( ഫുര്‍ഖാന്‍ ) 25 : 45

أَلَمْ تَرَ إِلَىٰ رَبِّكَ كَيْفَ مَدَّ الظِّلَّ وَلَوْ شَاءَ لَجَعَلَهُ سَاكِنًا ثُمَّ جَعَلْنَا الشَّمْسَ عَلَيْهِ دَلِيلًا

നിന്‍റെ നാഥനിലേക്ക് നിന്‍റെ ശ്രദ്ധ തിരിഞ്ഞിട്ടില്ലേ, എങ്ങനെയാണ് അവന്‍ നിഴലുകളെ വ്യാപിപ്പിക്കുന്നത് എന്ന്? അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അ തിനെ അവന്‍ നിശ്ചലമാക്കുമായിരുന്നു, പിന്നെ സൂര്യനെ നാം അതിന്‍റെ മേല്‍ ഒരു സൂചകമാക്കിവെക്കുകയും ചെയ്തു.

നിഴലിന്‍റെ നീളലും ചുരുങ്ങലും സൂര്യന്‍റെ ചലനത്തെയും ഉദയാസ്തമനങ്ങളെ യും ആശ്രയിച്ചിരിക്കുന്നതിനാലാണ് സൂര്യനെ അതിന്‍റെ മേല്‍ സൂചകമാക്കിയിരിക്കുന്നു എന്ന് പറഞ്ഞത്. രാത്രിയില്‍ നിലാവുള്ളപ്പോള്‍ നിഴലുകള്‍ കാണുന്നുണ്ടെങ്കിലും ചന്ദ്ര നെ നിഴലിന്‍റെ സൂചകമാക്കി വെച്ചിട്ടുണ്ട് എന്ന് പറയാതിരുന്നത് ചന്ദ്രന്‍ സൂര്യന്‍റെ പ്ര കാശത്തെ പ്രതിഫലിപ്പിക്കുന്നത് കൊണ്ടാണ്. സമയം അറിയുന്നതിനുള്ള വാച്ചുകള്‍ സാര്‍വത്രികമാകാതിരുന്ന കാലങ്ങളില്‍ നിഴലിന്‍റെ തോതനുസരിച്ചായിരുന്നു സമയം നിര്‍ണയിച്ചിരുന്നത്. 36: 40 ല്‍, സൂര്യന്‍, അതിന് ചന്ദ്രനെ പ്രാപിക്കാന്‍ സാധിക്കുകയില്ല, രാത്രിക്ക് പകലിനെ മുന്‍കടക്കാനും; എല്ലാഒന്നും ഓരോ ഭ്രമണപഥത്തില്‍ നീന്തിക്കൊ ണ്ടിരിക്കുകയാണ് എന്ന് പറഞ്ഞിട്ടുണ്ട്. 16: 48-50, 81 വിശദീകരണം നോക്കുക.