടിച്ചത്, അവന്‍ പരത്തില്‍ കൂടുതല്‍ അന്ധനും സന്മാര്‍ഗത്തില്‍ നിന്ന് പിഴച്ചവനും തന്നെയായിരിക്കുമെന്നും പറഞ്ഞിട്ടുണ്ട്.

 പ്രപഞ്ചനാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്ന വിശ്വാസികള്‍ "ഞങ്ങ ളുടെ നാഥാ! ഞങ്ങളുടെയും ഞങ്ങളുടെ ഇണകളുടെയും ഞങ്ങളുടെ സന്തതിപരമ്പ രകളുടെയും പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മയുള്ളതാക്കേണമേ; ഞ ങ്ങളെ നീ ഗ്രന്ഥം പിന്‍പറ്റുന്ന സൂക്ഷ്മാലുക്കള്‍ക്ക് ഇമാമുകളും (മുന്നില്‍ നടക്കുന്നവ രും) ആക്കേണമേ" എന്ന് പ്രാര്‍ത്ഥിക്കുമെന്ന് 25: 74 ല്‍ പറഞ്ഞിട്ടുണ്ട്. ആരാണോ ഗ്ര ന്ഥത്തെ സത്യപ്പെടുത്തിക്കൊണ്ട് ഇവിടെ ജീവിക്കുകയും മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങള്‍ അവര്‍ക്ക് സ്വയം തിരിച്ചറിയാനും അങ്ങനെ അവരുടെ തിന്മകളെ നന്മകളാക്കി പരിവ ര്‍ത്തിപ്പിക്കാനും സഹായകരമാകും വിധത്തില്‍ അവര്‍ക്ക് ഗ്രന്ഥം എത്തിച്ചുകൊടു ക്കുകയും ചെയ്യുന്നത്, അവര്‍ക്ക് വിധിദിവസം 17: 13-14; 18: 49; 23: 62-64; 36: 12; 45: 28 -31; 58: 6; 78: 29 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ അവരുടെ കര്‍മരേഖ അനുകൂലമായി സാക്ഷ്യം വഹിക്കുന്ന വിധത്തിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ ത്രാസില്‍ തൂക്കം ല ഭിക്കുന്ന വിധത്തിലുമായിരിക്കും ലഭിക്കുക. ഗ്രന്ഥം കിട്ടിയിട്ട് അതിനെ മൂടിവെക്കുന്ന കപട വിശ്വാസികള്‍ക്കും അതിനെ തള്ളിപ്പറയുന്ന, അവരെ പിന്‍പറ്റുന്ന അനുയായിക ള്‍ക്കും തങ്ങളുടെ കര്‍മരേഖ എതിരായി സാക്ഷ്യം വഹിക്കുന്നതാണ്. അറബി ഖുര്‍ ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പരലോകത്ത് ത്രാ സില്‍ യാതൊരു തൂക്കവും ലഭിക്കുന്നതല്ല. അങ്ങനെ അവര്‍ കണ്ട, കേട്ട, തൊട്ട, വാ യിച്ച സൂക്തങ്ങള്‍ അവര്‍ക്കെതിരായി സാക്ഷ്യം വഹിച്ചുകൊണ്ടും വാദിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. 

മുഹൈമിന്‍ (കാത്തുസൂക്ഷിക്കുന്നത്):

5: 48 ല്‍ അദ്ദിക്റിനെ 'കാത്തുസൂക്ഷിക്കുന്നത്' എന്ന പേര്‍ പരാമര്‍ശിച്ചിട്ടുണ്ട്. 'മുഹൈമിന്‍' എന്ന് പറഞ്ഞതിന് കാത്തുസൂക്ഷിക്കുന്നത്, സംരക്ഷിക്കുന്നത്, മേല്‍നോ ട്ടം വഹിക്കുന്നത്, പരിപാലിക്കുന്നത്, പിന്തുണ നല്‍കുന്നത് എന്നെല്ലാം ആശയമുണ്ട്. നിശ്ചയം അദ്ദിക്ര്‍ നാമാണ് ഇറക്കിയത്, നാം തന്നെ അതിനെ കാത്തുസൂക്ഷിക്കുകയും ചെയ്യും എന്ന് 15: 9 ല്‍ പറഞ്ഞിട്ടുള്ളതിനാല്‍ അദ്ദിക്റില്‍ സൃഷ്ടികള്‍ക്ക് ആര്‍ക്കും ത ന്നെ ഒരു മാറ്റവും വരുത്താന്‍ സാധിക്കുകയില്ല. (ജീവനായ അര്‍ത്ഥത്തിലോ ശരീരമാകു ന്ന അറബിമൂലത്തിലോ മാറ്റം വരുത്താന്‍ സാധിക്കുകയില്ല എന്ന് അല്ലാഹു പറഞ്ഞിട്ടില്ല). അന്ത്യപ്രവാചകനായ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട അദ്ദിക്റില്‍ നാഥനില്‍ നിന്ന് മുമ്പ് അവതരിപ്പിക്കപ്പെട്ട 312 ഗ്രന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകര ണങ്ങളും അടങ്ങിയിട്ടുണ്ട് എന്ന് 16: 43-44 ലും; പ്രസ്തുത ഗ്രന്ഥം 312 ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമാണ് എന്ന് 5: 48 ലും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അദ്ദിക്റിനെ ഉരക്കല്ലും ത്രാസുമായി ഉപയോഗപ്പെടുത്തി മുമ്പ് അവതരിപ്പി ക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ കൂട്ടിക്കലര്‍ത്തിയിട്ടുള്ള മിഥ്യകള്‍ തിരിച്ചറിയാവുന്നതാണ്. 5: 48 ല്‍ പറഞ്ഞ മുഹൈമിനായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് 59: 23 ല്‍ പറഞ്ഞ മുഹൈമി നായ നാഥനെ മുറുകെപ്പിടിച്ചവര്‍ നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എ ന്ന് 2: 256; 3: 101; 4: 174-175 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മുഹൈമിനായ അദ്ദിക്ര്‍ മുറു കെപ്പിടിക്കുകവഴി 22: 78 ല്‍ പറഞ്ഞ പ്രകാരം യജമാനനായ നാഥനെ മുറുകെപ്പിടിക്കാ വുന്നതാണ്. 

ഹദീസ് (വര്‍ത്തമാനം): 

 4: 78, 87; 7: 185; 12: 111; 18: 6; 39: 23; 53: 59 തുടങ്ങി 12 സൂക്തങ്ങളില്‍ ഗ്രന്ഥത്തി ന് 'ഹദീസ്' എന്ന പേര് പരാമര്‍ശിച്ചിട്ടുണ്ട്. അല്ലാഹുവിന്‍റെ സംസാരമായ അദ്ദിക്ര്‍ ത ന്നെയാണ് ഏറ്റവും നല്ല വര്‍ത്തമാനം, എന്നാല്‍ അദ്ദിക്റിനെ വിസ്മരിക്കുകവഴി കെട്ട ജനതയായിത്തീര്‍ന്ന ഫുജ്ജാറുകള്‍ക്ക് നാഥന്‍റെ സംസാരം മനസിലാവുകയില്ല എ ന്ന് 4: 78 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. നാഥന്‍റെ സംസാരത്തേക്കാള്‍ സത്യസന്ധമായ സം സാരം മറ്റാരുടേതാണുള്ളത് എന്ന് 4: 87 ലും; നാഥനെക്കാള്‍ ഏറ്റവും സത്യം പറയുന്നവന്‍ പിന്നെ ആരുണ്ട് എന്ന് 4: 122 ലും ചോദിക്കുന്നുണ്ട്. 7: 185; 77: 50 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത്, അപ്പോള്‍ അവര്‍ ഈ വര്‍ത്തമാനത്തിന് ശേഷം മറ്റേതൊരു വര്‍ത്തമാനത്തിലാണ് വിശ്വസിക്കാന്‍ പോകുന്നത് എന്ന് ചോദി ച്ചുകൊണ്ടാണെങ്കില്‍; 45: 6 അവസാനിക്കുന്നത് അപ്പോള്‍ അല്ലാഹുവിനും അവന്‍റെ സൂക്തങ്ങള്‍ക്കും ശേഷം മറ്റേതൊരു വര്‍ത്തമാനത്തിലാണ് അവര്‍ വിശ്വസിക്കാന്‍ പോ കുന്നത് എന്ന് ചോദിച്ചുകൊണ്ടാണ്. 

 അദ്ദിക്ര്‍ ത്രികാലജ്ഞാനിയുടെ സംസാരവും എല്ലാഓരോ കാര്യവും വിശദീകരിക്കുന്ന ഗ്രന്ഥവുമായതിനാല്‍ അവസാന കാലഘട്ടമായ ഇന്ന് അദ്ദിക്ര്‍ അ ണപ്പല്ലുപയോഗിച്ച് കടിച്ചുപിടിച്ച് നിലകൊള്ളണമെന്നാണ് പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പ്രവാചകന്‍റെ വിടവാങ്ങല്‍ ഹജ്ജില്‍ വെച്ചുതന്നെ പഠിപ്പിച്ചത്. നാഥന്‍റെ സംസാരമായ അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന കപടവിശ്വാസി കളും അവരെ അന്ധമായി പിന്‍പറ്റിക്കൊണ്ടിരിക്കുന്ന അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ അല്ലാഹുവിനെയും പ്രവാചകനെയും തള്ളിപ്പറഞ്ഞുകൊണ്ട് പിശാചിനെ സഹാ യിച്ചുകൊണ്ടിരിക്കുന്ന തെമ്മാടികളും ഭ്രാന്തന്മാരുമാണ്. ഇന്ന് ഹദീസ് ഗ്രന്ഥങ്ങള്‍ എ ന്ന പേരിലുള്ളവയെല്ലാം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം കള്ള വാദികള്‍ രചിച്ചുണ്ടാക്കിയവയായതിനാല്‍ അവയെല്ലാം മിഥ്യാഗ്രന്ഥങ്ങളാണ്. 

ബയാന്‍ (വിശദീകരണം):

3: 158; 55: 4; 75: 19 എന്നീ 3 സൂക്തങ്ങളില്‍ അദ്ദിക്റിന് 'വിശദീകരണം' എന്ന പേര് പറഞ്ഞിട്ടുണ്ട്. നാഥന്‍റെ ഗ്രന്ഥം മൊത്തം മനുഷ്യര്‍ക്കുള്ള വിശദീകരണവും സൂ ക്ഷ്മാലുക്കള്‍ക്ക് സന്മാര്‍ഗവും സദുപദേശവുമാണ് എന്ന് 3: 138 ല്‍ പറഞ്ഞിട്ടുണ്ട്. പ്ര വാചകന്‍ ദേഹേച്ഛയനുസരിച്ച് പ്രതിഫലിപ്പിക്കുകയില്ല, ഇത് അവന് ദിവ്യബോധനമായി ലഭിക്കുന്ന ദിവ്യസന്ദേശമല്ലാതെയല്ല എന്ന് 53: 3-4 ല്‍ പറഞ്ഞതിനാല്‍ ഗ്രന്ഥ ത്തിന്‍റെ സൂക്തങ്ങള്‍ സത്യപ്പെടുത്തുന്ന നിരക്ഷരനായ പ്രവാചകന്‍റെ സംസാരം ഗ്ര ന്ഥത്തിന്‍റെ വിശദീകരണം തന്നെയാണ്. 6: 59; 9: 51; 10: 61; 11: 6; 22: 70; 27: 75; 34: 3; 35: 11; 57: 22; 64: 11 തുടങ്ങിയ സൂക്തങ്ങളിലെല്ലാം ആകാശഭൂമികളിലും നിങ്ങളില്‍ ത ന്നെയും ഒരു കാര്യം, അത് ഒരു വ്യക്തമായ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടല്ലാതെ സംഭവിക്കുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട്. പ്രസ്തുത ഗ്രന്ഥം പുകള്‍പെറ്റ വായനയും ത്രി കാലജ്ഞാനവുമായ അദ്ദിക്ര്‍ തന്നെയാണ് എന്ന് 85: 21-22 ല്‍ പറഞ്ഞിട്ടുണ്ട്.

