( അല്‍ ഹജ്ജ് ) 22 : 52

وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ وَلَا نَبِيٍّ إِلَّا إِذَا تَمَنَّىٰ أَلْقَى الشَّيْطَانُ فِي أُمْنِيَّتِهِ فَيَنْسَخُ اللَّهُ مَا يُلْقِي الشَّيْطَانُ ثُمَّ يُحْكِمُ اللَّهُ آيَاتِهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ

നാം നിനക്കുമുമ്പ് ഒരു പ്രവാചകനെയോ നബിയെയോ അയച്ചിട്ടില്ല, അവന്‍ എന്തെങ്കിലും ഒന്ന് പറയാനുദ്ദേശിക്കുമ്പോള്‍ പിശാച് അതില്‍ ഇടപെട്ടിട്ടല്ലാ തെ, അപ്പോള്‍ അല്ലാഹു പിശാച് ഇട്ടുകൊടുത്തത് മായ്ച്ചുകളയുകയും പി ന്നെ അല്ലാഹു തന്‍റെ സൂക്തങ്ങളെ തത്വനിര്‍ഭരമാക്കുകയും ചെയ്യുന്നു, അല്ലാ ഹു സര്‍വ്വജ്ഞനായ യുക്തിജ്ഞനുമാണ്.

ഏതൊരു പ്രവാചകനും അല്ലെങ്കില്‍ നബിയും എന്തെങ്കിലും പറയാന്‍ ഉദ്ദേശിക്കു മ്പോള്‍ പിശാച് അതില്‍ ഇടപെടും എന്നാണ് സൂക്തം പറയുന്നത്. എന്നാല്‍ ത്രികാല ജ്ഞാനിയായ അല്ലാഹു പിശാച് ഇട്ടുകൊടുത്തത് മായ്ച്ചുകളഞ്ഞ് അവന്‍റെ സൂക്തങ്ങള്‍ യുക്തിനിര്‍ഭരമാക്കുന്നു. പിശാചിനെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് യുക്തിജ്ഞനായ നാഥന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്. ഗ്രന്ഥം സമര്‍പ്പിക്കുന്ന അ ല്ലാഹുവിനെയും പിശാചിനെയും തിരിച്ചറിയാത്ത കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും ഇത്തരം സൂക്തങ്ങളുടെ കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നതാണ്. 6: 112; 10: 15-16; 17: 74-75 വിശദീകരണം നോക്കുക.