( സബഅ് ) 34 : 19

فَقَالُوا رَبَّنَا بَاعِدْ بَيْنَ أَسْفَارِنَا وَظَلَمُوا أَنْفُسَهُمْ فَجَعَلْنَاهُمْ أَحَادِيثَ وَمَزَّقْنَاهُمْ كُلَّ مُمَزَّقٍ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِكُلِّ صَبَّارٍ شَكُورٍ

അങ്ങനെയിരിക്കെ അവര്‍ പ്രാര്‍ത്ഥിച്ചു: ഞങ്ങളുടെ നാഥാ, ഞങ്ങളുടെ യാത്രാ താവളങ്ങള്‍ക്കിടയില്‍ നീ ദൂരം വര്‍ദ്ധിപ്പിക്കേണമേ! അവരോടുതന്നെ അവര്‍ അക്രമം കാണിച്ചു, അപ്പോള്‍ നാം അവരെ ചരിത്രങ്ങളാക്കുകയും ഛിന്നഭിന്ന മാക്കേണ്ടവിധം ഛിന്നഭിന്നമാക്കുകയും ചെയ്തു-നിശ്ചയം അതില്‍ എല്ലാ ഓ രോ ക്ഷമാലുവായ നന്ദിപ്രകടിപ്പിക്കുന്നവനും പാഠങ്ങള്‍ തന്നെയുണ്ട്.

'ഞങ്ങളുടെ യാത്രാ താവളങ്ങള്‍ക്കിടയില്‍ നീ ദൂരം വര്‍ദ്ധിപ്പിക്കേണമേ' എന്ന് അ വര്‍ പ്രാര്‍ത്ഥിച്ചു എന്നാണ് സൂക്തത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ അങ്ങനെ ഒരു ജ നതയും പ്രാര്‍ത്ഥിക്കുകയില്ല. മറിച്ച് അവര്‍ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടും ക്ഷമയോ ടെ വര്‍ത്തിച്ചുകൊണ്ടും ന്യായമായ രീതിയില്‍ കച്ചവടങ്ങള്‍ നടത്തി സാമ്പത്തികനേട്ടം ഉണ്ടാക്കുന്നതിന് പകരം പെട്ടെന്ന് നേട്ടങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി കളവ്, കവര്‍ച്ച, കൊള്ള, വഞ്ചന തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണുണ്ടായത്. തല്‍ഫലമാ യി കവര്‍ച്ചയും കൊള്ളയും വര്‍ദ്ധിച്ചതിനാല്‍ രാവും പകലും നിര്‍ഭയരായി യാത്രചെയ് തിരുന്ന അവര്‍ക്ക് പകല്‍ സമയങ്ങളില്‍ മാത്രം യാത്രചെയ്യുകയും രാത്രിസമയങ്ങളില്‍ സുരക്ഷിത താവളങ്ങളില്‍ തങ്ങുകയും ചെയ്യേണ്ടതായി വന്നു. അങ്ങനെ അവരുടെ യാ ത്രാകാലവും ക്ലേശവും വര്‍ദ്ധിച്ചതിനെയാണ് വഴിദൂരം വര്‍ദ്ധിച്ചു എന്ന് പറഞ്ഞത്. അ തായത് വഴിദൂരം വര്‍ദ്ധിക്കുന്നതിന് പ്രാര്‍ത്ഥിക്കുകയല്ല, പ്രവര്‍ത്തിക്കുകയാണ് അവര്‍ ചെയ്തത്. ക്രമേണ അവര്‍ക്ക് പകല്‍ സമയങ്ങളില്‍ പോലും കച്ചവടച്ചരക്കുകള്‍ സുര ക്ഷിതമായി കൊണ്ടുപോകാനും കൊണ്ടുവരാനും സാധിക്കാത്തവിധം പിടിച്ചുപറിയും കവര്‍ച്ചയും വര്‍ദ്ധിക്കുകയും അങ്ങനെ അവരുടെതന്നെ പ്രവൃത്തിദൂഷ്യം കാരണം അവ ര്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്കും ഛിദ്രതയിലേക്കും വഴുതിപ്പോവുകയുമാണുണ്ടായത്. ഗ ത്യന്തരമില്ലാതെ അവര്‍ക്ക് ആ നാടും വീടുമെല്ലാം ഒഴിവാക്കി വിവിധ നാടുകളിലായി ചി ന്നിച്ചിതറി താമസിക്കേണ്ട ഗതികേട് വന്നു എന്നാണ് 'അവരെ നാം ചരിത്രങ്ങളാക്കുക യും ഛിഹ്നഭിന്നമാക്കേണ്ടവിധം ഛിഹ്നഭിന്നമാക്കുകയും ചെയ്തു' എന്ന് പറഞ്ഞതുകൊ ണ്ട് ഉദ്ദേശിക്കുന്നത്.

എത്ര സുഭദ്രമായ അവസ്ഥയില്‍ നിലകൊള്ളുന്ന ജനതയാണെങ്കിലും നാടുക ളാണെങ്കിലും ജീവിതലക്ഷ്യം മറന്ന് അക്രമികളും ധിക്കാരികളുമായി വര്‍ത്തിക്കുകയും തിന്മ വിരോധിക്കാതിരിക്കുകയുമാണെങ്കില്‍ ആ നാടിന്‍റെയും ജനതയുടെയും അധഃപ തനം വളരെ അനിവാര്യവും സാമീപ്യവുമാണെന്നാണ് സബഅ് വാസികളുടെ നാശ ത്തില്‍ നിന്ന് കിട്ടുന്ന പാഠം. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ക പടവിശ്വാസികളും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനു ള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയോ ചെയ്യാതെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെ യ്യുകവഴി അദ്ദിക്റില്‍ പറഞ്ഞ ഭാവിപ്രവചനങ്ങള്‍ നടപ്പില്‍ വരാന്‍ ധൃതിപ്പെട്ട് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നവരായി അധഃപതിച്ചിരിക്കുകയാണ്. സാമ്പത്തിക നേട്ടങ്ങളും സുഖാഡം ബരങ്ങളും ചുളുവില്‍ നേടത്തക്ക വിധത്തിലുള്ള കുഴല്‍പണം, മയക്കുമരുന്ന് കച്ചവടം, വട്ടിപ്പലിശ, ചൂതാട്ടം, കവര്‍ച്ച, കൊള്ള, കൊലപാതകം തുടങ്ങി സമൂഹത്തിന്‍റെ ഭദ്രത യും സുരക്ഷിതത്വവും നശിപ്പിക്കുന്ന എല്ലാവിധ പൈശാചിക പ്രവൃത്തികളിലും ലോക ത്തെല്ലായിടത്തും അവര്‍ മുന്‍പന്തിയിലാണ്. അത് വഴി അവര്‍ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരും ലോകം നശിച്ചുകാണാന്‍ ധൃതിപ്പെട്ടുകൊണ്ടിരിക്കുന്നവരു മാണ്. 7: 85-86, 163-166; 16: 125; 33: 72-73 വിശദീകരണം നോക്കുക.