ബയ്യിന (വ്യക്തമായത്)

2: 87; 5: 32; 7: 105; 9: 70; 24: 1; 30: 9; 43: 43; 98: 1, 4 തുടങ്ങി 61 സ്ഥലങ്ങളില്‍ അ ദ്ദിക്റിന് ബയ്യിന എന്ന പേര് പറഞ്ഞിട്ടുണ്ട്. പരിശുദ്ധമായ ഗ്രന്ഥം വിശദീകരിച്ചുകൊടുക്കുന്ന പ്രവാചകനാണ് ബയ്യിന എന്ന് 98: 1-2 ല്‍ പറഞ്ഞിട്ടുണ്ട്. വ്യക്തമായ അദ്ദിക്റിനെ മൂടിവെക്കുന്നവര്‍ ശപിക്കപ്പെട്ടവരാണെന്ന് 2: 159 ലും; അവര്‍ക്ക് ശാപവും വേദനാജന കമായ ശിക്ഷയുമാണുള്ളതെന്ന് 3: 105 ലും പറഞ്ഞിട്ടുണ്ട്.

സുന്നത്ത് (ചര്യ):

15: 13; 33: 62; 40: 85; 48: 23 തുടങ്ങി 11 സൂക്തങ്ങളില്‍ അദ്ദിക്റിന് സുന്നത്ത് എ ന്നപേര് പറഞ്ഞിട്ടുണ്ട്. ത്രികാലജ്ഞാനിയായ അല്ലാഹുവിന്‍റെ ചര്യ അഥവാ നടപടിക്രമം അദ്ദിക്ര്‍ തന്നെയാണ്. ഗ്രന്ഥം കിട്ടിയവരിലെ അധികപേരും അതിനെ മൂടിവെക്കുന്ന അക്രമികളും ധിക്കാരികളും തെമ്മാടികളുമാകുമ്പോള്‍ അവരെ നശിപ്പിക്കുക എന്നതാ ണ് എല്ലാ പ്രവാചകന്മാരുടെയും ജനതയോട് നാഥന്‍ കൈക്കൊണ്ടിട്ടുള്ള ചര്യ എന്ന് 17: 77; 33: 62; 48: 23 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. എക്കാലത്തുമുള്ള കാഫിറു കള്‍ ഭൂമിയില്‍ അഹങ്കരിച്ചു, സത്യത്തെ പരാജയപ്പെടുത്തുന്നതിന് വേണ്ടി ഗൂഢത ന്ത്രം പ്രയോഗിച്ചു, എന്നാല്‍ ദുഷിച്ച ഗൂഢതന്ത്രങ്ങള്‍ അതിന്‍റെ ആളുകളെത്തന്നെയല്ലാ തെ ബാധിക്കുകയില്ല, അപ്പോള്‍ പൂര്‍വ്വികരില്‍ നടപ്പിലാക്കിയ അല്ലാഹുവിന്‍റെ ചര്യയല്ലാ തെ അവര്‍ ഇനി എന്താണ് കാത്തിരിക്കുന്നത്? അല്ലാഹുവിന്‍റെ ചര്യ മാറ്റിമറിക്കുന്നതാ യി നീ കണ്ടെത്തുകയില്ല, അല്ലാഹുവിന്‍റെ ചര്യ മാറ്റിവെക്കുന്നതായും നീ കണ്ടെത്തുക യില്ല എന്ന് 35: 43 ല്‍ പറഞ്ഞിട്ടുണ്ട്.

വ്യക്തമായ വായനയായ അദ്ദിക്ര്‍ ഒരു ഉണര്‍ത്തലല്ലാതെ മറ്റൊന്നുമല്ല എന്ന് 36: 69 ല്‍ പറഞ്ഞിട്ടുണ്ട്. ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്കുള്ള ഗ്രന്ഥം ഏല്‍പി ക്കപ്പെട്ട ഒരു പ്രവാചകനെ നിയോഗിക്കുന്നതുവരെ നാഥന്‍ ഒരു ജനതയെയും ശി ക്ഷിക്കുന്നവനാകുകയില്ല എന്ന് 17: 15 ല്‍ പറഞ്ഞിട്ടുണ്ട്. ലോകാവസാനം വരെയുള്ള നാഥന്‍റെ സൃഷ്ടികള്‍ക്കുള്ള ഗ്രന്ഥം ഏല്‍പിക്കപ്പെട്ടത് 35: 32 ല്‍ പറഞ്ഞ പ്രകാരം പ്ര വാചകന്‍റെ ജനതയെയാണ്. അവരുടെ ബാധ്യതയാണ് അത് ലോകര്‍ക്ക് എത്തിച്ചുകൊ ടുക്കല്‍. എന്നാല്‍ അവരിലെ ആത്മാവിനോട് അക്രമം കാണിച്ച അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ മുസ്ലിംകളാണെന്ന് വാദിക്കുന്നവരാണെങ്കിലും അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്താത്തവരായതിനാല്‍ അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. വിശ്വാസി കള്‍ മാത്രമാണ് പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളായ ജൈ നര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവര്‍ക്ക് അദ്ദിക്ര്‍ എത്തിച്ചു കൊടുത്തുകൊണ്ട് ആ ബാധ്യത നിര്‍വഹിക്കുക. അക്രമികളായ ഫുജ്ജാറുകളെപ്പോ ലെ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളും അദ്ദിക്ര്‍ കിട്ടിയിട്ട് ഉ പയോഗപ്പെടുത്താതെ അക്രമികളും ഭ്രാന്തന്മാരും നാശകാരികളുമാകുമ്പോഴാണ് ലോ കം അവസാനിക്കുക. നിഷ്പക്ഷവാനായ നാഥന്‍റെ ചര്യ എല്ലാകാലത്തും ഒന്നുതന്നെ യാണ്. മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്റിനെ നിഷേധമായി മാറ്റിമറിക്കുകയും അവരുടെ ജനതക്ക് ബോറന്മാരുടെ വീടാ യ നരകക്കുണ്ഠം അനുവദനീയമാക്കിക്കൊടുക്കുകയും ചെയ്യുന്നത് നീ കണ്ടില്ലേ എ ന്ന് 14: 28-29 ല്‍ ചോദിച്ചിട്ടുണ്ട്. അദ്ദിക്റിനെ വിസ്മരിക്കുകവഴി കെട്ട ജനതയായി ത്തീര്‍ന്ന ഇക്കൂട്ടരോട് "നിങ്ങള്‍ ഇവിടെ സുഖിച്ചുകൊള്ളുക, നിശ്ചയം നിങ്ങളുടെ മ ടക്കം നരകഗര്‍ത്തത്തിലേക്കാണ്" എന്ന് പറയാന്‍ അദ്ദിക്റിനെ സത്യപ്പെടുത്തുന്ന പ്രവാചകനോടും ആയിരത്തില്‍ ഒന്നായ വിശ്വാസിയോടും 14: 30 ലൂടെ പ്രപഞ്ചനാഥ ന്‍ കല്‍പിച്ചിട്ടുണ്ട്. പ്രവാചകന്‍റെ ജീവിതം സ്രഷ്ടാവിന്‍റെ ചര്യയായ അദ്ദിക്റിന്‍റെ വെ ളിച്ചത്തിലുള്ളതായിരുന്നു. എന്നാല്‍ ഇന്ന് അന്ത്യപ്രവാചകനായ മുഹമ്മദിന്‍റെ ജനത അദ്ദിക്റിനെ തള്ളിപ്പറയുകവഴി മുഹമ്മദ് നബിയെ മാത്രമല്ല തള്ളിപ്പറയുന്നത്, മറിച്ച് എല്ലാ പ്രവാചകന്മാരെയും നബിമാരെയും തള്ളിപ്പറഞ്ഞുകൊണ്ട് പിശാചിനെ സേ വിച്ചുകൊണ്ടിരിക്കുന്നവരും 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും 30-ാ മത്തെ കള്ളവാദിയായ അന്തിക്രിസ്തുവിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്.

രിസാലത്ത് (സന്ദേശം):

6: 124; 7: 62, 68; 33: 39; 72: 23, 28 തുടങ്ങി 10 സൂക്തങ്ങളില്‍ അദ്ദിക്റിന് 'സന്ദേശം' എന്ന പേര് പറഞ്ഞിട്ടുണ്ട്. പ്രവാചകനെ വിളിച്ച് "നീ നാഥന്‍റെ സന്ദേശമായ ഗ്രന്ഥം മ നുഷ്യര്‍ക്ക് എത്തിച്ചുകൊടുക്കുക, നീ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നീ നാഥന്‍റെ സന്ദേ ശം എത്തിച്ച് കൊടുക്കുന്നവനാവുകയില്ല, മനുഷ്യരെത്തൊട്ട് അല്ലാഹു നിന്നെ സഹാ യിക്കും, ഗ്രന്ഥത്തെ മൂടിവെക്കുന്ന ഒരു ജനതയെ നിശ്ചയം അല്ലാഹു സന്മാര്‍ഗത്തി ലാക്കുകയില്ലതന്നെ" എന്ന് 5: 67 ല്‍ പറഞ്ഞിട്ടുണ്ട്. നൂഹ്, ഹൂദ്, സ്വാലിഹ്, ശുഐബ് തുടങ്ങിയ പ്രവാചകന്മാരെല്ലാം തന്നെ അവരവരുടെ ജനതക്ക് നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ എത്തിച്ചുകൊടുത്തതായി യഥാക്രമം 7: 62, 68, 78-79, 93 സൂക്തങ്ങളില്‍ പറ ഞ്ഞിട്ടുണ്ട്.

സര്‍വ്വസ്രഷ്ടാവിന്‍റെ മൊത്തം സൃഷ്ടികള്‍ക്കുള്ള സന്ദേശമാണ് അദ്ദിക്ര്‍. അത് ല ഭിച്ചവര്‍ അത് വായിച്ച് മനസ്സിലാക്കി അതിനനുസരിച്ച് ജീവിതം സാക്ഷ്യപ്പെടുത്തി മ റുപടി നല്‍കാതിരുന്നാല്‍ പിശാചിന്‍റെ കൂടെ നരകത്തില്‍ ആപതിക്കുന്നതാണ്. ഭൗ തിക ജീവിതത്തില്‍ ഒരു നേട്ടത്തിനുതകുന്ന ഒരു എഴുത്ത് (വിസ, ജോലിക്കുള്ള നിയമനം പോലുള്ളവ) ലഭിച്ചത് ഏത് ഭാഷയിലാണെങ്കിലും അത് അന്വേഷിച്ച് മനസ്സിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മനുഷ്യന്‍ ജാഗ്രത പുലര്‍ത്തുന്നതാണ്. എന്നാല്‍ സ്രഷ്ടാവിന്‍റെ സന്ദേശം ലഭിച്ചിട്ട് അത് സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ള വര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുന്നവന്‍ ജീവിതലക്ഷ്യം ന ഷ്ടപ്പെട്ട ഭ്രാന്തനും നന്ദികെട്ടവനും ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീ വിയും പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് പോകുന്നവനുമാണ്.

