( സുമര്‍ ) 39 : 74

وَقَالُوا الْحَمْدُ لِلَّهِ الَّذِي صَدَقَنَا وَعْدَهُ وَأَوْرَثَنَا الْأَرْضَ نَتَبَوَّأُ مِنَ الْجَنَّةِ حَيْثُ نَشَاءُ ۖ فَنِعْمَ أَجْرُ الْعَامِلِينَ

അവര്‍ പറയുകയും ചെയ്യും: ഞങ്ങളോടുള്ള തന്‍റെ വാഗ്ദാനം സത്യപ്പെടുത്തു കയും ഭൂമിയില്‍ ഞങ്ങളെ അനന്തരാവകാശികളാക്കുകയും ചെയ്തവനായ അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും, ഇനി ഞങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ ഇഷ്ടമു ള്ളിടത്ത് സ്ഥലം പിടിക്കാമല്ലോ! അപ്പോള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫ ലം എത്ര അനുഗ്രഹസമ്പൂര്‍ണ്ണം!

നരകത്തിന്‍റെ അവസ്ഥയില്‍ അല്ലാത്തപ്പോഴെല്ലാം അല്ലാഹുവിനാണ് സ്തുതി എന്ന് പ്രഖ്യാപിക്കുന്ന വിശ്വാസികള്‍ അവരെ നാലാം ഘട്ടമായ ഭൂമിയില്‍ അവന്‍റെ പ്രതിനിധികളായി നിയോഗിച്ചിട്ടുള്ളത് സ്വര്‍ഗ്ഗം ഇവിടെ പണിയാനും മരണത്തോടുകൂടി പരലോക ത്ത് അത് അനന്തരമെടുക്കാനുമാണ് എന്ന ഉത്തമബോധമുള്ളവരാണ്. 3: 133-136, 194; 7: 43; 24: 55 വിശദീകരണം നോക്കുക.