( ആലിഇംറാന്‍ ) 3 : 65

يَا أَهْلَ الْكِتَابِ لِمَ تُحَاجُّونَ فِي إِبْرَاهِيمَ وَمَا أُنْزِلَتِ التَّوْرَاةُ وَالْإِنْجِيلُ إِلَّا مِنْ بَعْدِهِ ۚ أَفَلَا تَعْقِلُونَ

ഓ വേദത്തിന്‍റെ ആളുകളേ! ഇബ്റാഹീമിന്‍റെ കാര്യത്തില്‍ നിങ്ങള്‍ എന്തിനാണ് തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്? തൗറാത്തും ഇഞ്ചീലും അവനുശേഷമല്ലാതെ ഇറക്കപ്പെട്ടിട്ടില്ലല്ലോ-അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നവരാകുന്നില്ലേ?

പ്രവാചകന്‍റെ കാലത്തുള്ള വേദവാഹകരായ ജൂതരും ക്രൈസ്തവരും 'ഞങ്ങള്‍ ഇബ്റാഹീമിന്‍റെ മാര്‍ഗമാണ് പിന്‍പറ്റുന്നത്' എന്ന് വാദിച്ചിരുന്നു. എന്നാല്‍ തൗറാത്തും ഇഞ്ചീലും ഇബ്റാഹീമിന്‍റെ കാലശേഷം മൂസാക്കും ഈസാക്കും അവതരിപ്പിക്കപ്പെട്ടിട്ടു ള്ളതാണ്. അവര്‍ ആ വേദത്തെ പിന്‍പറ്റി ജീവിക്കാന്‍ കല്‍പിക്കപ്പെട്ടവരുമാണ്. വേദഗ്ര ന്ഥത്തില്‍നിന്ന് വ്യതിചലിച്ച് ജീവിതം നയിക്കുകവഴി അവര്‍ ഇബ്റാഹീമിന്‍റെയും മൂസാ യുടെയും ഈസായുടെയുമെല്ലാം മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ച് കഴിഞ്ഞുവെന്നും ആ വസ്തുത മനസ്സിലാക്കാതെയുള്ള അവരുടെ വാദം പൊള്ളയാണെന്നുമാണ് ഇവിടെ പ റയുന്നത്. എന്നാല്‍ ഇന്ന് ലോകര്‍ക്ക് മൊത്തമുള്ള ഗ്രന്ഥം അദ്ദിക്ര്‍ മാത്രമാണ്. അതിന്‍റെ വാഹകരായ പ്രവാചകന്‍റെ ജനത മാത്രമാണ് 'നിങ്ങള്‍ ചിന്തിക്കുന്നവരാകുന്നില്ലേ' എന്ന് ഗ്രന്ഥത്തില്‍ വായിക്കുന്നത്. ഇബ്റാഹീമും മുഹമ്മദുമെല്ലാം ഗ്രന്ഥത്തിന്‍റെ മാര്‍ഗം-നേരെ ച്ചൊവ്വായ അല്ലാഹുവിന്‍റെ ഏകമാര്‍ഗം-പിന്‍പറ്റി ജീവിച്ചവരാണ്. എന്നാല്‍ അദ്ദിക്റിനെ തള്ളിപ്പറയുകവഴി നിങ്ങള്‍ ഇബ്റാഹീമിനെയോ മുഹമ്മദിനെയോ മറ്റു പ്രവാചകന്‍മാ രെയോ അല്ല പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്, നിങ്ങള്‍ അല്ലാഹുവിന്‍റെ ഏക സംഘത്തില്‍ പെട്ടവരുമല്ല. ഗ്രന്ഥത്തില്‍ 52 സൂക്തങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട ഭ്രാന്തന്‍മാരായ നിങ്ങള്‍ 29 കള്ളവാദികളെ പിന്‍പറ്റുകവഴി വിവിധ സംഘടനകളായി പിരിഞ്ഞ് ഗ്രന്ഥത്തില്‍ 55 സ്ഥലങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട മുശ്രിക്കുകളും 58: 19 ല്‍ പറഞ്ഞ പിശാചിന്‍റെ സംഘത്തില്‍ പെട്ടവരും 36: 59-62 ല്‍ പറഞ്ഞ പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും ഗ്രന്ഥത്തില്‍ 520 സ്ഥലങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട കാഫിറുകളുമാണ്. 2: 44, 170-171; 23: 52-53 വിശദീകരണം നോക്കുക.