وَهُوَ الَّذِي جَعَلَكُمْ خَلَائِفَ الْأَرْضِ وَرَفَعَ بَعْضَكُمْ فَوْقَ بَعْضٍ دَرَجَاتٍ لِيَبْلُوَكُمْ فِي مَا آتَاكُمْ ۗ إِنَّ رَبَّكَ سَرِيعُ الْعِقَابِ وَإِنَّهُ لَغَفُورٌ رَحِيمٌ
അവന്‍തന്നെയാകുന്നു നിങ്ങളെ ഭൂമിയുടെ പ്രതിനിധികളാക്കിയതും, നിങ്ങളില്‍ ചിലര്‍ക്ക് മറ്റു ചിലരേക്കാള്‍ പദവികള്‍ ഉയര്‍ത്തിയതും-നിങ്ങള്‍ക്ക് നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കുന്നതിനുവേണ്ടി, നിശ്ചയം നിന്റെ നാഥന് വളരെ വേഗത്തില്‍ ശിക്ഷിക്കുന്നവനാകുന്നു, നിശ്ചയം അവന് ഏറെപ്പൊറുക്കുന്ന കാരുണ്യവാനും തന്നെയാകുന്നു.
സ്വര്‍ഗത്തില്‍ സൃഷ്ടിച്ചിട്ടുള്ള മനുഷ്യരെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് അവര്‍ക്ക് നല്കിയിട്ടുള്ളതില് അവരെ പരീക്ഷിക്കുന്നതിനുവേണ്ടിയാണ്. 2: 38 ല്‍ വിവരിച്ച പ്രകാരം മനുഷ്യരെ ഭൂമിയിലേക്ക് നിയോഗിച്ചയക്കുമ്പോള്‍ തന്നെ നാഥനില്‍ നിന്നുള്ള സന്മാര്ഗം വന്നുകിട്ടുമെന്നും അതിനെ പിന്‍പറ്റി ജീവിക്കുന്നവരുടെമേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല എന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ സ ന്മാര്‍ഗമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ്. അവര്‍ 5: 48 ല്‍ വിവരിച്ച പ്രകാരം എല്ലാ വിധ ആപത്ത് വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്നതും സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റുമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും ജീവിക്കുന്ന 4: 151 ല്‍ വിവരിച്ച യഥാര്‍ത്ഥ കാഫിറുകളാണ്. അവര്‍ സര്‍വസ്വം നാഥന് സമര്‍പ്പിച്ച മുസ്ലിംക ളും വിശ്വാസികളുമാണ് എന്ന് വാദിക്കുന്നവരാണെങ്കിലും ശരി. 16: 89 ല്‍ പറഞ്ഞ ത്രികാലജ്ഞാനമായ അദ്ദിക്റിനെ സന്മാര്ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമാണ് യഥാര്‍ത്ഥ മുസ്ലിംകള്. 3: 101-102 ല്‍ വിവരിച്ച പ്രകാരം വിശ്വാസി അദ്ദിക്റിനെ മുറുകെപ്പിടിക്കുകവഴി നാഥനെ മുറുകെപ്പിടി ച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളുന്നവനാണ്. പ്രപഞ്ചനാഥനെക്കൂടാതെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെയില്ല എന്ന് മനുഷ്യരെ ഹൃദയത്തിന്റെ ഭാഷയില്‍ ഓര്‍മിപ്പിക്കുന്നതിനുവേണ്ടി വിശ്വാസി അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതാണ്. 4: 118 ല്‍ വിവരിച്ച പ്രകാരം എല്ലാ കാലത്തുമുള്ള പ്രവാചകന്മാരുടെ ജനതയില്‍ നിന്ന് 1000 ത്തില്‍ 999 ആയ ഫുജ്ജാറുകളും അവരുടെ ജിന്നുകൂട്ടുകാരും നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാനുള്ളവരാണ്. 1000 ത്തില്‍ ഒന്നായ വി ശ്വാസി നാഥന്റെ സമ്മതപത്രമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി 83: 7 ല്‍ പറഞ്ഞ നരകത്തിലെ സിജ്ജീന്‍ പട്ടികയിലുള്ള തന്റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റുന്നതാണ്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ ഭ്രാന്തന്മാര്ക്ക് അവരുടെ കര്‍മങ്ങള്‍ ഇല്ലിയ്യീന്‍ പട്ടികയില്‍ റിക്കാര്‍ഡ് ചെയ്യുന്നതിനുവേണ്ടി 7: 40 ല്‍ വിവരിച്ച പ്രകാരം ആകാശത്തിന്റെ വാതിലുകള്‍ തുറന്നുകൊടുക്കുകയോ തുന്നല്‍ക്കാരന്റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല. 2: 30, 62; 3: 185; 6: 53 വിശദീകരണം നോക്കുക.