تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنْفِقُونَ
തങ്ങളുടെ നാഥനെ ഭയത്തോടും പ്രതീക്ഷയോടും കൂടി വിളിച്ച് പ്രാര്‍ത്ഥിക്കു ന്നതിന് വേണ്ടി അവരുടെ പാര്‍ശ്വങ്ങള്‍ കിടക്കകളില്‍ നിന്ന് തെള്ളിത്തെള്ളി വരുന്നതാണ്, നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന് ചെലവഴിച്ചുകൊണ്ടിരിക്കു ന്നവരുമാണ് അവര്‍.
പ്രവാചകന്‍റെ കാലത്ത് വിശ്വാസികളുടെ ഒരു സംഘമുണ്ടായിരുന്നതിനാല്‍ അ വര്‍ തങ്ങളുടെ നാഥനോട് ഭയത്തോടും പ്രതീക്ഷയോടും കൂടി പ്രാര്‍ത്ഥിക്കുന്നതിനുവേണ്ടി തങ്ങളുടെ കിടപ്പറകളില്‍ നിന്നും വേഗത്തില്‍ പുറപ്പെട്ട് വരുന്നവരായിരുന്നു. മാത്രമല്ല, അല്ലാഹു അവര്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളില്‍ നിന്നും ദരിദ്രര്‍ക്കും അഗതികള്‍ക്കും അനാഥകള്‍ക്കും കടബാധിതര്‍ക്കും വേണ്ടി ചെലവഴിക്കുന്നവരുമായിരുന്നു. എന്നാല്‍ 7: 205-206 ല്‍ വിവരിച്ച പ്രകാരം ലോകത്ത് എവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി 32: 15 ല്‍ വിവരിച്ച പ്രകാരം അല്ലാഹുവിനെ സ ഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ അനുഗ്രഹങ്ങളും ഉപയോപ്പെടുത്താനാണ് പരമപ്രധാനം നല്‍കുക. 2: 2-5; 4: 31 വിശദീകരണം നോക്കുക.