( ആലിഇംറാന്‍ ) 3 : 55

إِذْ قَالَ اللَّهُ يَا عِيسَىٰ إِنِّي مُتَوَفِّيكَ وَرَافِعُكَ إِلَيَّ وَمُطَهِّرُكَ مِنَ الَّذِينَ كَفَرُوا وَجَاعِلُ الَّذِينَ اتَّبَعُوكَ فَوْقَ الَّذِينَ كَفَرُوا إِلَىٰ يَوْمِ الْقِيَامَةِ ۖ ثُمَّ إِلَيَّ مَرْجِعُكُمْ فَأَحْكُمُ بَيْنَكُمْ فِيمَا كُنْتُمْ فِيهِ تَخْتَلِفُونَ

അല്ലാഹു പ്രഖ്യാപിച്ചത് ഓര്‍ക്കേണ്ടതാണ്, ഓ ഈസാ, നിശ്ചയം ഞാന്‍ നിന്നെ തിരിച്ചുവിളിക്കുകയും നിന്നെ എന്നിലേക്ക് ഉയര്‍ത്തുകയും കാഫിറുകളായവരി ല്‍നിന്ന് നിന്നെ ശുദ്ധീകരിക്കുകയും അന്ത്യനാള്‍ വരെ നിന്നെ പിന്‍പറ്റുന്നവരെ നാം കാഫിറുകളായവരുടെ മേലെയാക്കുകയും ചെയ്യുന്നതാണ്, പിന്നെ നിങ്ങ ളുടെയെല്ലാം മടക്കം എന്നിലേക്ക് തന്നെയാണ്, അപ്പോള്‍ നിങ്ങള്‍ ഏതൊന്നിലാ ണോ ഭിന്നിച്ചുകൊണ്ടിരുന്നത്, അതില്‍ ഞാന്‍ നിങ്ങള്‍ക്കിടയില്‍ തീരുമാനം കല്‍പ്പിക്കുന്നതുമാകുന്നു.