( അല്‍ ഖലം ) 68 : 17

إِنَّا بَلَوْنَاهُمْ كَمَا بَلَوْنَا أَصْحَابَ الْجَنَّةِ إِذْ أَقْسَمُوا لَيَصْرِمُنَّهَا مُصْبِحِينَ

നിശ്ചയം, ആ തോട്ടക്കാരെ പരീക്ഷിച്ചതുപോലെ ഇവരെയും നാം പരീക്ഷിക്കു കയാണ്, അവര്‍ ആണയിട്ട് പറഞ്ഞ സന്ദര്‍ഭം; അടുത്ത പ്രഭാതത്തില്‍ അതിലെ വിളവെടുപ്പ് പൂര്‍ത്തിയാക്കുകതന്നെ ചെയ്യുമെന്ന്.

ദരിദ്രരായ തൊഴിലാളികള്‍ക്ക് വിളവെടുക്കാന്‍ അവസരം നല്‍കിയാല്‍ അതിനു ള്ള കൂലിയും സക്കാത്തും നല്‍കേണ്ടിവരുമല്ലോ എന്ന് കരുതി അവര്‍ അറിയാതെ സമ്പ ന്നരായ ഉടമസ്ഥര്‍ തന്നെ അടുത്തപ്രഭാതത്തില്‍ വിളവ് കൊയ്തെടുക്കുമെന്നാണ് ആ ണയിട്ട് പറയുന്നത്. 2: 266; 6: 141; 18: 32-44 വിശദീകരണം നോക്കുക.