( ഫലഖ് ) 113 : 5

وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ

അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ തിന്മയില്‍ നിന്നും.

ആത്മാവിന്‍റെ കുടുസ്സില്‍ പെട്ടതാണ് അസൂയ. മറ്റൊരാള്‍ക്ക് അല്ലാഹു നല്‍കിയിട്ടുള്ള അനുഗ്രഹങ്ങള്‍ തനിക്കാണ് ലഭിക്കേണ്ടത് എന്ന് ആഗ്രഹിക്കുകയോ അല്ലെങ്കില്‍ ചുരുങ്ങിയത് അവനില്‍ നിന്ന് അത് നീങ്ങിക്കാണണമെന്ന് ആഗ്രഹിക്കുകയോ ചെയ്യുന്നതി നെയാണ് അസൂയ എന്ന് പറയുന്നത്. അദ്ദിക്ര്‍ കൊണ്ട് സ്വന്തത്തെ തിരിച്ചറിയാത്ത, ജീവിതലക്ഷ്യം തിരിച്ചറിയാത്ത, നന്മയും തിന്മയുമായ എല്ലാകാര്യങ്ങളും അല്ലാഹുവില്‍ നിന്നാണ് എന്ന വിശ്വാസം രൂപപ്പെടുത്താത്തവരിലാണ് അത് കണ്ടുവരിക. ആത്മാവി ന്‍റെ സ്വാര്‍ത്ഥതയില്‍ നിന്ന് മോചിതനാകാതെ ഒരാളും തന്നെ വിജയം വരിക്കുകയില്ല എന്ന് 59: 9 ലും 64: 16 ലും പറഞ്ഞിട്ടുണ്ട്. 4: 32; 7: 146-147; 40: 56 വിശദീകരണം നോക്കുക. 

ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ, ഏറ്റവും വലിയ അനുഗ്രഹവും ഐശ്വര്യവും മാനസികവും ശാരീരികവുമായ എല്ലാ രോഗങ്ങള്‍ക്കുമുള്ള ശമനവുമായ അദ്ദിക്റിനെ സത്യപ്പെടുത്തി വിശ്വാസിയായവരോടാണ് വിചാരണയില്ലാതെ നരകത്തി ലേക്ക് പോകുന്ന കപടവിശ്വാസികള്‍ക്കും വിചാരണക്ക് ശേഷം നരകത്തിലേക്ക് തെളിക്കപ്പെടുന്ന കാഫിറുകള്‍ക്കും അസൂയ ഉണ്ടായിരിക്കുക. അപ്പോള്‍ ആയിരത്തില്‍ ഒന്നായ വിശ്വാസി നരകത്തിലേക്കുള്ള ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് ഫുജ്ജാറുകളുടെയും അസൂയയെത്തൊട്ടും മറ്റെല്ലാ തിന്മകളെത്തൊട്ടും എല്ലാ ജീവജാലങ്ങളുടെയും കടിഞ്ഞാണ്‍ ആരുടെ നിയന്ത്രണത്തിലാണോ ആ നാഥനോട് ഈ സൂറത്ത് കൊണ്ടും അദ്ദിക്ര്‍ കൊണ്ടും അഭയം തേടേണ്ടതാണ്. മറ്റുള്ളവരുടെ നന്മയില്‍ അസൂയ വെച്ചുപുലര്‍ത്താതെ 4: 32 ല്‍ പറഞ്ഞ പ്രകാരം അവര്‍ക്കുള്ള നന്മ എനിക്കും ലഭിക്കണമെന്ന് നാഥനോട് അര്‍ത്ഥിക്കുന്നത് തെറ്റാവുകയില്ല. 5: 27-30; 92: 6-10; 94: 1-2 വിശദീകരണം നോക്കുക.