( അമ്പിയാഅ് ) 21 : 81

وَلِسُلَيْمَانَ الرِّيحَ عَاصِفَةً تَجْرِي بِأَمْرِهِ إِلَى الْأَرْضِ الَّتِي بَارَكْنَا فِيهَا ۚ وَكُنَّا بِكُلِّ شَيْءٍ عَالِمِينَ

-സുലൈമാന് ശക്തിയായ കാറ്റിനെയും; അവന്‍റെ കല്‍പന പ്രകാരം അത് നാം അനുഗ്രഹങ്ങള്‍ നിറച്ചിട്ടുള്ള നാട്ടിലേക്ക് തുടരെ വീശിക്കൊണ്ടിരുന്നു, നിശ്ച യം എല്ലാ ഓരോ കാര്യത്തെക്കുറിച്ചും നാം അറിവുള്ളവന്‍ തന്നെയാകുന്നു.

അതായത് സുലൈമാന് കാറ്റിനെ ഏത് സമയത്ത്, ഏത് ദിശയിലേക്ക്, എത്ര വേഗ തയില്‍ വീശണമെന്ന് തീരുമാനിക്കാനും നിയന്ത്രിക്കാനുമുള്ള അധികാരം നല്‍കിയിരുന്നു എന്നാണ് 'ശക്തിയായ കാറ്റിനെ വിധേയമാക്കിക്കൊടുത്തു' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. യമന്‍, റോം, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങി പലരാഷ്ട്രങ്ങളിലേക്കും പായ്ക്കപ്പല്‍ ഓ ടിക്കാനുള്ള ഗതാഗത സൗകര്യം അദ്ദേഹത്തിന്‍റെ കാലത്തുണ്ടായിരുന്നു. സുലൈമാന് നല്‍കിയിട്ടുള്ള അനുഗ്രഹങ്ങള്‍ 34: 12 ല്‍ ഇങ്ങനെ വിവരിച്ചിട്ടുണ്ട്. സുലൈമാന് നാം കാ റ്റിനെ വിധേയമാക്കിക്കൊടുത്തു. അതിന്‍റെ പ്രഭാതത്തിലുള്ള വീശല്‍ ഒരു മാസത്തെ വ ഴിദൂരവും പ്രദോഷത്തിലുള്ള വീശല്‍ ഒരു മാസത്തെ വഴിദൂരവുമായിരുന്നു. അവന് നാം ചെമ്പിന്‍റെ അരുവി ഒഴുക്കിക്കൊടുക്കുകയും ചെയ്തു. തന്‍റെ നാഥന്‍റെ സമ്മതത്തോടുകൂടി അവന്‍റെ കീഴില്‍ ജോലിചെയ്യുന്ന ജിന്നുകളുമുണ്ടായിരുന്നു. അവരില്‍ ആരെങ്കിലും നമ്മുടെ കല്‍പന ലംഘിക്കുകയാണെങ്കില്‍ കത്തിയാളുന്ന നരകശിക്ഷ നാം അവരെ രുചിപ്പിക്കുക യുംചെയ്യും. 38: 36 ല്‍ സുലൈമാന്‍റെ ആജ്ഞപ്രകാരം നിര്‍ദ്ദിഷ്ട വേഗതയിലും ദിശയി ലും വീശാന്‍ നാം കാറ്റിനെ അവന് വിധേയമാക്കികൊടുത്തു എന്ന് പറഞ്ഞിട്ടുണ്ട്. 27: 17, 40 വിശദീകരണം നോക്കുക.