( ഫുര്‍ഖാന്‍ ) 25 : 44

أَمْ تَحْسَبُ أَنَّ أَكْثَرَهُمْ يَسْمَعُونَ أَوْ يَعْقِلُونَ ۚ إِنْ هُمْ إِلَّا كَالْأَنْعَامِ ۖ بَلْ هُمْ أَضَلُّ سَبِيلًا

നിശ്ചയം, അവരില്‍ അധികപേരും കേള്‍ക്കുന്നവരോ അല്ലെങ്കില്‍ ചിന്തിക്കുന്നവ രോ ആകുമെന്ന് നീ കണക്കുകൂട്ടുന്നുവോ? നിശ്ചയം, അവര്‍ കന്നുകാലികളെപ്പോ ലെയല്ലാതെയല്ല; അല്ല, അവര്‍ ഏറ്റവും വഴിപിഴച്ചവര്‍ തന്നെയാകുന്നു.

 ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത് ഫുജ്ജാറുകള്‍ മാത്രമാണ്. എന്നാല്‍ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ മനസ്സിലാക്കാന്‍ ബുദ്ധിശക്തി ഉപയോഗപ്പെടുത്താത്ത അവര്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാ ന്തന്മാരാണ് എന്ന് 36: 59-62 ല്‍ പറഞ്ഞിട്ടുണ്ട്. 8: 22 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ ത്തൊട്ട് ബധിരരും ഊമരുമായ, ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഈ ദുഷിച്ച ജീവിക ള്‍ വിധിദിവസം "ഓ ഞങ്ങള്‍ അദ്ദിക്ര്‍ കേട്ടിരുന്നുവെങ്കില്‍, അല്ലെങ്കില്‍ ബുദ്ധിശക്തി ഉ പയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ ഞങ്ങള്‍ ഈ കത്തിയാളുന്ന നരകത്തിന്‍റെ നിവാസികളാകുമായിരുന്നില്ലല്ലോ" എന്ന് വിലപിക്കുമെന്ന് 67: 10 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2: 6-7; 7: 179; 25: 34 വിശദീകരണം നോക്കുക.