( അന്‍കബൂത്ത് ) 29 : 53

وَيَسْتَعْجِلُونَكَ بِالْعَذَابِ ۚ وَلَوْلَا أَجَلٌ مُسَمًّى لَجَاءَهُمُ الْعَذَابُ وَلَيَأْتِيَنَّهُمْ بَغْتَةً وَهُمْ لَا يَشْعُرُونَ

അവര്‍ ശിക്ഷക്കുവേണ്ടി നിന്നോട് ധൃതികാണിക്കുന്നു, ഒരു നിര്‍ണിതമായ അവധി നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ലെങ്കില്‍ അവരില്‍ ശിക്ഷ വരികതന്നെ ചെ യ്യുമായിരുന്നു, നിശ്ചയം അത് അവര്‍ തിരിച്ചറിയാത്ത വിധം പെട്ടെന്ന് അവരില്‍ വന്നെത്തുകതന്നെ ചെയ്യും.

 ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് ഗ്രന്ഥ ത്തെ തള്ളിപ്പറഞ്ഞുകൊണ്ട് ശിക്ഷക്കുവേണ്ടി ധൃതി കൂട്ടുന്നത്. 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്ന അവര്‍ 30-ാമത്തെ കള്ളവാദിയായ അന്തിക്രിസ്തുവിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരാണ്. അന്തിക്രിസ്തുവിനെ റബ്ബായി സ്വീകരിക്കുന്ന അവര്‍ ഈസാ രണ്ടാമത് വന്നാല്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതാണ്. 4: 158-159; 10: 11; 26: 201-204; 39: 55-58 വിശദീകരണം നോക്കുക.