( ആലിഇംറാന്‍ ) 3 : 66

هَا أَنْتُمْ هَٰؤُلَاءِ حَاجَجْتُمْ فِيمَا لَكُمْ بِهِ عِلْمٌ فَلِمَ تُحَاجُّونَ فِيمَا لَيْسَ لَكُمْ بِهِ عِلْمٌ ۚ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ

ഹാ, നിങ്ങള്‍ ഇക്കൂട്ടര്‍ തന്നെ, നിങ്ങള്‍ക്ക് വിവരമുള്ള കാര്യത്തില്‍ നിങ്ങള്‍ ധാരാളം തര്‍ക്കിച്ചുകഴിഞ്ഞു, ഇനി നിങ്ങള്‍ക്ക് ഒട്ടും അറിവില്ലാത്ത കാര്യത്തി ലും നിങ്ങള്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നതെന്താണ്? അല്ലാഹു അറിവുള്ളവനും നിങ്ങള്‍ അറിവില്ലാത്തവരുമാകുന്നു.

നിങ്ങള്‍ക്ക് വിവരമുള്ള കാര്യത്തില്‍ നിങ്ങള്‍ ധാരാളം തര്‍ക്കിച്ചുകഴിഞ്ഞു എന്നു പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത്, അന്ന് ജൂത-ക്രൈസ്തവര്‍ ഇബ്റാഹീമിനെക്കുറിച്ചും ഇസ്ഹാഖിനെക്കുറിച്ചും വാദിച്ചിരുന്നത് കേട്ടുകേള്‍വി അനുസരിച്ചായിരുന്നു, അല്ലാതെ യഥാര്‍ത്ഥ അറിവായ വേദത്തിന്‍റെ ആശയമനുസരിച്ചായിരുന്നില്ല എന്നാണ്. അതുകൊ ണ്ടാണ് മുന്‍സൂക്തത്തില്‍ തൗറാത്തും ഇഞ്ചീലും അവന് ശേഷമല്ലാതെ ഇറക്കപ്പെട്ടിട്ടി ല്ലല്ലോ എന്നുപറയുന്നത്. അതായത് തൗറാത്തും ഇഞ്ചീലുമനുസരിച്ചാണ് നിങ്ങള്‍ വാദ ത്തിന് ഒരുമ്പെടേണ്ടിയിരുന്നത് എന്നാണ്. ഇബ്റാഹീം, ഇസ്മാഈല്‍, മുഹമ്മദ് തുടങ്ങി യ നബിമാരെക്കുറിച്ച് മനസ്സിലാക്കേണ്ടത് ഇന്ന് ത്രികാലജ്ഞാനമായ അദ്ദിക്റില്‍ നിന്ന് മാത്രമാണ്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 7: 26 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവരാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത, 8: 22 ല്‍ ദുഷ്ടജീവികളെന്ന് വിവേശിപ്പിക്കപ്പെട്ട ഇവര്‍ മരണസമയത്ത് അവരുടെ ആത്മാവിനെതിരെ 'നിശ്ചയം! അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു' എന്ന് സാക്ഷ്യം വഹിക്കുന്നതുമാണ്. 2: 2-5; 3: 52; 10: 60 വിശദീകരണം നോക്കുക.