( അല്‍ കൗസര്‍ ) 108 : 3

إِنَّ شَانِئَكَ هُوَ الْأَبْتَرُ

നിശ്ചയം നിന്‍റെ പ്രതിയോഗി, അവന്‍ തന്നെയാണ് വേരറ്റവന്‍.

പ്രവാചകന് എന്തെങ്കിലും ഭവിഷ്യത്ത് സംഭവിക്കുന്നത് പ്രതീക്ഷിച്ചുകൊണ്ടിരു ന്ന അബൂജഹല്‍ പ്രവാചകന്‍റെ ആണ്‍മക്കളായ ഖാസിമും അബ്ദുല്ലയും മരണപ്പെട്ടപ്പോ ള്‍ 'മുഹമ്മദ് കുറ്റിയറ്റുപോയിരിക്കുന്നു, അവന്‍റെ സ്ഥാനം പിന്തുടരാന്‍ മക്കളില്‍ ആരുമി ല്ല' തുടങ്ങിയ ജല്‍പനങ്ങള്‍ ഉന്നയിച്ചതിന് മറുപടിയായി ഈ സൂക്തം അവതരിപ്പിച്ചു കൊണ്ട് അല്ലാഹു പറയുകയാണ്: 'നീ നശിച്ചുകാണാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെയാ ണ് കുറ്റിയറ്റവനും വേരറ്റവനും' എന്ന്. എക്കാലത്തും അദ്ദിക്ര്‍ പറയുന്ന വിശ്വാസികള്‍ നശിച്ചുകാണാന്‍ ആഗ്രഹിക്കുകയും അവരെ 'ഒറ്റപ്പെട്ട നുണപറയുന്നവന്‍' എന്നെല്ലാം പറഞ്ഞ് അവഹേളിക്കുകയും ചെയ്യുക എന്നത് ഫുജ്ജാറുകളുടെ സ്വഭാവമാണ്. കാഫിറാ യ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്ന അവര്‍ ഈസാ രണ്ടാമതുവന്ന് മ സീഹുദ്ദജ്ജാലിനെ വധിക്കുന്നതോടുകൂടി അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജന വിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളുടെ കല്‍പ്പന നടപ്പില്‍ വരുന്നതുമാണ്. അപ്പോള്‍ മാത്രമാണ് 38: 8 ല്‍ വിവരിച്ച പ്രകാരം അ ദ്ദിക്ര്‍-ദിക്രീ-ആയിരുന്നു നാഥനില്‍ നിന്നുളള ഗ്രന്ഥം എന്ന് അവര്‍ക്ക് ബോധ്യം വരിക. 54: 25-26; 63: 1-4; 104: 1-2 വിശദീകരണം നോക്കുക.