ഇല്‍മ് (ജ്ഞാനം):

2: 32, 145; 3: 7, 19; 11: 14; 12: 22, 68; 27: 15, 40; 28: 80; 29: 49 തുടങ്ങി 62 സൂക്ത ങ്ങളില്‍ അദ്ദിക്റിന് 'ജ്ഞാനം' എന്ന പേര് പറഞ്ഞിട്ടുണ്ട്. നിശ്ചയം, നമ്മുടെ തിക ഞ്ഞ ജ്ഞാനത്താല്‍ വിശദീകരിച്ചിട്ടുള്ള ഒരു ഗ്രന്ഥം നാം അവര്‍ക്ക് കൊണ്ടുവന്നിട്ടുണ്ട് എന്ന് ത്രികാലജ്ഞാനിയായ നാഥന്‍ 7: 52 ല്‍ പറഞ്ഞിട്ടുള്ളതിലെ ഗ്രന്ഥം ത്രികാല ജ്ഞാനമായ അദ്ദിക്ര്‍ തന്നെയാണ്. ത്രികാലജ്ഞാനമായ അദ്ദിക്ര്‍ അറിയുന്നവര്‍ മാ ത്രമേ അല്ലാഹുവിനെ ഭയപ്പെടുകയുള്ളൂ എന്ന് 35: 28 ല്‍ പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തെക്കു റിച്ചുള്ള ജ്ഞാനമില്ലാതെ നാഥനെക്കുറിച്ച് സംസാരിക്കുന്നവര്‍ സംശയമുണ്ടാക്കുന്ന പിശാചിനെയാണ് പിന്‍പറ്റിക്കൊണ്ടിരിക്കുന്നതെന്ന് 22: 3, 8; 31: 20 എന്നീ സൂക്തങ്ങ ളില്‍ പറഞ്ഞിട്ടുണ്ട്. മൊത്തം ലോകര്‍ക്കുള്ള സന്മാര്‍ഗമായ അദ്ദിക്റിന്‍റെ പേരുകള്‍ വ രെ മനുഷ്യരില്‍ നിന്ന് മൂടിവെച്ച് പിശാചിനെ സഹായിച്ചുകൊണ്ടിരിക്കുന്ന, പറയുന്നത് പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തിക്കുന്നത് പറയുകയും ചെയ്യാത്ത, ഹൃദയത്തിലില്ലാത്തത് വാചാലമായി സംസാരിച്ചുകൊണ്ടിരിക്കുന്നവരാണ് കപടവിശ്വാസികള്‍. ഇത്തരം ക പടവിശ്വാസികളും അവരുടെ സംസാരം കേട്ടിരിക്കുന്ന അനുയായികളും ഉള്‍പ്പെട്ട ഫുജ്ജാറുകളാണ് ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും തിന്മ യേറിയവരെന്ന് 8: 22 ലും; ഈ രണ്ടുകൂട്ടരെയും നരകക്കുണ്ഠത്തില്‍ ഒരുമിച്ചുകൂട്ടുമെ ന്ന് 4: 140 ലും പറഞ്ഞിട്ടുണ്ട്. മനുഷ്യരില്‍ നിന്ന് ഗ്രന്ഥത്തെക്കുറിച്ചുള്ള ജ്ഞാനമുള്ളവര്‍ മാത്രമേ അജയ്യനും യുക്തിജ്ഞനുമായ അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹുമില്ല എന്ന് സാക്ഷ്യം വഹിക്കുകയുള്ളൂ എന്ന് 3: 18 ല്‍ പറഞ്ഞിട്ടുണ്ട്. അഥവാ അവരുടെ സാക്ഷ്യം മാത്രമേ ഏറ്റവും വലിയ സാക്ഷിയായ അല്ലാഹുവിന്‍റെ ഏറ്റവും വലിയ സാക്ഷ്യമായ അദ്ദിക്ര്‍ സാക്ഷ്യപ്പെടുത്തുകയുള്ളൂ. ജ്ഞാനമുള്ളവരും ജ്ഞാനമില്ലാത്തവരും സമമാകുമോ എന്ന് 39: 9 ല്‍ ചോദിക്കുന്നുണ്ട്. എന്നാല്‍, ജനങ്ങളില്‍ അധികപേരും ഗ്രന്ഥ ത്തെക്കുറിച്ച് അറിവില്ലാത്തവരാണെന്ന് പറഞ്ഞുകൊണ്ടാണ് 28: 57; 34: 28, 36; 40: 57 എ ന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത്. ജീവിതലക്ഷ്യം നഷ്ടപ്പെട്ട കപടവിശ്വാസികളും പ്രജ്ഞയറ്റ അവരുടെ അനുയായികളുമാണ് ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായി ച്ചുകൊണ്ടിരിക്കുന്നത്. അവര്‍ ഗ്രന്ഥത്തില്‍ 15 സ്ഥലങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട തിലാ വത്തിന്‍റെ സാഷ്ടാംഗപ്രണാമം ചെയ്യാത്ത അഹങ്കാരികളാണ്. 22: 18 ല്‍ പറഞ്ഞ പ്ര കാരം അവരുടെ നമസ്കാരങ്ങളില്‍ അവര്‍ ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ട് സാഷ്ടാംഗപ്രണാമം ചെയ്യുന്നതിനും ലക്ഷ്യബോധമില്ലാതെ ജീവിച്ചതിനും പിഴയായി നരകഗര്‍ത്തമാണ് ലഭിക്കുക എന്ന് 9: 67-68; 15: 44; 17: 96-97; 25: 34, 65 -66; 33: 73; 48: 6; 98: 6; 107: 4-5 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 

ഗ്രന്ഥത്തിന്‍റെ ആളുകളെന്ന് അഹങ്കരിക്കുന്ന ഇന്നത്തെ ഫുജ്ജാറുകള്‍ "നിങ്ങ ള്‍ ഈ ഗ്രന്ഥം കൊണ്ട് വിശ്വസിച്ചുകൊള്ളുക, അല്ലെങ്കില്‍ വിശ്വസിക്കാതിരുന്നുകൊ ള്ളുക; നിശ്ചയം ഇതിനുമുമ്പ് ജ്ഞാനം നല്‍കപ്പെട്ടവര്‍, അവരുടെ മേല്‍ നാഥന്‍റെ സൂ ക്തങ്ങള്‍ വിശദീകരിച്ച് കൊടുക്കപ്പെട്ടാല്‍ അവര്‍ മുഖം കുത്തി അവരുടെ നെറ്റിക ളില്‍ സാഷ്ടാംഗത്തില്‍ വീഴുന്നതാണ്; 'ഞങ്ങളുടെ നാഥന്‍ അതീവ പരിശുദ്ധനാണ്, അവന്‍റെ വാഗ്ദത്തങ്ങള്‍ നടപ്പിലാകാനുള്ളതുതന്നെയുമാണ്' എന്ന് ആത്മാവുകൊണ്ട് പറഞ്ഞ് അവര്‍ കരഞ്ഞുകൊണ്ടും വിറച്ചുകൊണ്ടും മുഖങ്ങളില്‍ സാഷ്ടാംഗം വീഴു ന്നതും അത് അവര്‍ക്ക് ഭയഭക്തി വര്‍ദ്ധിപ്പിക്കുന്നതുമാണ്" എന്ന് 17: 107-109 ല്‍ പറ ഞ്ഞത് വായിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ നിര്‍ബന്ധമായ സാഷ്ടാംഗപ്രണാമം നിര്‍ വ്വ ഹിക്കുകയില്ല. 

ഇദ്ന്‍ (സമ്മതപത്രം):

2: 213; 3: 49; 5: 16, 110; 11: 105; 33: 46; 35: 32; 52: 51 തുടങ്ങി 30 സൂക്തങ്ങളില്‍ അ ദ്ദിക്റിന് സമ്മതപത്രം എന്ന പേര് പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ സമ്മതപത്രം കൊ ണ്ടല്ലാതെ ഒരാള്‍ക്കും വിശ്വാസിയാകാന്‍ സാധിക്കുകയില്ല എന്ന് 10: 100 ലും, അവരവരുടെ നാഥന്‍റെ സമ്മതപത്രം കൊണ്ടല്ലാതെ ഒരാളും സന്മാര്‍ഗത്തിലാവുകയില്ല എന്ന് 14: 1 ലും പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ 'സമ്മതപത്രം' കൊണ്ട് അനുസരിക്കപ്പെടാനല്ലാതെ നാം ഒരു പ്രവാചകനെയും അയച്ചിട്ടില്ല എന്ന് 4: 64 ലും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അല്ലാഹുവിന്‍റെ സമ്മതപത്രവും സംസാരവുമായ ഗ്രന്ഥം സാധൂകരിക്കാത്ത നബിവചനമെന്ന പേരില്‍ അറിയപ്പെടുന്ന ഒന്നും സ്വീകരിക്കാവുന്നതല്ല. കാരണം അത് മനുഷ്യപ്പിശാചുക്കള്‍ പ്രവാചകന്‍റെമേല്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്. അല്ലാഹുവിന്‍റെ സമ്മതപത്രം കൊണ്ടല്ലാതെ ഒരു പ്രവാചകനും ദിവ്യാത്ഭുതം കൊണ്ടുവരാന്‍ സാധ്യമല്ലെന്ന് 13: 38; 14: 11; 40: 78 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഈസാ നബി മരിച്ചവരെ ജീവിപ്പിച്ചിരുന്നത് അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടായിരുന്നു. സ്വയം ശുപാര്‍ശചെയ്യുകയും ശുപാര്‍ശ ചെയ്യിപ്പിക്കുകയും ചെയ്യുന്ന അദ്ദിക്ര്‍ കൊണ്ടല്ലാതെ അല്ലാഹുവിന്‍റെ അടുക്കല്‍ ശുപാര്‍ശ ചെയ്യാന്‍ ധൈര്യപ്പെടുന്നവന്‍ ആരുണ്ട് എന്ന് 2: 255 ല്‍ ചോദിച്ചിട്ടുണ്ട്. സൃഷ്ടികള്‍ പരസ്പരമുള്ള ബന്ധങ്ങളെല്ലാം സ്രഷ്ടാവിന്‍റെ സമ്മതപത്രമായ അദ്ദിക്റിന്‍റെ വെളിച്ചത്തിലുള്ളതായിരിക്കണം. അല്ലാത്ത പക്ഷം അവര്‍ പരലോകത്ത് പരസ്പരം ശത്രുക്കളായിരിക്കും എന്ന് 43: 67 ല്‍ മുന്നറിയിപ്പ് നല്‍കിയി ട്ടുണ്ട്. ത്രികാലജ്ഞാനിയായ നാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചു: നിങ്ങളില്‍ ഒരാളുടെയും ദേഹേച്ഛ ഞാന്‍ കൊണ്ടുവന്നതിനെ പിന്‍പറ്റുന്നതുവരെ നിങ്ങളില്‍ ഒരാളും വിശാസിയാവുകയില്ല. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ആ കാശം ഭൂമിയുടെമേല്‍ വീഴാതിരിക്കുന്നില്ല എന്ന് 22: 65 ലും പറഞ്ഞിട്ടുണ്ട്.

അംറ് (കല്‍പന):

2: 109; 7: 54; 9: 24, 106; 16: 1; 18: 88; 30: 46; 32: 24 തുടങ്ങി 34 സൂക്തങ്ങളില്‍ അ ദ്ദിക്റിന് കല്‍പന എന്ന പേര് പറഞ്ഞിട്ടുണ്ട്. തത്വനിര്‍ഭരമായ കല്‍പനകളടങ്ങിയ ഗ്ര ന്ഥത്തെ നമ്മില്‍ നിന്നുള്ള കല്‍പനയായിക്കൊണ്ട് അനുഗ്രഹീതമായ ഒരു രാവില്‍ അ വതരിപ്പിച്ചിട്ടുണ്ട് എന്ന് 44: 1-5 ല്‍ പറഞ്ഞിട്ടുണ്ട്. ആകാശവും ഭൂമിയും നിലകൊള്ളുന്ന ത് അവന്‍റെ കല്‍പനയായ ഗ്രന്ഥം കൊണ്ടാണെന്ന് 30: 25-ലും; നിങ്ങള്‍ക്ക് രാവും പക ലും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം അവന്‍റെ കല്‍പനകൊണ്ട് വിധേയമാക്കിത്തന്നിരിക്കുന്നു എന്ന് 16: 12 ലും പറഞ്ഞിട്ടുണ്ട്. മലക്കുകളെ അല്ലാഹുവിന്‍റെ കല്‍പന യില്‍ നിന്നുള്ള റൂഹും കൊണ്ട് അവന്‍റെ അടിമകളില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവരു ടെമേല്‍ ഇറക്കുന്നു എന്ന് 16: 2 ലും; നിനക്ക് നമ്മുടെ കല്‍പനയില്‍ നിന്നുള്ള ഒരു റൂഹി നെ ദിവ്യസന്ദേശമായി നല്‍കിയിരിക്കുന്നു എന്ന് 42: 52 ലും പറഞ്ഞിട്ടുണ്ട്. നിശ്ചയം അവന്‍റെ കല്‍പന, അവന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് അവന്‍ പറയുകയാ യി: 'ഉണ്ടാവുക'; അപ്പോള്‍ അത് ഉണ്ടായിക്കഴിഞ്ഞു എന്ന് 16: 40; 36: 82 എന്നീ സൂ ക്തങ്ങളിലും പറഞ്ഞിട്ടുണ്ട്. 

