إِنَّ اللَّهَ عِنْدَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ ۖ وَمَا تَدْرِي نَفْسٌ مَاذَا تَكْسِبُ غَدًا ۖ وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ
നിശ്ചയം അല്ലാഹു, അവന്‍റെ പക്കലാകുന്നു അന്ത്യമണിക്കൂറിനെക്കുറിച്ചുള്ള അറിവ്, അവനാകുന്നു മഴ വര്‍ഷിപ്പിക്കുന്നത്, ഗര്‍ഭാശയത്തിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു, നാളെ താന്‍ എന്താണ് സമ്പാദിക്കുന്നത് എന്ന് ഒരാളും അറിയുന്നവനല്ല, താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അ റിയുകയില്ല, നിശ്ചയം അല്ലാഹു സര്‍വ്വജ്ഞനായ ത്രികാലജ്ഞാനിയാകുന്നു.
സര്‍വ്വജ്ഞനും ത്രികാലജ്ഞാനിയുമായ അല്ലാഹുവിന്‍റെ പക്കലാണ് അന്ത്യമണി ക്കൂറിനെക്കുറിച്ചും മഴ വര്‍ഷിക്കുന്നതിനെക്കുറിച്ചും ഗര്‍ഭാശയത്തിലുള്ളതിനെക്കുറിച്ചും ഏതൊരാളും നാളെ സമ്പാദിക്കുക നരകമാണോ സ്വര്‍ഗമാണോ എന്നതിനെക്കുറിച്ചും ഒരാള്‍ ഏത് ഭൂമിയില്‍ വെച്ചാണ് മരിക്കുക എന്നതിനെക്കുറിച്ചുമെല്ലാമുള്ള അറിവുള്ളത് എന്നാണ് സൂക്തത്തില്‍ പറഞ്ഞിട്ടുള്ളത്. ഇത്തരം കാര്യങ്ങളെല്ലാം ത്രികാലജ്ഞാനമാ യ അദ്ദിക്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് 6: 59; 9: 51; 10: 61; 11: 5; 22: 70; 27: 75; 34: 3; 57: 22 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. ത്രികാലജ്ഞാനിയായ അല്ലാഹുവി നെക്കുറിച്ച് ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിന്‍റെ രചയിതാവിനോ ട് ചോദിക്കാനാണ് 25: 59 ല്‍ പ്രവാചകനോട് തന്നെ ആവശ്യപ്പെട്ടിട്ടുള്ളത്. അപ്പോള്‍ എ ല്ലാവിധ ആപത്തു-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊ ട്ടും കാത്തുസൂക്ഷിക്കുന്ന 'മുഹൈമിനും' വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ 'സമ്മത പത്രവും' ആയ അദ്ദിക്റിനെ ഉള്‍ക്കാഴ്ചാദായകമായും സത്യാസത്യ വിവേചന മാനദണ് ഡമായും ത്രാസ്സായും ഉപയോഗപ്പെടുത്തി സദാ ബോധത്തോടുകൂടി നിലകൊള്ളുന്ന വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പോകുന്ന വിശ്വാസിയുടെ മരണം അവന്‍ തന്നെയാ ണ് നിശ്ചയിക്കുന്നത്. 2: 255; 3: 7, 145; 9: 100; 45: 13 വിശദീകരണം നോക്കുക.