فَانْطَلَقَا حَتَّىٰ إِذَا أَتَيَا أَهْلَ قَرْيَةٍ اسْتَطْعَمَا أَهْلَهَا فَأَبَوْا أَنْ يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارًا يُرِيدُ أَنْ يَنْقَضَّ فَأَقَامَهُ ۖ قَالَ لَوْ شِئْتَ لَاتَّخَذْتَ عَلَيْهِ أَجْرًا
അനന്തരം അവര്‍ രണ്ടുപേരും യാത്രയായി, അങ്ങനെ ഇരുവരും ഒരു നാട്ടിലെത്തിയപ്പോള്‍ അതിലെ നിവാസികളോട് അവര്‍ക്ക് രണ്ടുപേര്‍ക്കുമുള്ള ഭക്ഷ ണം ചോദിച്ചു, എന്നാല്‍ അവര്‍ രണ്ടുപേരെയും അതിഥികളായി സ്വീകരിക്കാ ന്‍ ആ നാട്ടുകാര്‍ വിസമ്മതിച്ചു, അപ്പോള്‍ അവിടെ പൊളിഞ്ഞുവീഴാറായ ഒ രു മതില്‍ അവര്‍ കണ്ടെത്തി, ഉടനെ അവന്‍ ആ മതില്‍ ശരിയാക്കി നിര്‍ത്തി, അവന്‍ പറഞ്ഞു: നീ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഈ പ്രവര്‍ത്തനത്തിനുള്ള പ്ര തിഫലം നിനക്ക് വാങ്ങാമായിരുന്നു.
രണ്ട് പേരില്‍ (ഖിള്ര്‍, മൂസാ) നാട്ടുകാരോട് ഭക്ഷണം ചോദിച്ചത് മൂസായും പൊളി ഞ്ഞുവീഴാറായ മതില്‍ ശരിപ്പെടുത്തിക്കൊടുത്തത് ഖിള്റുമാണ്. അതുകൊണ്ടാണ് 'നീ ഉ ദ്ദേശിക്കുകയാണെങ്കില്‍ അതിന് പ്രതിഫലം വാങ്ങി നമുക്ക് ഭക്ഷണം കഴിക്കാമായിരു ന്നു' എന്ന് മൂസാ പറഞ്ഞത്. ആ സമയത്തൊന്നും ഖിള്ര്‍ മലക്കാണെന്നും അദ്ദേഹത്തി ന് ഭക്ഷണം ആവശ്യമില്ലെന്നുമുള്ള വസ്തുത മൂസാനബിക്ക് അറിയാമായിരുന്നില്ല. അ തിഥികളായി മനുഷ്യവേഷത്തില്‍ വന്ന മലക്കുകളെ ഇബ്റാഹീം നബിക്ക് തിരിച്ചറിയാ ന്‍ സാധിക്കാതിരുന്ന കാര്യം 11: 69; 51: 26-27 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.