( അല്‍ വാഖിഅഃ ) 56 : 3

خَافِضَةٌ رَافِعَةٌ

താഴ്ത്തുന്നതും ഉയര്‍ത്തുന്നതും,

സ്വര്‍ഗത്തില്‍ നിന്ന് നീട്ടിയിടപ്പെട്ട പൊട്ടിപ്പോകാത്ത പാശവും സ്വര്‍ഗത്തിലേക്കു ള്ള ടിക്കറ്റുമായ അദ്ദിക്റിനെ മുറുകെപ്പിടിച്ച് ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസി കള്‍ അന്നേദിനം സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതാണ്. അവരിലെ സാബിഖീങ്ങള്‍ വിചാരണയില്ലാതെയാണ് സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെടുകയെങ്കില്‍ വലതുപക്ഷക്കാ ര്‍ വിചാരണക്കുശഷം നരകത്തിനുചുറ്റും ഹാജരാക്കപ്പെട്ട് നരകം കാണി ച്ച് കൊടുക്കപ്പെ ട്ട ശേഷമാണ് സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെടുക. 38: 59-64; 54: 25-26, 47-49; 70: 4 വിശദീ കരണം നോക്കുക.