( ഫലഖ് ) 113 : 4

وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ

കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ തിന്മയില്‍നിന്നും.

നൂലുകളില്‍ കെട്ടുകളിട്ട് മാരണം ചെയ്യുന്നതിന്‍റെ ഫലമായുണ്ടാകുന്ന തിന്മകളില്‍ നിന്നും അഭയം തേടാനാണ് ആവശ്യപ്പെടുന്നത്. ഈ സൂക്തത്തില്‍ മാരണം സ്ത്രീകളു ടെ ഭാഗത്തുനിന്നുള്ള പ്രവര്‍ത്തനമായിട്ടാണ് സൂചിപ്പിച്ചിട്ടുള്ളത്. പുരുഷന്മാരെ അപേ ക്ഷിച്ച് ശാരീരികമായി ബലഹീനരായ സ്ത്രീകള്‍ പുരുഷന്‍മാരെ വശത്താക്കുന്നതിനും നേരിടുന്നതിനും മാരണം ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് കെ ട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ തിന്മയില്‍ നിന്ന് എന്ന് പ്രത്യേകം പറയാന്‍ കാരണം. എന്നല്ലാതെ സ്ത്രീകള്‍ മാത്രമേ മാരണക്രിയകളില്‍ ഏര്‍പ്പെടുകയുള്ളൂ എന്ന് ഈ സൂ ക്തത്തിന് ആശയമില്ല. 2: 102 ല്‍ ഭര്‍ത്താവിന്‍റെ കീഴിലുള്ള സ്ത്രീകളെ വശത്താക്കാന്‍ വേണ്ടി പിശാച് പഠിപ്പിക്കുന്ന കര്‍മ്മമായി മാരണത്തെ വിശേഷിപ്പിച്ചിട്ടുമുണ്ട്. മാരണ പ്രവൃത്തി പിശാചിനെ സേവിക്കുന്നതായതുകൊണ്ട് ആര് ചെയ്താലും ഏത് രൂപത്തില്‍ ചെയ്താലും അവര്‍ക്ക് സ്വര്‍ഗ്ഗത്തിന്‍റെ വാസനപോലും ലഭിക്കുകയില്ല എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 4: 51; 16: 100; 23: 97-98 വിശദീകരണം നോക്കുക.