ഹുസ്നാ (ഏറ്റവും നല്ലത്):

2: 83; 7: 137; 18: 2; 20: 8; 48: 16; 57: 10 തുടങ്ങി 26 സൂക്തങ്ങളില്‍ അദ്ദിക്റിന് 'ഏ റ്റവും നല്ലത്' എന്ന പേര് പറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ലതിനെ സത്യപ്പെടുത്തുന്നവന് അ വന്‍റെ എല്ലാ കാര്യങ്ങളും നാഥന്‍ എളുപ്പമാക്കിക്കൊടുക്കുമെന്ന് 92: 6-7 ലും; ഏറ്റവും നല്ലതിനെ കളവാക്കി തള്ളിപ്പറയുന്നവന് അവന്‍റെ എല്ലാ കാര്യങ്ങളും നാം ബുദ്ധിമുട്ടാ ക്കുകതന്നെ ചെയ്യുമെന്ന് 92: 9-10 ലും പറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ലത് കൊണ്ടാണ് അ ല്ലാഹുവിലേക്ക് വിളിക്കേണ്ടതെന്ന് 41: 33 ലും; ഏറ്റവും നല്ലത് കൊണ്ടാണ് തിന്മയെ പ്ര തിരോധിക്കേണ്ടതെന്ന് 41: 34 ലും; ഏറ്റവും നല്ലത് തിന്മകളെ നീക്കിക്കളയുമെന്ന് 11: 114 ലും; ഏറ്റവും നല്ലത് കൊണ്ടല്ലാതെ വേദക്കാരോട് സംവദിക്കരുതെന്ന് 29: 46 ലും പറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ലതിന്‍റെ വഴിയില്‍ ചരിക്കുന്നവനെയാണ് മുഹ്സിന്‍ (അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവന്‍) എന്ന് പറയുന്നത്. ആരാണോ അവരുടെ ഉടമയു ടെ വിളിക്ക് ഏറ്റവും നല്ലത് കൊണ്ട് മറുപടി നല്‍കുന്നത്, അവര്‍ക്ക് നന്മയുണ്ട് എന്ന് 13: 18 ലും; ഏറ്റവും നല്ലതിന്‍റെ വഴിയില്‍ ചരിക്കുന്നവരാരോ, അവര്‍ക്ക് ഏറ്റവും നന്മയുണ്ട്, കൂടുതല്‍ നന്മ വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നതുമാണ്, അവരുടെ മുഖങ്ങളില്‍ കരിപുരളുകയോ അവരെ അപകര്‍ഷത ബാധിക്കുകയോ ഇല്ല, അക്കൂട്ടരാണ് സ്വര്‍ഗവാസികള്‍, അവര്‍ അതില്‍ നിത്യവാസികളുമാകുന്നു എന്ന് 10: 26 ലും; ഏറ്റവും നല്ലതിലേക്ക് മുന്‍ കടന്നവര്‍ നരകത്തെത്തൊട്ട് അകറ്റപ്പെടുമെന്ന് 21: 101 ലും പറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ല ഗ്രന്ഥം സമര്‍പ്പിക്കുന്ന നാഥന്‍റെ പേരുകൊണ്ടാണ് അവനെ വിളിക്കേണ്ടതെന്ന് 7: 180; 17: 110; 59: 24 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മാതാപിതാക്കളോട് ഏറ്റവും ന ല്ല ഗ്രന്ഥത്തിന്‍റെ വെളിച്ചത്തിലാണ് വര്‍ത്തിക്കേണ്ടതെന്ന് 6: 151; 17: 23; 29: 8; 46: 15 എന്നീ സൂക്തങ്ങളിലും കല്‍പിച്ചിട്ടുണ്ട്. 

ഏത് കുറ്റവും പൊറുത്ത് കിട്ടുന്നതിനുവേണ്ടി 39: 53-55 ല്‍ രണ്ട് ഉപാധികള്‍ പറ ഞ്ഞിട്ടുള്ളതില്‍ ഒന്ന് നാഥനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥത്തെ ഏറ്റവും നല്ല നിലക്ക് പിന്‍പറ്റാനാണ്. ഏറ്റവും നല്ല ഗ്രന്ഥത്തെ സത്യപ്പെടുത്തി ജീവിക്കാത്ത ഏ തൊരു അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറിന്‍റെയും മരണ സമയത്ത് നാഥന്‍ അ വനോട് "നിനക്ക് എന്‍റെ സൂക്തങ്ങള്‍ വന്നുകിട്ടി, നീ അവയെ കളവാക്കി തള്ളിപ്പറ ഞ്ഞു, നീ അവയോട് അഹങ്കാരം നടിച്ചു, നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായി രുന്നു" എന്ന് പറയുമെന്ന് 39: 58-59 ല്‍ പറഞ്ഞിട്ടുണ്ട്.

ഉര്‍വ്വത്തുല്‍ വുസ്ഖാ (ബലിഷ്ഠമായ കയര്‍):

2: 256; 31: 22 എന്നീ 2 സൂക്തങ്ങളില്‍ അദ്ദിക്റിന് ബലിഷ്ഠമായ കയര്‍ എന്ന പേ ര് പറഞ്ഞിട്ടുണ്ട്. ആരാണോ സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിച്ചുകൊണ്ട് ഗ്രന്ഥത്തിന്‍റെ വെളിച്ചത്തില്‍ ചരിക്കുന്നത്, അവന്‍ ബലിഷ്ഠമായ പാശത്തെ മുറുകെപ്പിടിച്ചു എന്ന് 31: 22 ല്‍ പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് മുഹൈമിനായ അദ്ദിക്റിനെ മുറുകെപ്പിടിച്ചു എന്നാണ്. ആരാണോ പൈശാചിക ശക്തികളെ നിരാകരിച്ചുകൊണ്ട് ബലിഷ്ഠമായ പാശത്തെ മുറുകെപ്പിടിച്ച് നിലകൊള്ളുന്നത്, അവന്‍ മാത്രമാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്ന അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുന്നവന്‍ എന്ന് 2: 256 ലും പറഞ്ഞിട്ടുണ്ട്. 

അഹ്സനു തഫ്സീര്‍ (ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണം):

25: 33 ല്‍ അദ്ദിക്റിന് ഏറ്റവും നല്ല വിശദീകരണം എന്ന പേര് പറഞ്ഞിട്ടുണ്ട്. ത്രി കാലജ്ഞാനിയായ പ്രപഞ്ചനാഥന്‍ തന്നെ വിശദീകരിച്ചിട്ടുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമാണ് ത്രികാലജ്ഞാനമായ അദ്ദിക്ര്‍ എന്നാണ് സൂക്തത്തില്‍ പറഞ്ഞി ട്ടുള്ളത്. ത്രികാലജ്ഞാനിയായ പ്രപഞ്ചനാഥനില്‍ നിന്ന് 25: 59 ല്‍ പറഞ്ഞ ത്രികാല ജ്ഞാനിയിലൂടെയാണ് എല്ലാ ഓരോ കാര്യവും വിശദീകരിച്ച, വ്യക്തവും സ്പഷ്ടവു മായ ഗ്രന്ഥം അദ്ദിക്ര്‍ എന്ന പേരില്‍ രൂപപ്പെട്ടിട്ടുള്ളത്. അതിനെ സത്യപ്പെടുത്തി ജീ വിക്കാത്ത ഫുജ്ജാറുകള്‍ അവരുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്ക പ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ളവരും ഏറ്റവും വഴിപിഴച്ചവരുമാണെന്ന് 25: 34 ല്‍ പറഞ്ഞിട്ടുണ്ട്.

ലിബാസുത്തഖ്വാ (ആത്മാവിന്‍റെ വസ്ത്രം):

 അദ്ദിക്റിനെ ആത്മാവിന്‍റെ വസ്ത്രം എന്ന് 7: 26 ല്‍ വിശേഷിപ്പിച്ചിട്ടുണ്ട്. 

നബഉല്‍ അളീം (മഹത്തായ വൃത്താന്തം): 

 38: 67 ല്‍ ഇത് (അദ്ദിക്ര്‍) മഹത്തായ വൃത്താന്തമാണെന്നും; 78: 2 ല്‍ വിധിദിവ സത്തെ മഹത്തായ വൃത്തന്തം എന്നും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മഹത്തായ വൃത്താന്തമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അത് ഉപയോഗപ്പെടുത്തി വിധിദിവസം കൊ ണ്ടുള്ള വിശ്വാസം രൂപപ്പെടുത്താതെ ഐഹികജീവിതത്തിന് പ്രാധാന്യം കൊടുത്ത് ജീവിക്കുന്ന, പിശാചിനാല്‍ പാട്ടിലാക്കപ്പെട്ടവരാണ് യഥാര്‍ത്ഥ കാഫിറുകളും അക്രമിക ളും തെമ്മാടികളുമായ ഫുജ്ജാറുകള്‍.

സുല്‍ത്വാന്‍ (പ്രമാണം)

 3: 151; 6: 81; 7: 33; 10: 68; 17: 80; 18: 15; 37: 156; 40: 56 തുടങ്ങി 27 സൂക്തങ്ങളില്‍ അദ്ദിക്റിന് പ്രമാണം എന്ന പേര് പറഞ്ഞിട്ടുണ്ട്. വിശ്വാസികളെ വിളിച്ചുകൊണ്ട് നി ങ്ങള്‍ കാഫിറുകളെ വിശ്വാസികള്‍ക്ക് പകരം നിങ്ങളുടെ സംരക്ഷകരായി തെരഞ്ഞെ ടുക്കരുത്; അങ്ങനെ തെരഞ്ഞെടുക്കുക വഴി നിങ്ങള്‍ നിങ്ങളുടെ മേല്‍ പ്രമാണമായ ഗ്രന്ഥത്തിന് എതിരായിക്കൊണ്ട് അല്ലാഹുവിന് വ്യക്തമായ ന്യായമുണ്ടാക്കിക്കൊടു ക്കാന്‍ ഉദ്ദേശിക്കുന്നുവോ എന്ന് 4: 144 ലൂടെ ചോദിക്കുന്നുണ്ട്. മൂസാക്ക് വ്യക്തമായ പ്രമാണങ്ങള്‍ നല്‍കിയിട്ടുണ്ടായിരുന്നു എന്ന് 4: 153; 7: 33; 40: 23 തുടങ്ങിയ സൂക്തങ്ങ ളിലും പറഞ്ഞിട്ടുണ്ട്. പ്രമാണമായ ഗ്രന്ഥത്തില്‍ നിന്നുള്ള യാതൊരു തെളിവും ഇല്ലാ തെയാണ് കാഫിറുകള്‍ അവരുടെ പിതാക്കളെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നതെന്ന് 12: 40 ലും പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തില്‍ നിന്ന് യാതൊരു പ്രമാണവും ഇല്ലാതെ അതിലെ സൂ ക്തങ്ങളെക്കുറിച്ച് തര്‍ക്കിക്കുന്നവരുടെ അവസ്ഥ, അവര്‍ നാഥന്‍റെ പക്കലും വിശ്വാസി കളുടെ പക്കലും ഏറ്റവും വലിയ അപരാധമാണ് ചെയ്തുകൊണ്ടിരിക്കുന്നത്; അപ്ര കാരം അഹംഭാവിയായ എല്ലാ ഓരോ സ്വേച്ഛാധിപതിയുടെ ഹൃദയത്തിലും അല്ലാഹു മുദ്രവെക്കുന്നു എന്ന് 40: 35 ല്‍ പറഞ്ഞിട്ടുണ്ട്. 55: 33 ല്‍, ഓ ജിന്നുകളുടെയും മനുഷ്യ രുടെയും കൂട്ടമേ, നിങ്ങള്‍ക്ക് ആകാശങ്ങളുടെയും ഭൂമിയുടെയും അതിരുകള്‍ ഭേദിച്ച് കടന്നുപോകാന്‍ സാധിക്കുമെങ്കില്‍ കടന്നുപോവുക, എന്നാല്‍ ഒരു പ്രമാണമില്ലാതെ നിങ്ങള്‍ക്ക് കടന്നുപോകാന്‍ സാധ്യമല്ല എന്ന് പറഞ്ഞിട്ടുണ്ട്. അഥവാ, പ്രമാണമായ അല്ലെങ്കില്‍ ടിക്കറ്റായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാള്‍ക്കും സ്വര്‍ഗത്തിലേക്ക് തിരിച്ചു പോകാന്‍ സാധ്യമല്ല. 

