( അല്‍ ബഖറ ) 2 : 44

أَتَأْمُرُونَ النَّاسَ بِالْبِرِّ وَتَنْسَوْنَ أَنْفُسَكُمْ وَأَنْتُمْ تَتْلُونَ الْكِتَابَ ۚ أَفَلَا تَعْقِلُونَ

നിങ്ങള്‍ ജനങ്ങളോട് പുണ്യം കൊണ്ട് കല്‍പ്പിക്കുകയും സ്വന്തം കാര്യത്തില്‍ നിങ്ങള്‍ അത് മറക്കുകയും ചെയ്യുന്നുവോ? നിങ്ങളാവട്ടെ ഗ്രന്ഥം തിലാവത്ത് ചെയ്യുന്നവരുമാണല്ലോ, അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ?

പ്രവാചകന്‍റെ കാലത്തുള്ള ജൂതരും കപടവിശ്വാസികളും ഈ ചോദ്യത്തിന്‍റെ പരി ധിയില്‍ വരുമെങ്കിലും 3: 7-10 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗാനന്തരം അ റബി ഖുര്‍ആന്‍ വായിക്കുന്ന ഫാജിറുകളും കാഫിറുകളുമായ ഫുജ്ജാറുകളാണ് ചോദ്യ ത്തിന്‍റെ പരിധിയില്‍ വരിക. ആശയം മനസ്സിലാക്കി ആത്മാവുകൊണ്ട് പ്രതികരിച്ച് വാ യിക്കുകയും ആശയം ലോകര്‍ക്ക് എത്തിച്ചുകൊടുക്കലുമാണ് തിലാവത്ത്. കപടവിശ്വാ സികള്‍ ഗ്രന്ഥം തിലാവത്ത് ചെയ്യുന്ന കാര്യമാണ് ഈ സൂക്തത്തില്‍ പരാമര്‍ശിക്കുന്നത്. അഥവാ, തിലാവത്ത് ചെയ്യുന്നതുകൊണ്ടും കപടവിശ്വാസികള്‍ക്ക് യാതൊരു പ്രയോ ജനവുമില്ല. കാരണം പ്രായോഗിക ജീവിതത്തില്‍ അവര്‍ ഗ്രന്ഥത്തിന്‍റെ 40 പേരുകളും മൂടിവെക്കുക വഴി അല്ലാഹുവിനെയും പ്രവാചകന്മാരെയും നബിമാരെയും മൂടിവെച്ച് പി ശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും അനുയായികളെ അതിന് പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നവരുമാണ്. അവര്‍ 63: 4 പ്രകാരം അല്ലാഹുവിനാല്‍ വധിക്കപ്പെട്ടവരും വിശ്വാസി കളുടെ സംഘത്തോട് 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂക്തങ്ങളിലൂടെ വധിക്കാ ന്‍ കല്‍പ്പിക്കപ്പെട്ടവരുമാണ്. ഫുജ്ജാറുകളായ അവര്‍ അവരുടെ ആത്മാവിനെതിരെ മരണസമയത്ത് നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹി ക്കുന്നതാണ് എന്ന് 7: 37 ല്‍ പറഞ്ഞിട്ടുണ്ട്. വായ പൊളിച്ചാല്‍ കളവുപറയുന്ന അവര്‍ പ്ര വര്‍ത്തിക്കുന്നത് പറയാത്തവരും പറയുന്നത് പ്രവര്‍ത്തിക്കാത്തവരുമാണ്. 'അല്ലാഹു ഏ റ്റവും വലിയവനാണ്' എന്നാണ് അവര്‍ പറയുന്നതെങ്കില്‍ പോലും പ്രായോഗിക ജീവിതത്തില്‍ അത് അംഗീകരിക്കാത്തതുകൊണ്ട് അത് കളവാണ്.

അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് നരകം സ്വയം സമ്പാദിച്ചവരായതിനാല്‍ നരകാവകാശികളുടെ കാര്യത്തില്‍ ചി ന്താശേഷി ഉപയോഗപ്പെടുത്തുന്ന വിശ്വാസികള്‍ കരയുകയോ ദുഖിക്കുകയോ ഇല്ല. മറി ച്ച് 2: 159 പ്രകാരം അവരെ ശപിക്കുകയാണ് ചെയ്യുക. 61: 2-3 ലൂടെ വിശ്വാസികളെ വി ളിച്ച്, 'എന്താണ് നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് പറയുന്നത്, അല്ലാഹുവിന്‍റെ അടുക്കല്‍ വ ലിയ അപരാധമാണ് പ്രവര്‍ത്തിക്കാത്തത് പറയുക എന്നത് എന്ന് പറഞ്ഞിട്ടുണ്ട്.

8: 22 ല്‍, നിശ്ചയം അല്ലാഹുവിന്‍റെ അടുക്കല്‍ ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും തി ന്മയേറിയവര്‍ അറബി ഖുര്‍ആന്‍ കേള്‍ക്കാത്തവരോ പറയാത്തവരോ അല്ല, മറിച്ച് കേള്‍വി യുണ്ടായിട്ടും അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാകാത്ത ബധിരരും സംസാരശേഷി ഉണ്ടായി ട്ടും അദ്ദിക്റിനെക്കുറിച്ച് മറ്റുള്ളവരോട് പറയാന്‍ തയ്യാറാകാത്ത ഊമകളുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ ഇക്കൂട്ടരെക്കുറിച്ച് 'നിങ്ങള്‍ അധികപേരെയും പിശാച് പാട്ടിലാക്കിയിരിക്കുകയാണല്ലോ, അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നവരായിരുന്നില്ലേ' എന്ന് ചോദിക്കുന്ന രംഗം 36: 59-62 ല്‍ മുന്നറിയിപ്പ് നല്‍കി യിട്ടുണ്ട്. അദ്ദിക്ര്‍ കിട്ടിയിട്ട് അത് ഉപയോഗപ്പെടുത്താത്ത കാഫിറുകള്‍ നാളെ നരകത്തി ന്‍റെ പാറാവുകാരോട്: ഞങ്ങള്‍ അദ്ദിക്ര്‍ കേട്ടിരുന്നെങ്കില്‍, അല്ലെങ്കില്‍ ചിന്തിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ നരകത്തിന്‍റെ ആളുകളാകുമായിരുന്നില്ലല്ലോ എന്ന് പറയുന്ന രംഗം 67: 10 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 3: 65; 6: 32; 7: 169; 10: 16; 11: 51; 12: 109; 21: 10, 67; 23: 80; 28: 60; 37: 138 തുടങ്ങിയ സൂക്തങ്ങള്‍ അവസാനിക്കുന്നത് 'അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലെയോ' എന്ന് ചോദിച്ചുകൊണ്ടാണ്. 2: 11-14, 39; 48: 6 വിശദീകരണം നോക്കുക.