( സ്വാദ് ) 38 : 41

وَاذْكُرْ عَبْدَنَا أَيُّوبَ إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الشَّيْطَانُ بِنُصْبٍ وَعَذَابٍ

നമ്മുടെ അടിമയായ അയ്യൂബിനെയും നീ ഓര്‍ക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുക, അവന്‍ തന്‍റെ നാഥനെ വിളിച്ച സന്ദര്‍ഭം! നിശ്ചയം എന്നെ അവശത യാലും പീഡനത്താലും പിശാച് ബാധിച്ചിരിക്കുന്നു. 

അയ്യൂബ് നബിയുടെ ആദ്യഘട്ടത്തിലുള്ള പ്രാര്‍ത്ഥനയാണിത്. അവശതയാല്‍ പി ശാച് ബാധിച്ചു എന്ന് പറഞ്ഞിന്‍റെ വിവക്ഷ അല്ലാഹുവില്‍ നിന്നുള്ള പരീക്ഷണമായി പിശാച് വഴി അയ്യൂബ ് നബിക്ക് രോഗം ബാധിച്ചു എന്നാണ്. രോഗം മൂര്‍ഛിച്ചപ്പോള്‍ ഭാ ര്യയും മക്കളും വരെ അദ്ദേഹത്തെ ഒഴിവാക്കിപ്പോയതിനെയാണ് പിശാചിന്‍റെ പീഡനം ബാധിച്ചു എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത്. പതിനഞ്ച് വര്‍ഷക്കാലത്തോളം അ വശതയും പീഡനവും അനുഭവിച്ചശേഷം അയ്യൂബ് നബി 21: 83 ല്‍ പറഞ്ഞ പ്രകാരം പ്രാ ര്‍ത്ഥിക്കുകയുണ്ടായി. 

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളും കുഫ്ഫാറുകളും ത്രികാലജ്ഞാനമായ അദ്ദിക്റിനെ വിസ്മരിച്ച് 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചി നെ സേവിക്കുന്നവരും അവന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. ആ യിരം സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്ക് ആത്മാവുകൊണ്ട് നാഥനെ കീര്‍ത്തനം ചെയ്യു ന്നതിന് അവസരം ഒരുക്കുക എന്ന ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കേണ്ട അവര്‍ ആത്മാവി ല്ലാത്തവരായതിനാല്‍ അന്തിക്രിസ്തുവിനെ ആനയിക്കുന്നവരും ജാരസന്താനങ്ങളെ ഉത്പാദിപ്പിക്കുന്നവരുമായി ലോകത്തെവിടെയും മാറിയിരിക്കുകയാണ്. 8: 22, 55; 17: 62-64 വിശദീകരണം നോക്കുക.