ഹഖുല്‍ യഖീന്‍ (ദൃഢബോധ്യം വരുത്തുന്ന സത്യം):

 56: 95; 69: 51 എന്നീ രണ്ടു സൂക്തങ്ങളില്‍ അദ്ദിക്റിന് ദൃഢബോധ്യം വരുത്തു ന്ന സത്യം എന്ന പേര് പറഞ്ഞിട്ടുണ്ട്. ഉറപ്പുനല്‍കുന്ന ജ്ഞാനമായ അദ്ദിക്ര്‍ വന്നുകി ട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത കാഫിറുകള്‍ അവരുടെ കണ്ണിന് ഉറപ്പുവരുന്നതുവരെ ജ്വലിക്കുന്ന നരകം കാണുന്നതാണെന്ന് 102: 5-7 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബുഷ്റാ (സന്തോഷവാര്‍ത്ത): 

 2: 97; 3: 26; 8: 10; 46: 12 തുടങ്ങി 7 സൂക്തങ്ങളില്‍ അദ്ദിക്റിന് സന്തോഷവാര്‍ത്ത എന്ന പേര് പറഞ്ഞിട്ടുണ്ട്. ത്രികാലജ്ഞാനിയായ നാഥനില്‍ നിന്നുള്ള എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള ഗ്രന്ഥം നിന്‍റെ മേല്‍ അവതരിപ്പിച്ചിട്ടുണ്ട്, അത് സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന മുസ്ലിംകള്‍ക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ ത്താദായകവുമാണ് എന്ന് 16: 89 ല്‍ പറഞ്ഞിട്ടുണ്ട്. പരിശുദ്ധാത്മാവായ ജിബ്രീല്‍ വ ഴി അവതരിപ്പിക്കപ്പെട്ട സത്യമായ ഗ്രന്ഥം വിശ്വാസികളായവരെ സ്ഥിരപ്പെടുത്തുന്നതും സര്‍വസ്വം നാഥന് സമര്‍പ്പിച്ചവര്‍ക്ക് സന്മാര്‍ഗവും ശുഭവാര്‍ത്താദായകവുമാണെന്ന് 16: 102 ലും; വിശ്വാസികള്‍ക്ക് ഗ്രന്ഥം സന്മാര്‍ഗവും ശുഭവാര്‍ത്താദായകവുമാണെന്ന് 27: 2 ലും പറഞ്ഞിട്ടുണ്ട്. ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ചരിക്കു ന്നവര്‍ക്ക് അദ്ദിക്ര്‍ ശുഭവാര്‍ത്താദായകമാണെന്ന് 46: 12 ല്‍ പറഞ്ഞിട്ടുണ്ട്. 

സ്വിറാത്വല്‍ മുസ്തഖീം (നേരെച്ചൊവ്വെയുള്ള പാത):

 1: 5; 2: 213; 6: 126; 10: 25; 16: 76; 36: 61; 42: 52; 48: 2 തുടങ്ങി 35 സൂക്തങ്ങളില്‍ അദ്ദിക്റിന് നേരെച്ചൊവ്വെയുള്ള പാത എന്ന പേര് പറഞ്ഞിട്ടുണ്ട്. ഹൂദ് നബി "നിശ്ച യം എന്‍റെ നാഥന്‍ നേരെച്ചൊവ്വെയുള്ള പാതയിലാണുള്ളത്" എന്ന് തന്‍റെ ജനതയോട് പറഞ്ഞ കാര്യം 11: 56 ല്‍ പറഞ്ഞിട്ടുണ്ട്. 6: 153 ല്‍, നിശ്ചയം നാഥന്‍റെ ഗ്രന്ഥമായ അ ദ്ദിക്റാണ് നേരെച്ചൊവ്വെയുള്ള മാര്‍ഗം, അതുകൊണ്ട് നിങ്ങള്‍ അതു പിന്‍പറ്റുവീന്‍, അതില്‍ നിന്ന് വ്യതിചലിപ്പിച്ചുപോയ വിവിധ പാതകള്‍ നിങ്ങള്‍ പിന്‍പറ്റുകയുമരു ത്, 'അതുകൊണ്ടാണ്' നിങ്ങളോട് ഊന്നി ഉപദേശിക്കാനുള്ളത്, നിങ്ങള്‍ സൂക്ഷ്മത യുള്ളവര്‍ ആകുന്നതിനുവേണ്ടി എന്നും പറഞ്ഞിട്ടുണ്ട്. നിശ്ചയം അല്ലാഹുവാണ് എന്‍റെയും നിങ്ങളുടെയും ഉടമ, അപ്പോള്‍ നിങ്ങള്‍ അവനെ സേവിക്കുവീന്‍, അതാണ് നേരെച്ചൊവ്വെയുള്ള പാത എന്ന് ഈസാ പറഞ്ഞതായി 3: 51; 19: 36 തുടങ്ങിയ സൂ ക്തങ്ങളിലും പറഞ്ഞിട്ടുണ്ട്.

 പ്രവാചകനോട് നിശ്ചയം നീ മാര്‍ഗദര്‍ശനം ചെയ്യുന്നത് നേരെച്ചൊവ്വെയുള്ള പാതയിലേക്ക് തന്നെയാണ് എന്ന് 42: 52 ലും; നിശ്ചയം നീ നേരെച്ചൊവ്വെയുള്ള പാ തയില്‍ തന്നെയാകുന്നു എന്ന് 43: 43 ലും പറഞ്ഞിട്ടുണ്ട്.

രിസ്ഖന്‍ ഹസനാ (ഏറ്റവും നല്ല ഭക്ഷണം):

 11: 88; 20: 131 എന്നീ 2 സൂക്തങ്ങളില്‍ അദ്ദിക്റിന് ഏറ്റവും നല്ല ഭക്ഷണം എന്ന പേര് പറഞ്ഞിട്ടുണ്ട്. ശുഐബ് നബി തന്‍റെ ജനതയോട് "ഓ എന്‍റെ ജനമേ, ഞാന്‍ എ ന്‍റെ നാഥനില്‍ നിന്നുള്ള ഒരു വെളിപാടിലാണുള്ളത്, അവനില്‍ നിന്നുള്ള ഏറ്റവും ന ല്ലതിന്‍റെ-അദ്ദിക്റിന്‍റെ-വെളിച്ചത്തിലുള്ള ഭക്ഷണം എനിക്ക് ലഭിച്ചുകൊണ്ടിരിക്കു കയും ചെയ്യുന്നു" എന്ന് പറഞ്ഞതായി 11: 88 ല്‍ പറഞ്ഞിട്ടുണ്ട്. 20: 131 ല്‍ "ഐഹികലോക ത്ത് അവര്‍ക്ക് നാം നല്‍കിയിട്ടുള്ള ജോഡികളായ സുഖാഢംബരങ്ങളിലേക്ക് നിന്‍റെ ദൃഷ്ടികള്‍ തിരിക്കുകയുമരുത്, അതുവഴി നാം അവരെ പരീക്ഷിക്കുകയാണ്, നിന്‍റെ നാഥന്‍റെ വിഭവം തന്നെയാണ് ഉത്തമവും ശാശ്വതമായിട്ടുള്ളതും" എന്ന് പറഞ്ഞിട്ടുണ്ട്. 

എന്തിനാണ് ഗ്രന്ഥം?

 ത്രികാലജ്ഞാനിയുടെ സംസാരമായ ഗ്രന്ഥത്തില്‍ നിന്ന് നരകത്തിലേക്കുള്ള വിഭാഗങ്ങളായ കാഫിറുകള്‍, അക്രമികള്‍, ധിക്കാരികള്‍, ഭ്രാന്തന്‍മാര്‍, തെമ്മാടികള്‍, നാശകാരികള്‍, ലക്ഷ്യബോധം നഷ്ടപ്പെട്ടവര്‍, പ്രജ്ഞയറ്റവര്‍ തുടങ്ങിയവരെ തിരിച്ചറിഞ്ഞ് അവരുടെ സ്വഭാവങ്ങളും ജീവിത രീതികളും വര്‍ജ്ജിക്കാനും ഗ്രന്ഥത്തിന്‍റെ വെ ളിച്ചത്തില്‍ വിശ്വാസം രൂപപ്പെടുത്തി സ്വര്‍ഗം ഇവിടെ പണിയാനും മരണത്തോടുകൂടി പണിത സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുമുള്ള ഉപകരണമാണ് അദ്ദിക്ര്‍.

പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടാനും കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാനും അല്ലാഹുവിന്‍റെ സംസാരമായ അദ്ദിക്ര്‍ പിന്‍പറ്റേണ്ടവിധം പിന്‍പറ്റുകയും അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാ ഹുവിനെക്കൊണ്ട് വിശ്വസിക്കേണ്ടവിധം വിശ്വസിക്കുകയും ചെയ്യുക എന്ന രണ്ട് ഉ പാധികള്‍ 2: 186 ല്‍ പറഞ്ഞിട്ടുണ്ട്. 6236 സൂക്തങ്ങളുടെ ആശയം സമര്‍പ്പിക്കുന്ന അല്ലാഹുവിനെ മനസ്സിലാക്കി വിശ്വസിക്കുമ്പോള്‍ മാത്രമേ എഴുത്തും വായനയും അറിയുന്ന ഏതൊരാളും വിശ്വാസിയാവുകയുള്ളൂ. അവര്‍ക്ക് മാത്രമേ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയുള്ളൂ. നമസ്കാരം, നോമ്പ,് സകാത്ത്, ഹജ്ജ്, ഉംറ തുടങ്ങിയ ഏത് കര്‍മ്മവും അവരില്‍ നിന്ന് മാത്രമേ സ്വീകരിക്കപ്പെടുകയുമുള്ളൂ. ഹജ്ജ് മനുഷ്യരോടാണ് കല്‍പ്പിച്ചിട്ടുള്ളത് എന്നതുകൊണ്ട് വിശ്വാസിയാകാതെയും ഹജ്ജ് ചെയ്യാവുന്നതാണ്. എന്നാല്‍ വിശ്വാസിയാകുമ്പോഴേ നിര്‍വ്വഹിച്ച ഹജ്ജ് സ്വീകരിക്കപ്പെടുകയുള്ളൂ. കാഫിറുകളായ കപടവിശ്വാസികളുടെയും ഫാജിറുകളായ അനുയായികളുടെയും പ്രാര്‍ത്ഥന സ്വീക രിക്കപ്പെടുകയില്ല എന്ന് 13: 14;18: 103-105; 40: 50 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അവര്‍ നമസ്കരിച്ചും നോമ്പനുഷ്ഠിച്ചും ഹജ്ജും ഉംറയും ചെയ്തും പിഴയായി നരക ക്കുണ്ഠം സമ്പാദിക്കുന്നവരാണെന്ന് 9: 53-55; 25: 65-66; 107: 4-5 തുടങ്ങിയ സൂക്തങ്ങ ളിലെല്ലാം പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ 'സമ്മതപത്രമായ' അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല എന്ന് 10: 100 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിനെക്കൊ ണ്ടും അവന്‍റെ ഗ്രന്ഥങ്ങളെക്കൊണ്ടും അവന്‍റെ പ്രവാചകന്മാരെക്കൊണ്ടും അവന്‍റെ മ ലക്കുകളെക്കൊണ്ടും വിധിദിവസത്തെക്കൊണ്ടും നന്മയും തിന്മയുമായ എല്ലാ കാര്യ ങ്ങളെക്കൊണ്ടുമെല്ലാമുള്ള വിശ്വാസം രൂപപ്പെടുത്താന്‍ സാധിക്കുക ഇന്ന് 6236 സൂ ക്തങ്ങള്‍ സമര്‍പ്പിക്കുന്ന അദ്ദിക്ര്‍ എന്ന ഗ്രന്ഥത്തിലൂടെ മാത്രമാണ്. 4: 118 ല്‍ വിവരി ച്ച പ്രകാരം ആയിരത്തില്‍ ഒന്ന് മാത്രമേ വിശ്വാസിയാവുകയുള്ളൂ. അതുകൊണ്ടുത ന്നെ തെറ്റുകുറ്റങ്ങളില്‍ നിന്നും അകന്ന് ജീവിച്ച് മനുഷ്യരുടെ ഐക്യം രൂപപ്പെടുത്താന്‍ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. 17: 13-14 ല്‍ വിവരിച്ച പ്രകാരം ഓരോ മനുഷ്യനും തന്‍റെ പിരടിയില്‍ സ്വന്തം കര്‍മ്മരേഖ വഹിക്കുന്നുണ്ടെന്നും വിധിദിവസം അത് ഒരു തുറന്ന പുസ്തകമായി ഓരോരുത്തര്‍ക്കും നല്‍കപ്പെട്ട് അത് വായിച്ച് ഓരോരുത്തരും സ്വയം വിചാരണ നടത്തേണ്ടിവരും എന്നുമുള്ള ബോധത്തില്‍ ജീവിക്കലാണ് തെറ്റു കുറ്റങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാനും മാനുഷികഐക്യം രൂപപ്പെടുത്താനുമുള്ള ഏകമാര്‍ഗ്ഗം. 49: 13 ല്‍, ഓ മനുഷ്യരേ! നിശ്ചയം നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത് ഒരു ആണില്‍ നിന്നും ഒരു~പെണ്ണില്‍ നിന്നുമാണ്, നിങ്ങള്‍ പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടി നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കുകയും ചെയ്തിരിക്കു ന്നു, നിശ്ചയം അല്ലാഹുവിന്‍റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും സൂക്ഷ്മതയുള്ളവനാണ്, നിശ്ചയം അല്ലാഹു എല്ലാം വലയം ചെയ്ത സര്‍വ്വ ജ്ഞനാകുന്നു എന്നും; 4: 1 ല്‍, ഓ മനുഷ്യരേ! നിങ്ങള്‍ നിങ്ങളെ ഒറ്റ ആത്മാവില്‍ നിന്ന് സൃഷ്ടിച്ച നിങ്ങളുടെ നാഥനെ സൂക്ഷിക്കുവീന്‍, അതില്‍ നിന്ന് അതിന്‍റെ ഇണയേയും അവന്‍ സൃഷ്ടിക്കുകയുണ്ടായി, അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും ലോകത്ത് പരത്തുകയുമുണ്ടായി, ഏതൊരുവനെക്കുറിച്ചാണോ നിങ്ങള്‍ ചോദിക്കപ്പെടുക, ആ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവീന്‍-ഗര്‍ഭപാത്രങ്ങളെയും, നിശ്ചയം അല്ലാഹു നിങ്ങളുടെമേല്‍ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍ തന്നെയായിരിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്. 7: 205-206 ല്‍ വിവരിച്ച പ്രകാരം ഇന്ന് വി ശ്വാസി കല്‍പിക്കപ്പെട്ടിട്ടുള്ളത് പ്രഭാത പ്രദോഷങ്ങളില്‍ അദ്ദിക്ര്‍ തിലാവത്ത് ചെയ്യാനും തിലാവത്തിന്‍റെ ദൈര്‍ഘ്യമായ സാഷ്ടാംഗപ്രണാമം നടത്താനും അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് പ്രപഞ്ചനാഥനെ സഹായിക്കാനും 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്കെല്ലാം ഗുണകരമാകുന്ന വിധത്തില്‍ ജൈവകൃഷി ചെയ്യാനും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കാനും അതിന് മറ്റുള്ളവരെ സഹായിക്കാനും പ്രേരിപ്പിക്കാനുമാ ണ്. അതോടൊപ്പം തന്നെ ത്രികാലജ്ഞാനിയായ നാഥന്‍റെ മൊത്തം മനുഷ്യര്‍ക്കുള്ള ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന, നാഥന്‍റെ ശാപത്തിനും കോപത്തിനും വിധേയരായ കപടവിശ്വാസികളോടും കുഫ്ഫാറുകളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തുകയും വേണം. ഇന്ന് വിശ്വാസികളുടെ ഒരു സംഘം ലോകത്തൊരിടത്തും ഇല്ലാത്തതിനാല്‍ 2: 143 ലും 22: 78 ലും പറഞ്ഞ പ്രകാരം പ്രവാചകന്‍റെ ജീവിതം ലോകരില്‍ സാക്ഷ്യം വഹിച്ച് ജീവിക്കാ ന്‍ സാധ്യമല്ല. 

