( ഇസ്റാഅ് ) 17 : 6

ثُمَّ رَدَدْنَا لَكُمُ الْكَرَّةَ عَلَيْهِمْ وَأَمْدَدْنَاكُمْ بِأَمْوَالٍ وَبَنِينَ وَجَعَلْنَاكُمْ أَكْثَرَ نَفِيرًا

പിന്നെ നാം നിങ്ങള്‍ക്ക് അവരെ അതിജയിക്കാന്‍ ഒരു അവസരംകൂടി നല്‍കി, സമ്പത്തും സന്താനങ്ങളുംകൊണ്ട് നാം നിങ്ങളെ പോഷിപ്പിക്കുകയും നിങ്ങ ളുടെ ജനസംഖ്യ അധികരിപ്പിച്ച് തരികയും ചെയ്തു.

യഹൂദരാഷ്ട്രത്തില്‍ നന്മക്കുവേണ്ടി നിലകൊള്ളുകയും നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തിരുന്ന ഒരു ചെറിയ വിഭാഗം അവശേഷിച്ചിട്ടുണ്ടായിരുന്നു. യഹൂദരുടെ ഇടയില്‍ അവര്‍ നടത്തിയ പരിഷ്കരണപ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുതുടങ്ങുകയും അല്ലാഹുവിന്‍റെ കാരുണ്യം അവരില്‍ വര്‍ഷിക്കുകയും ചെയ്തു. ക്രി. മു: 539-ല്‍, പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന 'സൈറസ്' ബാബിലോണിയക്കാരെ കീഴടക്കിയതോടുകൂടി ബാബിലോണിയക്കാരുടെ ഭരണം അവസാനിച്ചു. എല്ലാ ഇസ്റാഈ ല്യര്‍ക്കും തിരിച്ചുവന്ന് തങ്ങളുടെ ദേശത്ത് താമസിക്കാനും അവര്‍ക്ക് ഹൈക്കല്‍ സു ലൈമാനി പുനര്‍നിര്‍മ്മിക്കാനുമുള്ള അനുവാദം ലഭിക്കുകയും ചെയ്തു. എന്നാല്‍ ആ പ്രദേശത്തെ ഭൂരിപക്ഷ ജനത അത് തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. അവസാനം ക്രി. മു: 522 ല്‍, ദാരിയൂസ് ഒന്നാമന്‍റെകാലത്ത് വിശുദ്ധ 'ഹൈക്കല്‍ സുലൈമാനി'യും അല്‍ പകാലത്തിനുശേഷം 'ബൈത്തുല്‍ മുഖദ്ദസ്'തന്നെയും പുനര്‍നിര്‍മ്മിക്കപ്പെടുകയും ക്ര മേണ അത് ജൂതസാംസ്കാരിക കേന്ദ്രമായിത്തീരുകയും ചെയ്തു.

പിന്നീട് ക്രി. മു: 458-ല്‍ 'ഉസൈര്‍' (യസ്രാ) യഹൂദയില്‍ വരികയും പേര്‍ഷ്യന്‍ ച ക്രവര്‍ത്തി 'ഹര്‍ദശീര്‍' അദ്ദേഹത്തിന് ഇപ്രകാരം ഒരു തിട്ടൂരം കൊടുക്കുകയും ചെയ് തു."അല്ലെയോ യസ്രാ, നിനക്ക് നിന്‍റെ ദൈവം നല്‍കിയ ജ്ഞാനപ്രകാരം നദിക്ക് അ ക്കരെ പാര്‍ക്കുന്ന സകലജനത്തിനും നിന്‍റെ ദൈവത്തിന്‍റെ ജ്ഞാനപ്രമാണങ്ങളെ അറി യുന്ന ഏവര്‍ക്കും തന്നെ ന്യായപാലനം നടത്താന്‍ അധികാരികളെയും ന്യായാധിപന്‍ മാരെയും നിയമിക്കണം; അറിയാത്തവര്‍ക്കോ, നിങ്ങള്‍ അവരെ ഉപദേശിച്ചു കൊടുക്കു കയും വേണം. എന്നാല്‍ നിന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണവും രാജാവിന്‍റെ ന്യായപ്രമാണവും അനുസരിക്കാത്ത ഏവരെയും ജാഗ്രതയോടെ ന്യായം വിസ്തരിച്ച് മരണമോ പ്രവാസമോ പിഴയോ തടവോ അവന് കല്‍പിക്കേണ്ടതുമാകുന്നു" (യസ്രാ, 7: 25-26). എന്നാല്‍ വടക്കന്‍ ഫലസ്തീനിലും സാമിരിയ്യയിലുമുണ്ടായിരുന്ന ഇസ്റാഈല്യര്‍ യെസ്രായുടെ സംസ്കരണപ്രവര്‍ത്തനങ്ങളെ സ്വീകരിച്ചില്ലെന്ന് മാത്രമല്ല, ബൈ ത്തുല്‍ മുഖദ്ദസിനെതിരില്‍ ജസ്റീം പര്‍വ്വതത്തില്‍ തങ്ങളുടെ സ്വന്തമായ ഒരു മതകേ ന്ദ്രം സ്ഥാപിക്കുകയും അത് ഇസ്റാഈല്യരുടെ കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. ക്ര മേണ യഹൂദരും സാമിരിയ്യരും തമ്മിലുണ്ടായിരുന്ന അകല്‍ച്ച കൂടുതല്‍ വര്‍ദ്ധിച്ചു.

പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്‍റെ പതനവും അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ വിജയ ങ്ങളും യഹൂദികള്‍ക്ക് വീണ്ടും വിഷമങ്ങള്‍ വരുത്തിവെക്കുകയുണ്ടായി. ഗ്രീക്ക് ചക്രവര്‍ ത്തിമാര്‍ ജൂതമതത്തോടും സംസ്കാരത്തോടും കഠിനമായ വിരോധം വെച്ചുപുലര്‍ത്തു കയും ഗ്രീക്ക് സംസ്കാരം അവരില്‍ അടിച്ചേല്‍പിക്കുകയും ചെയ്തു. തല്‍ഫലമായി ഒ രുവിഭാഗം യഹൂദര്‍ ഗ്രീക്ക് വസ്ത്രങ്ങളും ഭാഷയും ഗ്രീക്ക് ജീവിതരീതികളും സ്വീകരി ക്കുകയും മറ്റൊരുവിഭാഗം തങ്ങളുടെ സംസ്കാരത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. അങ്ങനെ ക്രി. മു: 175 ല്‍, അന്ത്യൂക്കസ് നാലാമന്‍ അധികാരത്തില്‍ വരികയും ജൂതമതത്തെയും സംസ്കാരത്തെയും തുടച്ചുനീക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അദ്ദേഹം ബൈത്തുല്‍ മുഖദ്ദസിലെ ഹൈക്കലില്‍ ഒരു വലിയ വിഗ്രഹം പ്രതിഷ്ഠിച്ച് ജൂതന്‍മാരെ നിര്‍ബന്ധപൂര്‍വ്വം അതില്‍ സാഷ്ടാംഗപ്രണാമം ചെയ്യിപ്പിച്ചു. ജൂതന്‍മാര്‍ അവരുടെ ബ ലിസ്ഥലത്തുവെച്ച് ബലിയറുക്കുന്നത് നിരോധിക്കുകയും പകരം ബഹുദൈവവിശ്വാസികളുടെ ബലിസ്ഥലത്തുവെച്ചുതന്നെ ബലിയറുക്കണമെന്ന് കല്‍പിക്കുകയും ചെയതു. തങ്ങളുടെ വീടുകളില്‍ തൗറാത്ത് സൂക്ഷിക്കുകയോ സാബ്ബത്ത് നിയമങ്ങള്‍ പാലിക്കുകയോ സന്താ നങ്ങളുടെ ചേലാകര്‍മ്മം നടത്തുകയോ ചെയ്യുന്നവര്‍ക്ക് വധശിക്ഷ വിധിച്ചു. പക്ഷേ ഈ അടിച്ചമര്‍ത്തല്‍ കൊണ്ട് യഹൂദരെ പരാജയപ്പെടുത്താന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, 'മക്കാബി പ്രസ്ഥാനം' എന്നപേരില്‍ ചരിത്രത്തില്‍ പ്രസിദ്ധിനേടിയ ശക്തമായ ഒരു പ്ര സ്ഥാനം അവര്‍ക്കിടയില്‍ രൂപം കൊള്ളുകയുണ്ടായി. ഗ്രീക്ക് സംസ്കാരം കൈക്കൊണ്ട ജൂതന്‍മാര്‍ മക്കാബി പ്രസ്ഥാനത്തെ പരാജയപ്പെടുത്താന്‍ അന്തോക്കിയക്കാരായ അക്രമികളെ സഹായിച്ചു കൊണ്ടിരുന്നുവെങ്കിലും യെസ്രായുടെ അധ്യാപനങ്ങള്‍ ശക്തമായി സ്വാധീനം ചെലുത്തിയതിനാല്‍ സാധാരണക്കാരായ ജൂതന്‍മാര്‍ മക്കാബികളുടെ പക്ഷം ചേരുകയും അവസാനം അവര്‍ ഗ്രീക്കുകാരെ പരാജയപ്പെടുത്തി വേദത്തിന്‍റെ അടിസ്ഥാനത്തില്‍ നീതിയുക്തമായ ഭരണം സ്ഥാപിക്കുകയും ചെയ്തു. ഈ ഭരണം മുമ്പ് യഹൂദ -ഇസ്റാഈല്‍ രാഷ്ട്രങ്ങളുടെ കീഴിലുണ്ടായിരുന്ന മുഴുവന്‍ പ്രദേശങ്ങളെയും ഉള്‍ക്കൊ ണ്ടിരുന്നുവെന്ന് മാത്രമല്ല, ദാവൂദ് നബിയുടെയും സുലൈമാന്‍ നബിയുടെയും കാലത്ത് കൈവശപ്പെടുത്താന്‍ കഴിയാതിരുന്ന ഫിലിസ്ത്യായുടെ വലിയൊരു ഭാഗം കൂടി അധീനപ്പെടുത്താനും ഭരണം ക്രി. മു: 67 വരെ നിലനിര്‍ത്താനും സാധിച്ചു.