( അല്‍ ഹശ്ര്‍ ) 59 : 6

وَمَا أَفَاءَ اللَّهُ عَلَىٰ رَسُولِهِ مِنْهُمْ فَمَا أَوْجَفْتُمْ عَلَيْهِ مِنْ خَيْلٍ وَلَا رِكَابٍ وَلَٰكِنَّ اللَّهَ يُسَلِّطُ رُسُلَهُ عَلَىٰ مَنْ يَشَاءُ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ

അവരില്‍ നിന്ന് അല്ലാഹു തന്‍റെ പ്രവാചകന് അധീനപ്പെടുത്തിക്കൊടുത്തിട്ടുള്ള തെന്തോ, അപ്പോള്‍ അത് നിങ്ങള്‍ കുതിരകളില്‍ നിന്നോ ഒട്ടകങ്ങളില്‍ നിന്നോ ഓടിച്ച് നേടിയെടുത്തിട്ടുള്ളതൊന്നുമല്ല; എന്നാല്‍ നിശ്ചയം അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരുടെമേല്‍ അവന്‍റെ പ്രവാചകന്മാര്‍ക്ക് അധികാരം നല്‍കുകയാകുന്നു, അല്ലാഹു എല്ലാഓരോ കാര്യത്തിന്‍ മേലും കഴിവുള്ള സര്‍വ്വശക്തനു മാകുന്നു.

മുമ്പ് നടന്ന യുദ്ധങ്ങളില്‍ ലഭിച്ചിരുന്ന യുദ്ധമുതലുകള്‍ യുദ്ധത്തിന് പങ്കെടുത്ത യോദ്ധാക്കള്‍ക്കിടയില്‍ തുല്യമായി ഭാഗിച്ച് നല്‍കുകയായിരുന്നു പതിവ്. എന്നാല്‍ ബ നൂനള്വീര്‍ ജൂതഗോത്രക്കാര്‍ക്കെതിരില്‍ കുതിരകളെയോ ഒട്ടകങ്ങളെയോ തെളിച്ചുകൊ ണ്ടുള്ള യുദ്ധങ്ങളൊന്നും നടത്തിയിട്ടില്ല. അപ്പോള്‍ അവരില്‍ നിന്ന് ലഭിച്ചിട്ടുള്ള സ്വത്തുക്ക ള്‍ എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് തുടര്‍ന്നുള്ള സൂക്തങ്ങളില്‍ വിശദീകരി ക്കുകയാണ്. 8: 1 വിശദീകരണം നോക്കുക.