( മുദ്ദസ്സിര്‍ ) 74 : 25

إِنْ هَٰذَا إِلَّا قَوْلُ الْبَشَرِ

ഇത് ഒരു മനുഷ്യന്‍റെ വാക്കല്ലാതെ മറ്റൊന്നുമല്ല. 

മക്കാമുശ്രിക്ക് നേതാക്കളില്‍ ധാരാളം സമ്പത്തും സന്താനങ്ങളും ഉണ്ടായിരുന്ന വലിയ ധാര്‍ഷ്ഠ്യം കാണിച്ചിരുന്ന വലീദ്ബ്നു മുഗീറ 'മുഹമ്മദിനെ ഇതില്‍ നിന്ന് പിന്‍ തിരിപ്പിക്കാന്‍ പറ്റുമോ എന്ന് ഞാനൊന്നു നോക്കട്ടെ!' എന്ന് പറഞ്ഞുകൊണ്ട് പ്രവാചക ന്‍റെ അടുത്ത് എത്തിയ രംഗമാണ് വര്‍ണ്ണിച്ചത്. അങ്ങനെ അവസാനം ഉദ്ദേശ്യം സാധിക്കാ തെ വന്നപ്പോള്‍ പ്രവാചകനെക്കുറിച്ചും ഗ്രന്ഥത്തെക്കുറിച്ചും പുതിയ ആരോപണങ്ങളൊ ന്നും ഉന്നയിക്കാന്‍ കഴിയാത്തതിനാല്‍ 'ഇത് കേവലം ഒരു മനുഷ്യന്‍റെ വാക്കുകള്‍ മാത്ര മാണ്, ആളുകളെ വശീകരിക്കുന്ന ഉപദ്രവകരമായ ഒരു മാരണം എന്ന് പറഞ്ഞുകൊണ്ട് അഹങ്കാരപൂര്‍വ്വം പുറം തിരിഞ്ഞ് പോവുകയാണ് അവന്‍ ചെയ്തത്. അദ്ദിക്ര്‍ ജനങ്ങളെ അവരുടെ സാമുദായിക ഐക്യത്തില്‍ നിന്നും ജീവിത സമ്പ്രദായങ്ങളില്‍ നിന്നും അകറ്റി ക്കൊണ്ടുപോകുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല എന്നാണ് എക്കാലത്തും നരകത്തിലേ ക്ക് ജനങ്ങളെ പിടിച്ച് വലിച്ച് കൊണ്ടുപോകുന്ന മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസി കള്‍ പറയുക. 54: 17, 25-26; 62: 3-4; 69: 49 വിശദീകരണം നോക്കുക.