فَلَمَّا أَنْ أَرَادَ أَنْ يَبْطِشَ بِالَّذِي هُوَ عَدُوٌّ لَهُمَا قَالَ يَا مُوسَىٰ أَتُرِيدُ أَنْ تَقْتُلَنِي كَمَا قَتَلْتَ نَفْسًا بِالْأَمْسِ ۖ إِنْ تُرِيدُ إِلَّا أَنْ تَكُونَ جَبَّارًا فِي الْأَرْضِ وَمَا تُرِيدُ أَنْ تَكُونَ مِنَ الْمُصْلِحِينَ
അവര്‍ ഇരുവരുടെയും ശത്രുവായിട്ടുള്ളവനെ പിടികൂടാന്‍ അവന്‍ ഉദ്ദേശിച്ചപ്പോ ള്‍ അവന്‍ പറഞ്ഞു: ഓ മൂസാ! ഇന്നലെ ഒരാളെ നീ വധിച്ചതുപോലെ ഇന്ന് എ ന്നെയും വധിക്കാനാണോ നീ ഉദ്ദേശിക്കുന്നത്? നിശ്ചയം ഭൂമിയില്‍ വലിയ കേമനാകാനല്ലാതെ നീ ഉദ്ദേശിക്കുന്നില്ല, നീ സുകൃതവാന്മാരില്‍ പെടാന്‍ ഉദ്ദേ ശിക്കുന്നവനുമല്ല.
'ജീവിതലക്ഷ്യം നഷ്ടപ്പെട്ട ദുര്‍മാര്‍ഗിയാണെന്ന്' മൂസാ പറഞ്ഞ ഇസ്റാഈല്‍ കാരന്‍ തന്നെയാണ് തലേദിവസത്തെപ്പോലെ പിറ്റെ ദിവസവും മറ്റൊരു ഖിബ്തി വം ശജനുമായി ശണ്ഠ കൂടിയിരുന്നത്. അങ്ങനെ അവന്‍ സഹായം തേടിയപ്പോള്‍ മൂസാ അവര്‍ ഇരുവരെയും ശണ്ഠ കൂടുന്നതില്‍ നിന്നും പിടിച്ചുമാറ്റാന്‍ ചെന്നപ്പോഴാണ് ദു ര്‍മാര്‍ഗിയായ അവന്‍ മൂസായെക്കുറിച്ച് ഈ വാക്കുകള്‍ പറയുന്നത്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ജ്വലിക്കുന്ന നരകത്തിലേക്കുള്ള ഫുജ്ജാറുകള്‍ തന്നെയാണ് ത്രികാലജ്ഞാനമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് ജീവിതലക്ഷ്യം നഷ്ടപ്പെടുത്തിയവര്‍. ലോകത്തെവിടെയും അവര്‍ തന്നെയാണ് തീവ്രവാദ പ്രവര്‍ത്തനങ്ങ ളിലും നശീകരണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിട്ടുള്ളത്. ഗ്രന്ഥത്തിലെ സൂക്തങ്ങളില്‍ നിന്ന് ഊരിപ്പോയി ജീവിതലക്ഷ്യം നഷ്ടപ്പെട്ട കപടവിശ്വാസികളായ അവരുടെ നേതാക്കള്‍ ഇനി വിശ്വസിക്കുകയില്ല എന്ന് 10: 33 ല്‍ പറഞ്ഞിട്ടുണ്ട്. പ്രജ്ഞയറ്റ അവരുടെ അനുയായികള്‍ യുക്തിനിര്‍ഭര ഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് ഉണര്‍ത്തപ്പെട്ടിട്ടും ഉണ രാതെ ഫാജിറുകളുടെ ചര്യതന്നെ പിന്‍പറ്റുകയാണെങ്കില്‍ അവരും നരകക്കുണ്ഠ ത്തില്‍ കുത്തി നിറക്കപ്പെടാനുള്ളവരാണെന്ന് 4: 118; 7: 179 എന്നീ സൂക്തങ്ങളില്‍ പറ ഞ്ഞിട്ടുണ്ട്. 7: 169, 176 വിശദീകരണം നോക്കുക.