( അല്‍ ഹദീദ് ) 57 : 29

لِئَلَّا يَعْلَمَ أَهْلُ الْكِتَابِ أَلَّا يَقْدِرُونَ عَلَىٰ شَيْءٍ مِنْ فَضْلِ اللَّهِ ۙ وَأَنَّ الْفَضْلَ بِيَدِ اللَّهِ يُؤْتِيهِ مَنْ يَشَاءُ ۚ وَاللَّهُ ذُو الْفَضْلِ الْعَظِيمِ

അല്ലാഹുവിന്‍റെ ഔദാര്യത്തിന്‍റെ കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു നിയന്ത്ര ണവും ഇല്ലെന്നും നിശ്ചയം ഔദാര്യം അല്ലാഹുവിന്‍റെ പക്കലാണെന്നും അ വന്‍ ഉദ്ദേശിച്ചവര്‍ക്ക് അത് നല്‍കുമെന്നും വേദക്കാര്‍ അറിയുന്നതിന് വേണ്ടി, അല്ലാഹു മഹത്തായ ഔദാര്യമുടയവനുമാകുന്നു.

വേദത്തിന്‍റെ ആളുകളാണെന്ന് അഭിമാനിക്കുകയും എന്നാല്‍ അത് പിന്‍പറ്റാ തെ ചര്യാപരമായ ആരാധനാകര്‍മ്മങ്ങള്‍ കൊണ്ടുനടന്നിരുന്ന പ്രവാചകന്‍റെ കാലത്തെ ജൂതരും ക്രൈസ്തവരുമാണ് ഈ സൂക്തം അവതരിക്കുന്ന കാലത്ത് വേദത്തിന്‍റെ ആളുകളെങ്കില്‍ ഇന്ന് 5: 48 ല്‍ വിവരിച്ച പ്രകാരം മുമ്പ് വന്നിട്ടുള്ള എല്ലാ ഗ്രന്ഥങ്ങളെയും സ ത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ നേരെച്ചൊവ്വെയുള്ള പാതയായ അതിനെ വിസ്മരിച്ച് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകളാണ് ഇന്നത്തെ വേദത്തിന്‍റെ ആളുകള്‍.

അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന ഇവരില്‍ നിന്നുള്ള ഓരോ വിഭാഗത്തെയും നരകക്കുണ്ഠത്തിന്‍റെ 7 വാതിലുകളിലേക്ക് നിജപ്പെടുത്തി വെ ച്ചിട്ടുണ്ടെന്നും നാഥന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ അവര്‍ കരയിലെ ദു ഷ്ടജീവികളാണെന്നും ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരാണെന്നും 8: 22, 55; 15: 44; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അറിവില്ലാത്ത എല്ലാ കാര്യങ്ങ ളും ത്രികാലജ്ഞാനമായ അദ്ദിക്റിന്‍റെ രചയിതാവിനോടാണ് ചോദിക്കേണ്ടതെന്ന് 16: 43; 21: 7 എന്നീ സൂക്തങ്ങളിലും, നിഷ്പക്ഷവാനായ പ്രപഞ്ചനാഥനെക്കുറിച്ച് ഇന്ന് പ്ര വാചകന്‍റെ ജീവിതം നയിക്കുന്ന വിശ്വാസി ചോദിക്കേണ്ടത് അദ്ദിക്റിന്‍റെ രചയിതാവാ യ ത്രികാലജ്ഞാനിയോടാണ് എന്ന് 25: 58-59 ലും അവര്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ ചി ന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ ഇക്കൂട്ടര്‍ 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരാണ്. മസീഹുദ്ദജ്ജാലിനെ റബ്ബായി സ്വീകരിക്കുന്ന ഇക്കൂട്ടരെ അന്ന് സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന ഇസ്ലാമിനെ അംഗീക രിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ വധിക്കുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കുന്നതുമാണ്. ശേഷം ഈ സായുടെ കീഴില്‍ ഭൂമിയില്‍ തന്നെ സ്വര്‍ഗീയജീവിതം നടപ്പില്‍ വരുന്നതാണ്. 3: 73-74; 4: 133, 158-159; 5: 54 വിശദീകരണം നോക്കുക.