ഉമ്മത്തും (സമുദായം) ഖൗമും (ജനത):

മുഹമ്മദ് പ്രവാചകനായി നിയോഗിക്കപ്പെട്ടത് മുതല്‍ അന്ത്യനാള്‍ വരെയുള്ള മൊത്തം മനുഷ്യരാണ് പ്രവാചകന്‍റെ സമുദായത്തില്‍ ഉള്‍പ്പെടുക. എന്നാല്‍ പ്രവാചക ന്‍റെ തന്നെ കാലത്തുള്ള പ്രവാചകന്‍റെ അഭിസംബോധകരും 35: 32 ല്‍ പറഞ്ഞ പ്രകാ രം ഗ്രന്ഥം അനന്തരമെടുത്ത അന്ത്യനാള്‍ വരെയുള്ളവരും പ്രവാചകന്‍റെ ജനതയില്‍ ഉള്‍പ്പെടുന്നതാണ്. 4: 118 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥം അനന്തരമെടുത്തവരില്‍ ആ യിരത്തില്‍ ഒന്ന് മാത്രമേ വിശ്വാസിയാവുകയുള്ളൂ. എല്ലാ പ്രവാചകന്മാരെയും പോ ലെത്തന്നെ പ്രവാചകന്‍ മുഹമ്മദും അദ്ദിക്റിനെ തള്ളിപ്പറഞ്ഞ ജനതക്കെതിരായിട്ടാണ് സംസാരിച്ചത്. അദ്ദിക്റിനെ വിസ്മരിച്ചതിനാലാണ് ഇവര്‍ കെട്ടജനതയായിത്തീര്‍ന്നത് എന്ന് ഇന്ന് ഇവര്‍ അല്ലാഹുവിനെക്കൂടാതെ വിളിച്ച് പ്രാര്‍ത്ഥിക്കുകയും ശുപാര്‍ശ ക്കാരും പങ്കാളികളുമായി ജല്‍പിക്കുകയും ചെയ്യുന്ന മഹാത്മാക്കള്‍ പരലോകത്തു വെച്ച് പറയുന്ന രംഗം 25: 18 ല്‍ പറഞ്ഞിട്ടുണ്ട്. അക്രമികളായ ഇവര്‍ പരലോകത്തുവെച്ച് കൈകടിച്ചുകൊണ്ട് "ഓ എന്‍റെ കഷ്ടം! ഞാന്‍ പ്രവാചകന്‍റെ മാര്‍ഗം തെരഞ്ഞെടു ത്തിരുന്നുവെങ്കില്‍!്യൂഞാന്‍ ഇന്നാലിന്നവനെ ആത്മമിത്രമായി തെരഞ്ഞെടുത്തിട്ടുണ്ടാ യിരുന്നില്ലെങ്കില്‍ എത്ര നന്നായിരുന്നേനെ, അവനാണല്ലോ അദ്ദിക്ര്‍ എനിക്ക് വന്നു കിട്ടിയതിനുശേഷം എന്നെ അതില്‍ നിന്ന് തടഞ്ഞത്, പിശാച് മനുഷ്യന് മഹവഞ്ചക ന്‍ തന്നെയായിരുന്നുവല്ലോ" എന്ന് വിലപിക്കുന്ന രംഗം 25: 27-29 ല്‍ മുന്നറിയിപ്പ് ന ല്‍കിയിട്ടുണ്ട്. പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളുടെ കാര്യ ത്തില്‍ മരണസമയത്തുപോലും ശുഷ്കാന്തി പ്രകടിപ്പിച്ച പ്രവാചകന്‍ പരലോകത്തു വെച്ചും 'എന്‍റെ സമുദായം എന്‍റെ സമുദായം' എന്ന് വേവലാതിപ്പെടുന്നതാണ്. എന്നാ ല്‍ 25: 30 ല്‍, വിധിദിവസം ഗ്രന്ഥവും കൊണ്ട് വന്ന് "എന്‍റെ നാഥാ, എന്‍റെ ഈ ജനത ഈ വായന(അദ്ദിക്ര്‍)യില്‍ നിന്ന് ഒളിച്ചോടിപ്പോയതാണ് ഇവര്‍ക്കുവന്ന ദുര്‍ഗതി" എ ന്ന് ജനതക്കെതിരെ അന്യായം ബോധിപ്പിക്കുകയാണ് ചെയ്യുക. പ്രവാചകന്‍റെ കാല ത്തുണ്ടായിരുന്ന മക്കാമുശ്രിക്കുകള്‍ക്ക് ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥം ലഭിച്ചിട്ടില്ലാതിരു ന്നതിനാല്‍ പ്രവാചകനില്‍ വിശ്വസിക്കാന്‍ അവര്‍ അത്തരം ഒരു ഗ്രന്ഥം ആവശ്യപ്പെടു കയാണുണ്ടായത്. എന്നാല്‍ അദ്ദിക്ര്‍ എന്ന ഗ്രന്ഥം രൂപപ്പെട്ടിട്ടുള്ള ഇക്കാലത്ത് അത് ഉപയോഗപ്പെടുത്താതെ നശീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളില്‍ പെട്ട കപടവിശ്വാസികള്‍ക്കും അവരുടെ അനുയാ യികള്‍ക്കും യാതൊരു ഒഴികഴിവും ലഭിക്കുകയില്ല. ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനത അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ജീവിതം ചിട്ടപ്പെടുത്താതെ ഗ്രന്ഥത്തില്‍ ചി ലത് എടുക്കുകയും ചിലത് മൂടിവെക്കുകയും ചെയ്തുകൊണ്ട് ജീവിക്കുന്നവരായതിനാല്‍ അവര്‍ക്ക് ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ അതികഠിനമായ ശിക്ഷയുമാണ് 2: 85 ല്‍ പ്രപഞ്ചനാഥന്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. അല്ലാഹുവിന്‍റെയും മലക്കുകളുടെയും മു ഴുവന്‍ ജനതയുടെയും ശാപത്തിന് അവര്‍ ഇരയാകാന്‍ കാരണം പ്രപഞ്ചനാഥനില്‍ നിന്നുള്ള ഗ്രന്ഥത്തെ സ്വയം ഉപയോഗപ്പെടുത്താത്തതും ലോകര്‍ക്ക് എത്തിച്ചുകൊടു ക്കാത്തതുമാണ്. ഒരു ജനത സ്വയം മാറ്റം വരുത്താത്ത കാലത്തോളം പ്രപഞ്ചനാഥന്‍ അവരെ മാറ്റുകയില്ല എന്ന് 13: 11 ല്‍ പറഞ്ഞിട്ടുള്ളതിനാല്‍ അദ്ദിക്ര്‍ സ്വയം ഉപയോ ഗപ്പെടുത്താതെയും ലോകര്‍ക്ക് എത്തിച്ചു കൊടുത്തുകൊണ്ട് മനുഷ്യരുടെ ഐക്യം സ്ഥാപിക്കാന്‍ ശ്രമിക്കാതെയും സാമുദായികമായി സംഘടിച്ച് തീവ്രവാദ പ്രവര്‍ത്ത നങ്ങളില്‍ ഏര്‍പ്പെട്ടതുകൊണ്ടോ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതുകൊണ്ടോ ഫുജ്ജാറുകള്‍ ക്ക് പ്രതാപം ഉണ്ടാകാന്‍ പോകുന്നില്ല. മുഹമ്മദ് ഉള്‍പ്പടെ 313 പ്രവാചകന്മാര്‍ക്കും നാ ഥനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടത് അദ്ദിക്റാണ് എന്നും, അത് അവതരിപ്പിക്കപ്പെട്ടത് അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹുമില്ല എന്നും അതുകൊണ്ട് അവനെ മാത്രം നി ങ്ങള്‍ സേവിക്കുക എന്നും പരിചയപ്പെടുത്താനാണ് എന്ന് 21: 24-25 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് കപടവിശ്വാസികളും അ നുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ ഇക്കാര്യം അംഗീകരിക്കാത്തവരായതിനാല്‍ പി ശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരാണ്. അദ്ദിക്റിനെ സ്വര്‍ഗത്തിലേക്കുള്ള ടി ക്കറ്റായി ഉപയോഗപ്പെടുത്താത്തതുകാരണം പിശാച് പാട്ടിലാക്കിയ അവരുടെ പട്ടിക നരകക്കുണ്ഠത്തിലെ സിജ്ജീനിലാണ്. അദ്ദിക്റിനെ മാലിന്യമായി പരിഗണിക്കുന്ന തുകൊണ്ടാണ് 9: 28 ല്‍ കപടവിശ്വാസികളെയും അവരുടെ അനുയായികളെയും മാലിന്യ മെന്ന് വിശേഷിപ്പിച്ചത്. ഈസാ രണ്ടാമതുവന്നാല്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങള്‍ ഇവരെ വധിച്ചുകൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കുന്നതാണ്. 

