( അദ്ദാരിയാത്ത് ) 51 : 34

مُسَوَّمَةً عِنْدَ رَبِّكَ لِلْمُسْرِفِينَ

അത് അതിരുകവിഞ്ഞവര്‍ക്ക് വേണ്ടി നിന്‍റെ നാഥന്‍റെ പക്കല്‍ അടയാളപ്പെടു ത്തിയിട്ടുള്ളവയാണ്.

ഓരോ ചുട്ടുപഴുപ്പിച്ച ഇഷ്ടികയും ആ ജനതയില്‍ ആരുടെമേലാണ് പതിയേണ്ടത് എന്ന് ത്രികാലജ്ഞാനിയായ നാഥന്‍ നേരത്തെ നിശ്ചയിച്ചിട്ടുണ്ടായിരുന്നു എന്നാണ് 'അത് നിന്‍റെ നാഥന്‍റെ പക്കല്‍ അടയാളപ്പെടുത്തിയിട്ടുള്ളവയാണ്' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. 15: 74; 40: 34; 105: 1-5 വിശദീകരണം നോക്കുക.