( അല്‍ വാഖിഅഃ ) 56 : 46

وَكَانُوا يُصِرُّونَ عَلَى الْحِنْثِ الْعَظِيمِ

അവര്‍ ഗുരുതരമായ പാപത്തില്‍ ശഠിച്ച് നില്‍ക്കുന്നവരുമായിരുന്നു. 

ഏറ്റവും വലിയ അനുഗ്രഹവും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്താതിരിക്കലും ഇതര ജനവിഭാഗങ്ങള്‍ക്ക് നല്‍കാതിരിക്കലുമാണ് ഏറ്റവും വലിയ പാപം. കപടവിശ്വാ സികളും അനുയായികളും മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളായത് അതുകൊണ്ടാണ്. ഹൃദയം കൊണ്ട് മനസ്സിലാക്കാന്‍ ഏറ്റവും എളുപ്പമാക്കിയ അദ്ദിക്ര്‍ മനസ്സി ലാക്കാന്‍ ശ്രമിക്കാതെ അറബി ഖുര്‍ആന്‍ വായിച്ച് വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകു ന്ന വേഗത്തില്‍ ദീനില്‍ നിന്ന്-ഇസ്ലാമില്‍ നിന്ന്-തെറിച്ചുപോകുന്ന ഫാജിറുകളാണ് ജ നങ്ങളില്‍ ഏറ്റവും ദുഷ്ടര്‍ എന്നാണ് നാഥന്‍ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത്. അദ്ദി ക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളെ അല്ലാഹു കൊന്നുകളഞ്ഞതുകൊണ്ടാണ് അ വരെ ജനങ്ങളില്‍ വെച്ച് ഏറ്റവും ദുഷ്ടര്‍ എന്ന് വിശേഷിപ്പിക്കാതെ വിചാരണക്ക് ശേ ഷം നരകക്കുണ്ഠത്തിലേക്ക് തെളിക്കപ്പെടുന്ന ഫാജിറുകളെ ജനങ്ങളില്‍ വെച്ച് ഏറ്റവും ദുഷ്ടര്‍ എന്ന് വിശേഷിപ്പിച്ചത്. 8: 22; 66: 6-7; 98: 6 വിശദീകരണം നോക്കുക.