ആത്മാവിനെ ശുദ്ധീകരിക്കാനുള്ള ഉപകരണവും സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റു മായ അദ്ദിക്ര്‍ വായു, വെള്ളം, വെളിച്ചം, മണ്ണ് തുടങ്ങി സര്‍വ്വസ്രഷ്ടാവിന്‍റെ എല്ലാ അ നുഗ്രഹങ്ങളെയും പോലെത്തന്നെ എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. വേദഗ്രന്ഥത്തിന്‍റെ പരിസമാപ്തി രൂപവും മുമ്പ് അവതരിപ്പിക്കപ്പെട്ടിട്ടുള്ള എല്ലാ വേദഗ്രന്ഥങ്ങളെയും കാത്തുസൂക്ഷിക്കുന്നതും സത്യപ്പെടുത്തുന്നതും, നാഥനില്‍ നി ന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവുമായ അദ്ദിക്ര്‍ ഏതെങ്കിലും പ്ര ത്യേക മതസ്ഥര്‍ക്കോ ജാതിക്കോ മാത്രമായിട്ടല്ല അവന്‍ അവതരിപ്പിച്ചിട്ടുള്ളത്. അത് ഉപയോഗപ്പെടുത്തി ജീവിക്കാന്‍ അവന്‍റെ സൃഷ്ടികളെന്ന നിലക്ക് എല്ലാ മനുഷ്യര്‍ക്കും ബാധ്യതയുണ്ട്. 2: 62 ല്‍ വിവരിച്ച പ്രകാരം അതിന് പേര്, വേഷം, മതം എന്നിവയൊ ന്നും മാറ്റേണ്ടതില്ല. അതിന് വിരുദ്ധമായി മതം മാറി അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്കിടയിലുള്ള വിവിധ സംഘടനകളില്‍ ചേര്‍ന്നാല്‍ അവര്‍ യഥാര്‍ത്ഥകാഫിറുകളും മുശ്രിക്കുകളുമായി മാറുകയാണ് ചെയ്യുക. പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ളവര്‍ ഗ്രന്ഥം സത്യപ്പെടുത്തി വിശ്വാസിയാവുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തി ക്കുകയുമാണെങ്കില്‍ മാത്രമേ അവര്‍ക്ക് ദുഃഖിക്കാനും അവരുടെ മേല്‍ ഭയപ്പെടാനും ഇടവരാതിരിക്കുകയുള്ളൂ. എന്നാല്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജന വിഭാഗങ്ങളായ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സിക്കുകാര്‍ തുട ങ്ങിയവര്‍ ഏകനായ നാഥനെക്കൊണ്ടും വിധിദിവസത്തെക്കൊണ്ടും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ ചെയ്യുകയുമാണെങ്കില്‍ അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖി ക്കാനോ ഇടവരികയില്ല.

7: 169 ല്‍, അല്ലാഹുവിന്‍റെ മേല്‍ സത്യമല്ലാത്തതൊന്നും പറയരുതെന്ന് അവരോട് പ്രതിജ്ഞ വാങ്ങുകയും ചെയ്തിട്ടില്ലേ എന്ന് പറഞ്ഞതിന്‍റെ വിവക്ഷ മോക്ഷവും സ്വര്‍ ഗവും ഒരു ജനതക്കുമാത്രം തീരെഴുതിക്കൊടുത്തതായി ഗ്രന്ഥത്തില്‍ പറയുന്നില്ല, ഇ ഷ്ടം പോലെ എന്തും പ്രവര്‍ത്തിച്ചോളൂ, ഇന്ന പ്രവാചകന്‍റെ അനുയായികളാണെന്ന് പ റഞ്ഞതിന്‍റെ പേരില്‍ നിങ്ങള്‍ക്ക് മാപ്പ് ലഭിക്കുമെന്നും പറഞ്ഞിട്ടില്ല എന്നാണ്. മറിച്ച് 4: 123-124 ല്‍ പറയുന്നത് ഇങ്ങനെയാണ്: "നിങ്ങളുടെ വ്യാമോഹങ്ങളോ വേദക്കാരുടെ വ്യാമോഹങ്ങളോ അനുസരിച്ചല്ല, തിന്മ ചെയ്യുന്നവനാരോ അവന് അവന്‍റെ പ്രതിഫലം ലഭിക്കും, അവന് അല്ലാഹുവിനെക്കൂടാതെ ഒരു സംരക്ഷകനെയോ സഹായിയേയോ ഉണ്ടാവുകയുമില്ല, സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്ന പുരുഷനാകട്ടെ സ്ത്രീയാകട്ടെ, അവന്‍ വിശ്വാസിയുമാണെങ്കില്‍ അക്കൂട്ടരാണ് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുക, അവരോട് ത രിമ്പും അനീതി കാണിക്കപ്പെടുകയില്ല. എന്നാല്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യവിരുദ്ധമായി ഒന്നും പറയരുതെന്ന് അവരോട് കരാര്‍ വാങ്ങിയിരിക്കെ അല്ലാഹു ഒരിക്ക ലും പറയാത്തകാര്യം അവനോട് ചേര്‍ത്തുപറയാന്‍ അവര്‍ക്ക് എന്ത് അധികാരമാണു ള്ളത്?" നാഥനില്‍ നിന്നുള്ള ഗ്രന്ഥം വന്നുകിട്ടിയിട്ട് പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഉടമയായും രാജാവായും ഇലാഹായും അംഗീകരിക്കാത്തവരായതിനാല്‍ 48: 6 ല്‍ പറ ഞ്ഞ പ്രകാരം അവര്‍ക്കാണ് ദുഷിച്ച പരിണിതിയുള്ളതും അവര്‍ക്കുവേണ്ടിയാണ് നരക ക്കുണ്ഠം ഒരുക്കിവെച്ചിട്ടുള്ളതും. ഗ്രന്ഥം വന്നുകിട്ടാത്ത ഇതര ജനവിഭാഗങ്ങളെ വിചാരണക്കുശേഷം സ്വര്‍ഗവും നരകവുമല്ലാത്ത മറ്റേതെങ്കിലും ലോകത്തേക്കാണ് കൗസര്‍ തടാകത്തില്‍ നിന്ന് കുടിപ്പിച്ചശേഷം സര്‍വ്വലോകങ്ങളുടെയും ഉടമയായ നാഥന്‍ അയക്കുക. ലോകത്ത് എവിടെയായാലും കാലാവസ്ഥാ മാറ്റം, പട്ടിണി, പ്രകൃതി ദുരന്തങ്ങ ള്‍, തീവ്രവാദം തുടങ്ങിയ കാരണങ്ങളാല്‍ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ ദുരിതമനുഭവിക്കുന്നതിന്‍റെയെല്ലാം പാപഭാരം വഹിക്കേണ്ടി വരിക അറബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളുമടങ്ങിയ ഫുജ്ജാറുകളാണ് എന്ന് 6: 26; 20: 99-100 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്.

ദീനും ശരീഅത്തും:

സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ജീവിത വ്യവസ്ഥയാണ് ദീന്‍. 3: 19 ല്‍ പറഞ്ഞ, നാഥന്‍ തൃപ്തിപ്പെട്ട, എല്ലാ പ്രവാചകന്മാരും ജീവിച്ച് കാണിച്ച പ്രകൃതിമതമായ ഇ സ്ലാം തന്നെയാണ് അത്. ആത്മാവിന്‍റെ ഉടമക്കുമുമ്പില്‍ ആത്മാവിനെ സമര്‍പ്പിച്ചു കൊണ്ടുള്ള പ്രസ്തുത ജീവിതരീതിക്ക് ആദം മുതല്‍ അന്ത്യനാള്‍ വരെ യാതൊരു മാ റ്റവുമില്ല. എന്നാല്‍ അതാതു കാലങ്ങളിലേക്കുള്ള ദീനിന്‍റെ ശാരീരിക പ്രയോഗവല്‍ക്ക രണത്തെയാണ് 'ശരീഅത്ത്' എന്ന് പറയുന്നത്. അതാതു കാലഘട്ടങ്ങളിലെ വിശ്വാ സികളുടെ സമൂഹത്തിന് പാലിക്കാനുണ്ടായിരുന്ന ആചാരാനുഷ്ഠാന ക്രമങ്ങളാണ് ശ രീഅത്തിലുള്ളത്. നൂഹ്, ഇബ്രാഹീം, മൂസാ, മുഹമ്മദ് തുടങ്ങി എല്ലാ പ്രവാചകന്മാരുടെ യും കാലഘട്ടങ്ങളിലുള്ള ശരീഅത്തുകള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ടായിരുന്നു. വി ശ്വാസികളുടെ സംഘമുണ്ടാകുമ്പോള്‍ മാത്രമേ ശരീഅത്ത് നിയമങ്ങള്‍ ബാധകമാവു കയുള്ളൂ. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരി ക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. അവിടെ വിശദീകരിച്ച സാഷ്ടാംഗ പ്രണാമം എല്ലാ പ്രവാചകന്മാരും നബിമാരും നിര്‍വ്വഹിച്ചി ട്ടുള്ളതാണ് എന്ന് 19: 58 ലും പറഞ്ഞിട്ടുണ്ട്. 

 ഗ്രന്ഥത്തില്‍ കന്യകാമര്‍യമിനെയും പ്രവാചകനായ മൂസായോടൊപ്പം ഇസ്ലാം അംഗീകരിച്ചതിന്‍റെ പേരില്‍ തെമ്മാടിയായ ഫിര്‍ഔന്‍ (ഫറോവ) വധിച്ചുകളഞ്ഞ ആ സ്യയെയുമാണ് വിശ്വാസികള്‍ക്ക് മാതൃകയായി ഉദ്ധരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വിശ്വാസികളുടെ സംഘമില്ലത്ത ഇഇക്കാലത്ത് ഗ്രന്ഥത്തിന്‍റെ വഴിയിലുള്ള വിവാഹ മോ കുടുംബ ജീവിതമോ ഇല്ല. നൂഹ് നബിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പ്പോള്‍ മറ്റു പുരുഷന്മാരെ മനസ്സില്‍ കണ്ട നൂഹിന്‍റെ സ്ത്രീയേയും പ്രകൃതിവിരുദ്ധ പ്രവൃത്തിയായ സ്വവര്‍ഗരതിക്കുവേണ്ടി മറ്റുള്ളവരെ പ്രേരിപ്പിച്ചിരുന്ന ലൂത്ത് നബിയുടെ സ്ത്രീയെയുമാണ് ഗ്രന്ഥത്തില്‍ കാഫിറുകള്‍ക്ക് മാതൃകയായി ഉദ്ധരിച്ചിട്ടുള്ളത്. കപ ടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവരെ അന്ധമായി പിന്‍പറ്റിക്കൊ ണ്ടിരിക്കുന്ന പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കുന്നതിന് വേണ്ടി ലോകത്തു ള്ള മനുഷ്യരില്‍ നിന്നുള്ള വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ഇജാസിലേ ക്ക് വേര്‍തിരിക്കപ്പെടുന്നതാണ്. മനുഷ്യര്‍ക്കുവേണ്ടി സ്ഥാപിക്കപ്പെട്ടിട്ടുള്ള ആദ്യത്തെ ആരാധനാലയമായ കഅ്ബ സ്ഥിതിചെയ്യുന്ന മക്കയും പ്രവാചകന്‍റെ ഖബര്‍ സ്ഥിതി ചെയ്യുന്ന പള്ളി ഉള്‍ക്കൊള്ളുന്ന മദീനയും ഉള്‍പ്പെടുന്ന പ്രവിശ്യയാണ് ഇജാസ് (സു രക്ഷിത സ്ഥാനം). സ്വര്‍ഗത്തില്‍ വിലക്കപ്പെട്ട കനിയായ ലൈംഗികാസ്വാദനത്തില്‍ ഏര്‍പ്പെടാതെ പൊത്തിലും മലയിലും കാട്ടിലും ഭഗവാനെ സ്മരിച്ചുകൊണ്ടിരിക്കു ന്ന ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ പ്രവാചകന്‍റെ സ മുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളില്‍ നിന്നുള്ള സന്യാസി-സന്യാസിനികള്‍ ക്കാണ് കൂടുതലായും അങ്ങോട്ട് പ്രവേശനം ലഭിക്കുക. ഇപ്പോള്‍ അവിടെയുള്ള, 9: 28, 95 സൂക്തങ്ങളില്‍ മാലിന്യമെന്ന് വിശേഷിപ്പിക്കപ്പെട്ട കപടവിശ്വാസികളും അനുയാ യികളും മുഴുവനും അവിടെനിന്ന് പുറത്താക്കപ്പെടുന്നതാണ്. 

