( അല്‍ വാഖിഅഃ ) 56 : 11

أُولَٰئِكَ الْمُقَرَّبُونَ

അക്കൂട്ടരാണ് സാമീപ്യം ലഭിക്കുന്നവര്‍. 

സ്വര്‍ഗത്തിലേക്ക് മുന്‍കടക്കുന്നവര്‍ (വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശി ക്കുന്നവര്‍) സ്വര്‍ഗത്തില്‍ സര്‍വശക്തനായ നാഥന്‍റെ ചുറ്റും സ്വിദ്ഖ് (സത്യം) ആകുന്ന ഇരിപ്പിടത്തില്‍ ഇരിപ്പുറപ്പിക്കുമെന്ന് 54: 54-55 ല്‍ പറഞ്ഞിട്ടുണ്ട്. നാഥനെ അദ്ദിക്റില്‍ നി ന്ന് കണ്ടുകൊണ്ട് നാഥനുവേണ്ടി ജീവിക്കുന്ന അവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ 83: 18 ല്‍ പറഞ്ഞ ഇല്ലിയ്യീന്‍ പട്ടികയില്‍ രേഖപ്പെടുത്തുന്നതിനുവേണ്ടി 7 ആകാശങ്ങളുടെ യും കവാടങ്ങള്‍ തുറന്ന് വെക്കപ്പെട്ടിരിക്കുകയാണ് എന്ന് 38: 49-50 ല്‍ പറഞ്ഞിട്ടുണ്ട്. നാ ഥനെ നിഷ്പക്ഷവാനായി അംഗീകരിച്ചുകൊണ്ട് അദ്ദിക്റിന്‍റെ 40 പേരുകളെയും സത്യപ്പെടുത്തി ജീവിക്കുന്ന അവര്‍ക്ക് അവരുടെ മരണം സ്വയം തീരുമാനിക്കാം എന്ന് 3: 145 ല്‍ വി വരിച്ചിട്ടുണ്ട്. 55: 33 വിശദീകരണം നോക്കുക.