( യൂനുസ് ) 10 : 109

وَاتَّبِعْ مَا يُوحَىٰ إِلَيْكَ وَاصْبِرْ حَتَّىٰ يَحْكُمَ اللَّهُ ۚ وَهُوَ خَيْرُ الْحَاكِمِينَ

നിന്നിലേക്ക് ദിവ്യസന്ദേശമായി നല്‍കപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്ന് നീ പിന്‍ പറ്റുകയും ചെയ്യുക, അല്ലാഹു വിധി കല്‍പിക്കുന്നതുവരെ നീ ക്ഷമിക്കുകയും ചെയ്യുക, അവന്‍ തന്നെയാണ് വിധികര്‍ത്താക്കളില്‍ ഏറ്റവും ഉത്തമന്‍!

 25: 33 ല്‍ പറഞ്ഞ പ്രകാരം സത്യവും നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവുമാണ് അദ്ദിക്ര്‍. ഫുജ്ജാറുകള്‍ അത് കേള്‍ക്കുകയോ അതിനെക്കു റിച്ച് ലോകരോട് പറയുകയോ ചെയ്യാത്തതിനാല്‍ 8: 22, 55 സൂക്തങ്ങളില്‍ വിവരിച്ച പ്ര കാരം ചിന്താശക്തി ഉപയോഗപ്പെടുത്താത്ത, ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും തിന്മയേറിയവരാണ്. യഥാര്‍ത്ഥ ജീവിത വ്യവസ്ഥയായ അദ്ദിക്ര്‍ ലഭിച്ചതിന് ശേഷം ആരാണോ അതിനെ തള്ളിപ്പറഞ്ഞത്, അപ്പോള്‍ നാഥനായ അല്ലാഹു തീരുമാനം കല്‍പിക്കുന്നവരി ല്‍ വെച്ച് ഏറ്റവും നന്നായി തീരുമാനം കല്‍പിക്കുന്നവനല്ലെയോ എന്ന് 95: 7-8 ല്‍ ചോ ദിച്ചിട്ടുണ്ട്. 10: 86 ല്‍ വിവരിച്ച പ്രകാരം ആരാണോ അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തി ലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വിധികല്‍പിക്കാത്തത്, അക്കൂട്ടര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളും. ഇവരിലെ നേതാക്കളും അനുയായികളും തമ്മില്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുന്ന, ശപിക്കുന്ന, കുറ്റപ്പെടുത്തുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 9: 53-55, 65-66; 10: 85-86 വിശദീക രണം നോക്കുക.