 ജീവിതലക്ഷ്യം നഷ്ടപ്പെട്ട മനുഷ്യര്‍ ഇന്ന് ഭൗതിക ജീവിതാലങ്കാരങ്ങളിലും സു ഖാഢംബരങ്ങളിലും മുഴുകി ഭൂമിയെയും പ്രപഞ്ചത്തെത്തന്നെയും നശിപ്പിച്ചുകൊണ്ടിരി ക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് കൂടുതലായി ഏര്‍പ്പെട്ടിട്ടുള്ളത്. പ്രപഞ്ചത്തിലെ മുഖ്യ ഘടകമായ ഭൂമിയിലെ നശീകരണ പ്രവര്‍ത്തനങ്ങളുടെ പാരമ്യത്തില്‍ പിശാച് തന്‍റെ മൂ ര്‍ത്തരൂപത്തില്‍ മനുഷ്യരൂപം പൂണ്ട് മസീഹുദ്ദജ്ജാലായി വന്ന് പ്രകൃതി ജീവിതമായ ഇസ്ലാമിനെ പൂര്‍ണ്ണമായി മായ്ച്ചുകളയുകയും പിന്നീട് ഈസാ രണ്ടാമതുവന്ന് അവനെ വധിച്ച് ലോകത്തുമൊത്തം അല്ലാഹു തൃപ്തിപ്പെട്ട ജീവിതവ്യവസ്ഥയായ ഇസ്ലാം ന ടപ്പില്‍ വരുത്തുന്നതുമാണ്. ഭൂമിയില്‍ വസിക്കുന്ന മനുഷ്യരില്‍ ഒരാളും തന്നെ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി നിഷ്പക്ഷവാനായ അല്ലാഹുവിന്‍റെ പ്രാതിനിധ്യം വഹിക്കാതിരിക്കു കയും നന്മ കല്‍പ്പിക്കുന്നതുപോയിട്ട് തിന്മ വിരോധിക്കുന്നതുവരെ ഇല്ലാതാവുകയും ചെയ്യുമ്പോഴാണ് അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്നായ മസീ ഹുദ്ദജ്ജാല്‍ പുറപ്പെടുക.

ത്രികാലജ്ഞാനഗ്രന്ഥമായ അദ്ദിക്റില്‍ എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ അത് ലോകത്ത് ഘട്ടം ഘട്ടമായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. മുന്‍വര്‍ഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത പലതും ഈ വര്‍ഷം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇനിയും പലതും വരും വര്‍ഷങ്ങളില്‍ പ്രത്യക്ഷപ്പെടാനുള്ളതുമാണ്. 41: 53 ല്‍, ദിഗന്തങ്ങളിലും അവരില്‍ തന്നെയും നമ്മുടെ സൂക്തങ്ങള്‍ നാം അവര്‍ക്ക് കാണിച്ചു കൊടുക്കുകതന്നെ ചെയ്യും, നിശ്ചയം അത് സത്യം തന്നെയാണ് എന്ന് അവര്‍ക്ക് വ്യക്തമാകുന്നതുവരെ എന്ന് പറഞ്ഞിട്ടുണ്ട്.

ഓര്‍മ്മിക്കുക:

അദ്ദിക്റില്‍ നിന്നാണ് പിശാച് തടയുക എന്നതിനാല്‍ അദ്ദിക്ര്‍ വായിക്കാന്‍ തു ടങ്ങുമ്പോള്‍ പിശാച് നിന്നെ തടയാന്‍ ശ്രമിക്കുന്നതാണ്. മടുപ്പുണ്ടാക്കിയും ഉറക്കം വരുത്തിയും സമയമില്ലാതാക്കിയും മറ്റു പ്രശ്നങ്ങള്‍ വലിച്ചിട്ടുകൊണ്ടും അതില്‍ നിന്ന് തടയാനുള്ള കഴിവ് അല്ലാഹു അവന് കൊടുത്തിട്ടുണ്ട്. സത്യം അസത്യമായും അസത്യം സത്യമായും തോന്നിപ്പിക്കുന്നതിനും അവന് കഴിവുണ്ട്. ആശയമില്ലാതെ ഗ്രന്ഥം വാ യിക്കുകയാണെങ്കില്‍ അവന്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുക. അതിനാല്‍ 23: 97-98 ല്‍ പറഞ്ഞ പ്രകാരം പിശാചിന്‍റെ പ്രലോഭനത്തെത്തൊട്ടും ഭീഷണിപ്പെടുത്തലിനെത്തൊട്ടും ക്ഷുദ്രപ്രവര്‍ത്തനങ്ങളെത്തൊട്ടും അവന്‍റെയും നിന്‍റെയും ഉടമയില്‍ അഭയം തേടുക. അതുപോലെ ഈ മാര്‍ഗം പിന്‍പറ്റാന്‍ തുടങ്ങുമ്പോള്‍ ഫുജ്ജാറുകളില്‍ പെട്ട മ നുഷ്യപ്പിശാചുക്കള്‍ നിന്നെ പരിഹസിക്കാനും ഒറ്റപ്പെടുത്താനും ശ്രമിക്കും. 9: 34 ല്‍ പ റഞ്ഞ ജനങ്ങളുടെ ധനം അവിഹിതമായി തിന്നുന്ന പണ്ഡിത പുരോഹിതന്മാരും നാ ട്ടുപ്രമാണിമാരും വിവിധ സംഘടനക്കാരും അടങ്ങിയ പിശാചിന്‍റെ പട്ടാളം നിന്നെ ഭ യപ്പെടുത്താനും ഒറ്റപ്പെടുത്താനും ബദ്ധശ്രദ്ധരായി മുന്നോട്ടുവരും. ഫുജ്ജാറുകളുടെ മാര്‍ഗം വെടിയുകയാണെങ്കില്‍ നിനക്കെതിരെ ഊരുവിലക്ക് ഏര്‍പ്പെടുത്തും, നിന്നെ ഒ റ്റപ്പെടുത്തും, നീ മരിച്ചാല്‍ പള്ളിവക ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യാന്‍ അനുവദിക്കുക യില്ല, മയ്യിത്ത് നമസ്കരിക്കുകയില്ല, മക്കളുടെ വിവാഹം നടക്കുകയില്ല-നടത്തിത്തരി കയുമില്ല തുടങ്ങിയ ഭീഷണികളെല്ലാം അവര്‍ ആയുധമായി പ്രയോഗിക്കാന്‍ തുടങ്ങും. അല്ലാഹുവിന്‍റെ മാര്‍ഗമായ അദ്ദിക്ര്‍ പിന്‍പറ്റുന്നതുമൂലം തന്‍റെ കുടുംബ ജീവിതത്തി ലും സമൂഹ ജീവിതത്തിലും ഭവിഷ്യത്തുകള്‍ ഉണ്ടാകുമെന്ന് ഭയപ്പെട്ട് അതില്‍ നിന്ന് പി ന്തിരിയരുത്. അദ്ദിക്റിനെ ഐശ്വര്യവും എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി ഇത്തരം ഭീഷണികളെയൊന്നും ഭയപ്പെടുകയില്ല. സത്യം തിരിച്ചറിഞ്ഞ് സ്വീകരിക്കുമോ അതല്ല, അതിനെ മൂടിവെച്ച് ഭൗതികനേട്ടം തെരഞ്ഞെടുക്കുമോ എന്ന് പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു ഇത്തരം സാഹചര്യങ്ങളെല്ലാം ഉണ്ടാക്കു ന്നത് എന്ന് മനസ്സിലാക്കി എല്ലാം അടക്കിഭരിക്കുന്ന, എല്ലാവരുടെയും മൂര്‍ദ്ധാവ് നിയ ന്ത്രിക്കുന്ന ഏകാധിപനായ അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിച്ചുകൊണ്ട് സത്യത്തില്‍ ഉ റച്ചുനില്‍ക്കുകയാണ് അവന്‍ ചെയ്യുക. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ ഉപ യോഗപ്പെടുത്തി വിശ്വാസം രൂപപ്പെടുത്തുകയും ജീവിതലക്ഷ്യം തിരിച്ചറിയുകയും ത്രികാലജ്ഞാനിയായ അല്ലാഹു എല്ലാഓരോ കാര്യവും നേരത്തെ നിശ്ചയിച്ചുവെച്ചിട്ടു ണ്ട് എന്ന് മനസ്സിലാക്കുകയും ചെയ്ത അത്തരക്കാര്‍ ഭൂമിയില്‍ ഒന്നും നഷ്ടപ്പെടാനില്ലെന്ന് ദൃഢബോധ്യമുള്ളവരായിരിക്കും. തിന്മക്കുവേണ്ടി ഗൂഢതന്ത്രം മെനയുന്നവരുടെ ത ന്ത്രങ്ങള്‍ അവര്‍ക്കെതിരെത്തന്നെയാണ് തിരിച്ചടിക്കുക എന്ന് 35: 10 ല്‍ പറഞ്ഞിട്ടുണ്ട്. 

'എന്‍റെ നാഥാ, എനിക്ക് നീ അറിവ് വര്‍ദ്ധിപ്പിച്ച് തരേണമേ' എന്ന് ആത്മാവു കൊണ്ട് പ്രാര്‍ത്ഥിച്ച് സംശയങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ടും പ്രഭാതങ്ങളിലും പ്രദോഷങ്ങ ളിലും ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്ര്‍ ക്രമമായി ആദ്യം മുതല്‍ അവസാനം വരെ ക ണ്ണുകൊണ്ട് നോക്കി വായിച്ചും ഹൃദയം പങ്കെടുത്ത് കേട്ടും ഹൃദയത്തില്‍ താമസിക്കുന്ന ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റേണ്ടതാണ്. ഉടമയുടെ സംസാരം മനസ്സിലാ ക്കുമ്പോള്‍ ഓരോ സംശയത്തിനുമുള്ള മറുപടി ക്രമത്തില്‍ ലഭിക്കുന്നതാണ്. സൂക്തങ്ങള്‍ കൂട്ടിവായിക്കാന്‍ പറഞ്ഞതും വിശദീകരണം നോക്കാന്‍ പറഞ്ഞതും അപ്പപ്പോള്‍ തന്നെ അദ്ദിക്ര്‍ നോക്കി ഉറപ്പുവരുത്തുക. അഥവാ ഒരു സൂക്തത്തിനോട് കൂട്ടിവായിക്കാന്‍ പറഞ്ഞ മൂന്ന് സൂക്തങ്ങളുണ്ടെങ്കില്‍ അവ മൂന്നും കൂടിച്ചേരുമ്പോള്‍ അവയിലുള്ള ആശയത്തിന് പുറമെ പുതിയ ആശയങ്ങള്‍ കൂടി വായനക്കാര്‍ക്ക് ലഭിക്കുന്നതാണ്. ഇ താണ് നാഥന്‍റെ വചനങ്ങള്‍ എഴുതിയാലും പറഞ്ഞാലും തീരുകയില്ലെന്ന് പറഞ്ഞതി ന്‍റെ പൊരുള്‍. അദ്ദിക്ര്‍ വായിക്കുന്നതിന് ഏറ്റവും നല്ല സമയം തെരഞ്ഞെടുക്കേണ്ടതും മുന്‍ധാരണകളൊന്നുമില്ലാതെ പ്രസവിച്ച കുഞ്ഞിന്‍റെ നിഷ്കളങ്കതയോടുകൂടി അതിനെ സമീപിക്കേണ്ടതുമാണ്. 16: 43-44 ല്‍, 'നിങ്ങള്‍ക്ക് അറിവില്ലാത്ത കാര്യം അദ്ദിക്റിന്‍റെ രചയിതാവിനോട് ചോദിക്കുക' എന്ന് പറഞ്ഞിട്ടുള്ളതിനാല്‍ അദ്ദിക്ര്‍ വായിച്ചിട്ടും കേട്ടിട്ടും തീരാത്ത സംശയങ്ങളുണ്ടെങ്കില്‍ അദ്ദിക്റിന്‍റെ രചയിതാവിനോട് ചോദിക്കാന്‍ മടി കാണിക്കരുത് എന്ന കാര്യം പ്രത്യേകം ഓര്‍മിപ്പിക്കുന്നു. സ്രഷ്ടാവിന്‍റെ മൊത്തം സൃഷ്ടികള്‍ക്കുള്ള ഈ സന്ദേശം ജാതി-മത-രാഷ്ട്ര-ലിംഗ-ഭാഷ-ദേശ-വര്‍ണ്ണ വ്യത്യാസമില്ലാതെ ഏവര്‍ക്കും എത്തിച്ചുകൊടുക്കുന്നതിന് എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും ഓര്‍മിപ്പിക്കുന്നു. അതിനുവേണ്ടി ഇതിന്‍റെ കോപ്പികളെടുത്തും വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയും ഈ സംരംഭത്തില്‍ പങ്കാളിയായി സ്രഷ്ടാവിനെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏതൊരാള്‍ക്കും ഏര്‍പ്പെടാവുന്നതാണ്.