ذَٰلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِنْ دُونِهِ الْبَاطِلُ وَأَنَّ اللَّهَ هُوَ الْعَلِيُّ الْكَبِيرُ
അത്; നിശ്ചയം അല്ലാഹു, അവന്‍ മാത്രമാണ് സത്യം, നിശ്ചയം അവനെക്കൂടാ തെ അവര്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്നതെല്ലാം മിഥ്യയുമാണ്; നിശ്ചയം അല്ലാഹു, അവന്‍ തന്നെയാണ് വലിയവനായ അത്യുന്നതന്‍.
ആദ്യവും അന്ത്യവുമില്ലാത്ത ഉപമയും ഉദാഹരണവുമില്ലാത്ത എല്ലാം അടക്കിഭരി ക്കുന്ന ഏകാധിപനും സ്വേച്ഛാധിപനും സര്‍വ്വാധിപനുമായ അല്ലാഹു മാത്രമാണ് അത്യുന്ന തനായ സ്രഷ്ടാവ്. അവനെക്കൂടാതെ മറ്റാരെ വിളിച്ചുപ്രാര്‍ത്ഥിച്ചാലും അവര്‍ അവരെപ്പോ ലെയുള്ള സൃഷ്ടികളെയാണ് വിളിക്കുന്നത്. അതുവഴി അവര്‍ ശപിക്കപ്പെട്ട പിശാചിനെയ ല്ലാതെ വിളിക്കുന്നില്ല. സത്യം എന്ന പേര് അല്ലാഹുവിനും അദ്ദിക്റിനും ഗ്രന്ഥത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. അല്ലാഹുവിനെ മുറുകെപ്പിടിക്കുക, അല്ലാഹുവിലേക്ക് വിരണ്ടോടുക എ ന്നെല്ലാം പറഞ്ഞാല്‍ നാഥന്‍റെ സംസാരമായ അദ്ദിക്റിനെ മുറുകെപ്പിടിക്കുക, അദ്ദിക്റി ന് പരമപ്രധാനം കൊടുക്കുക, അദ്ദിക്ര്‍ വിവരിക്കുന്ന സദസ്സിലേക്ക് വിരണ്ടോടുക എ ന്നെല്ലാമാണ്. സന്മാര്‍ഗം ലഭിക്കാന്‍ സന്മാര്‍ഗമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താതെ മ റ്റെന്തിനെ സമീപിച്ചാലും അത് മിഥ്യയും അല്ലാഹുവിനെത്തൊട്ട് തെറ്റിച്ചു കളയുന്നതു മാണ്. അതുകൊണ്ടുതന്നെ അദ്ദിക്ര്‍ ഉപയോഗപ്പെടുത്താതെ നമസ്കരിക്കുന്നവര്‍ കളവുപറ യുന്നവരും പിഴയായി നരകക്കുണ്ഠം സമ്പാദിക്കുന്നവരുമാണ്. 4: 117; 7: 194-195; 22: 71 വി ശദീകരണം നോക്കുക.