( അല്‍ ഹാഖഃ ) 69 : 25

وَأَمَّا مَنْ أُوتِيَ كِتَابَهُ بِشِمَالِهِ فَيَقُولُ يَا لَيْتَنِي لَمْ أُوتَ كِتَابِيَهْ

തന്‍റെ ഗ്രന്ഥം ഇടതുകയ്യില്‍ നല്‍കപ്പെട്ടവനാകട്ടെ, അപ്പോള്‍ അവന്‍ പറയും; ഓ എന്‍റെ നാശം! എനിക്ക് എന്‍റെ ഗ്രന്ഥം നല്‍കപ്പെട്ടിട്ടുണ്ടായിരുന്നില്ലെങ്കില്‍.

അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ടും വിചാരണയില്ലാതെ നരകക്കുണ്ഠത്തില്‍ പോ കുന്ന കപടവിശ്വാസികളെ അന്ധമായി അനുസരിച്ചുകൊണ്ടും ജീവിക്കുന്ന ഫുജ്ജാറുക ള്‍ക്കാണ് ഇടതുകയ്യില്‍ ഗ്രന്ഥം നല്‍കപ്പെടുക. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ ത്രികാലജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷ ണമാക്കിയിരിക്കുന്നതിനാല്‍ അവരില്‍ നിന്നുള്ള ഓരോ വിഭാഗവും നരകക്കുണ്ഠത്തി ന്‍റെ 7 വാതിലുകളിലൊന്നിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണെന്ന് 15: 44 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 18: 49; 56: 41-47; 84: 10-15; 90: 19-20 വിശദീകരണം നോക്കുക.