( അന്‍കബൂത്ത് ) 29 : 39

وَقَارُونَ وَفِرْعَوْنَ وَهَامَانَ ۖ وَلَقَدْ جَاءَهُمْ مُوسَىٰ بِالْبَيِّنَاتِ فَاسْتَكْبَرُوا فِي الْأَرْضِ وَمَا كَانُوا سَابِقِينَ

-ഖാറൂനിനെയും ഫിര്‍ഔനിനെയും ഹാമാനിനെയും; നിശ്ചയം മൂസാ വ്യക്തമാ യ വിശദീകരണങ്ങളും കൊണ്ട് അവരിലേക്ക് വന്നിട്ടുണ്ട്, എന്നാല്‍ അവര്‍ ഭൂ മിയില്‍ അഹങ്കാരികളായി വര്‍ത്തിച്ചു, അവര്‍ നമ്മെ മുന്‍കടക്കുന്നവരായിരുന്നു മില്ല.

സത്യവും പ്രകാശവുമായ അദ്ദിക്ര്‍ കൊണ്ട് മാത്രമെ അഹങ്കാരത്തെ കരിച്ചുകള യാനും വിചാരണയില്ലാതെ സ്വര്‍ഗത്തിലേക്ക് മുന്‍കടക്കാനും സാധിക്കുകയുള്ളൂ. 16: 89 ല്‍ വിവകരിച്ച പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ ലഭിച്ചതിനു ശേഷം ഖാറൂന്‍, ഫിര്‍ഔന്‍, ഹാമാന്‍ എന്നിവരെപ്പോലെ ജീവിതലക്ഷ്യം മറന്ന് തെമ്മാടി കളായി ജീവിക്കുന്ന കപടവിശ്വാസികള്‍ വിചാരണയില്ലാതെ നരകത്തില്‍ പോകുന്നവരാ ണെങ്കില്‍ അവരെ അന്ധമായി പിന്‍പറ്റി വഴിപിഴച്ച് ജീവിക്കുന്ന ഫാജിറുകളായ അനുയാ യികള്‍ വിചാരണക്കുശേഷം നരകത്തിലേക്ക് തെളിക്കപ്പെടുന്നതാണ്. 9: 100; 28: 38, 76-77 വിശദീകരണം നോക്കുക.