( സ്വാഫ്ഫാത്ത് ) 37 : 2

فَالزَّاجِرَاتِ زَجْرًا

എന്നിട്ട് വിറപ്പിക്കേണ്ടവിധം വിറപ്പിക്കുന്നവരുമാണ്.

ഇവിടെ ശിക്ഷ നടപ്പിലാക്കുന്ന മലക്കുകളെയാണ് പരാമര്‍ശിക്കുന്നത്. പ്രവാചക ന്‍ കഅ്ബക്ക് സമീപം സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തലക്ക് മീതെ കല്ലിടുന്നതിന് തുനിഞ്ഞ അബൂജാഹില്‍ അതില്‍ നിന്ന് വിരമിച്ചിട്ടില്ലെങ്കില്‍ അല്ലാഹു ശിക്ഷയുടെ മലക്കുകളെ-സബാനിയാക്കളെ-വിളിക്കുകതന്നെ ചെയ്യുമെന്ന് പറഞ്ഞകാര്യം 96: 18 ല്‍ പറഞ്ഞിട്ടുണ്ട്. 8: 12-13; 15: 57-58 വിശദീകരണം നോക്കുക.