( അല്‍ ഖസസ് ) 28 : 27

قَالَ إِنِّي أُرِيدُ أَنْ أُنْكِحَكَ إِحْدَى ابْنَتَيَّ هَاتَيْنِ عَلَىٰ أَنْ تَأْجُرَنِي ثَمَانِيَ حِجَجٍ ۖ فَإِنْ أَتْمَمْتَ عَشْرًا فَمِنْ عِنْدِكَ ۖ وَمَا أُرِيدُ أَنْ أَشُقَّ عَلَيْكَ ۚ سَتَجِدُنِي إِنْ شَاءَ اللَّهُ مِنَ الصَّالِحِينَ

അവന്‍ പറഞ്ഞു: നിശ്ചയം ഞാന്‍ എന്‍റെ ഈ രണ്ട് പെണ്‍മക്കളില്‍ ഒരാളെ നി നക്ക് വിവാഹം ചെയ്തുതരാന്‍ ഉദ്ദേശിക്കുന്നു, നീ എട്ട് ഹജ്ജ്കാലം എനിക്ക് കൂലിവേല ചെയ്തുതരണമെന്ന വ്യവസ്ഥയില്‍, ഇനി നീ പത്ത് ഹജ്ജ്കാലം പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത് നിന്‍റെ ഇഷ്ടംപോലെ, ഞാന്‍ നിന്‍റെമേല്‍ ബുദ്ധിമുട്ടുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല, അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ എന്നെ നീ സജ്ജനങ്ങളില്‍ പെട്ടവനായി കണ്ടെത്തുകതന്നെ ചെയ്യും.

 എട്ടുവര്‍ഷം എന്ന് പറയുന്നതിനുപകരം എട്ട് ഹജ്ജ്കാലം എന്നുപറഞ്ഞത് മ ദ്യന്‍ വാസികള്‍ ചാന്ദ്രമാസങ്ങളെ അടിസ്ഥാനപ്പെടുത്തി കാലഗണന നടത്തിയിരുന്ന തിനാലും അക്കാലത്തും ഹജ്ജ് നടപ്പിലുണ്ടായിരുന്നതിനാലുമാണ്.