( അല്‍ മുഅ്മിനൂന്‍ ) 23 : 118
وَقُلْ رَبِّ اغْفِرْ وَارْحَمْ وَأَنْتَ خَيْرُ الرَّاحِمِينَ
നീ പ്രാര്‍ത്ഥിക്കുകയും ചെയ്യുക; എന്‍റെ നാഥാ! എനിക്ക് നീ പൊറുത്ത് തരികയും നിന്‍റെ കാരുണ്യം എന്നില്‍ വര്‍ഷിപ്പിക്കുകയും ചെയ്യേണമേ; നീ കരുണ ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമനുമാകുന്നു.
കാരുണ്യമായ അദ്ദിക്ര്‍ മുറുകെപ്പിടിക്കുകവഴി നാഥനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്നവര്‍ നേരെച്ചൊവ്വെയുള്ള പാതയിലാണുള്ളത് എന്ന് 3: 101-102 ല്‍ പറഞ്ഞിട്ടുണ്ട്. 2: 285-286; 22: 77-78; 23: 109 വിശദീകരണം നോക്കുക..